ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
38 : 7

قَالَ ادْخُلُوْا فِیْۤ اُمَمٍ قَدْ خَلَتْ مِنْ قَبْلِكُمْ مِّنَ الْجِنِّ وَالْاِنْسِ فِی النَّارِ ؕ— كُلَّمَا دَخَلَتْ اُمَّةٌ لَّعَنَتْ اُخْتَهَا ؕ— حَتّٰۤی اِذَا ادَّارَكُوْا فِیْهَا جَمِیْعًا ۙ— قَالَتْ اُخْرٰىهُمْ لِاُوْلٰىهُمْ رَبَّنَا هٰۤؤُلَآءِ اَضَلُّوْنَا فَاٰتِهِمْ عَذَابًا ضِعْفًا مِّنَ النَّارِ ؕ۬— قَالَ لِكُلٍّ ضِعْفٌ وَّلٰكِنْ لَّا تَعْلَمُوْنَ ۟

മലക്കുകൾ അവരോട് പറയും: ബഹുദൈവാരാധകരേ! നിങ്ങൾക്ക് മുൻപ് നിഷേധത്തിലും വഴികേടിലും കടന്നു പോയ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹങ്ങളോടൊപ്പം നരകത്തിൽ നിങ്ങളും പ്രവേശിച്ചു കൊള്ളുക. ഓരോ ജനതയും നരകത്തിൽ പ്രവേശിക്കുമ്പോൾ അതിന് മുൻപ് നരകത്തിൽ കടന്ന സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാം അതിൽ വെച്ച് പരസ്പരം കണ്ടുമുട്ടുകയും, ഒരുമിച്ചുകൂടുകയും ചെയ്താൽ അവരിലെ ഏറ്റവും അവസാനത്തെ കൂട്ടം -അതായത് അനുയായികളായി നടന്ന പാമരന്മാർ- അവരിലെ നേതാക്കന്മാരും തലവന്മാരുമായ ആദ്യത്തെ കൂട്ടരെ കുറിച്ച് പറയും: ഞങ്ങളുടെ രക്ഷിതാവേ! ഈ നേതാക്കന്മാരാണ് സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് ഞങ്ങളെ തെറ്റിച്ചു കളഞ്ഞത്. ഞങ്ങൾക്ക് അവർ വഴികേട് അലങ്കരിച്ചു നൽകിയതിനാൽ അവർക്ക് നീ ഇരട്ടി ശിക്ഷ നൽകേണമേ! അല്ലാഹു അവർക്ക് മറുപടിയായി പറയും: നിങ്ങളിൽ എല്ലാ വിഭാഗത്തിനും ശിക്ഷയുടെ ഓഹരി ഇരട്ടി തന്നെയുണ്ട്. എന്നാൽ നിങ്ങളതിനെ കുറിച്ച് അജ്ഞരും, അത് മനസ്സിലാക്കാത്തവരുമാണ്. info
التفاسير:

external-link copy
39 : 7

وَقَالَتْ اُوْلٰىهُمْ لِاُخْرٰىهُمْ فَمَا كَانَ لَكُمْ عَلَیْنَا مِنْ فَضْلٍ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْسِبُوْنَ ۟۠

നേതാക്കന്മാർ തങ്ങളുടെ അനുയായികളോട് പറയും: ഞങ്ങളെ പിൻപറ്റിയവരേ! ശിക്ഷയിൽ എന്തെങ്കിലും ഇളവ് നൽകപ്പെടാൻ മാത്രം നിങ്ങൾക്ക് ഞങ്ങളുടെ മേൽ യാതൊരു പ്രത്യേകതയുമില്ല. നിങ്ങൾ ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ പരിഗണിക്കപ്പെടുക. അസത്യത്തെ പിൻപറ്റിയെന്നതിന് നിങ്ങൾക്ക് യാതൊരു ന്യായവുമില്ല. അതിനാൽ -ഞങ്ങളെ പിൻപറ്റിയവരേ!- നിങ്ങൾ പ്രവർത്തിച്ച നിഷേധവും തിന്മകളും കാരണത്താൽ ഞങ്ങൾ അനുഭവിച്ചത് പോലുള്ള ശിക്ഷ നിങ്ങളും അനുഭവിച്ചോളൂ. info
التفاسير:

external-link copy
40 : 7

اِنَّ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا وَاسْتَكْبَرُوْا عَنْهَا لَا تُفَتَّحُ لَهُمْ اَبْوَابُ السَّمَآءِ وَلَا یَدْخُلُوْنَ الْجَنَّةَ حَتّٰی یَلِجَ الْجَمَلُ فِیْ سَمِّ الْخِیَاطِ ؕ— وَكَذٰلِكَ نَجْزِی الْمُجْرِمِیْنَ ۟

നമ്മുടെ സുവ്യക്തമായ ആയത്തുകളെ നിഷേധിക്കുകയും, അതിന് കീഴൊതുങ്ങുകയും വഴങ്ങുകയും ചെയ്യാതെ അഹങ്കാരം നടിക്കുകയും ചെയ്തവർ എല്ലാ നന്മകളിൽ നിന്നും നിരാശരാണ്; തീർച്ച. അവരുടെ നിഷേധം കാരണത്താൽ ആകാശത്തിൻ്റെ കവാടങ്ങൾ അവരുടെ പ്രവർത്തനങ്ങൾ കയറിപ്പോകാനായി തുറക്കപ്പെടുകയില്ല. അവർ മരിച്ചാൽ അവരുടെ ആത്മാവുകൾക്ക് വേണ്ടിയും അവ തുറക്കപ്പെടുകയില്ല. മൃഗങ്ങളുടെ കൂട്ടത്തിൽ ഏറെ വലിപ്പമുള്ള ഒട്ടകം, വസ്തുക്കളുടെ കൂട്ടത്തിൽ വളരെ ചെറുതായ സൂചിയുടെ ദ്വാരത്തിലൂടെ പ്രവേശിക്കുന്നത് വരെ അവർ സ്വർഗത്തിൽ പ്രവേശിക്കുകയുമില്ല. അത് -ഒട്ടകം സൂചിക്കുഴലിലൂടെ പ്രവേശിക്കുക എന്നത്- അസാധ്യമാണ് താനും. അതിനാൽ അവരുടെ സ്വർഗപ്രവേശനവും അസാധ്യമാണ്. ഈ രൂപത്തിലുള്ള പ്രതിഫലമാണ് ഗുരുതരമായ തിന്മകൾ പ്രവർത്തിച്ചവർക്ക് നാം നൽകുക. info
التفاسير:

external-link copy
41 : 7

لَهُمْ مِّنْ جَهَنَّمَ مِهَادٌ وَّمِنْ فَوْقِهِمْ غَوَاشٍ ؕ— وَكَذٰلِكَ نَجْزِی الظّٰلِمِیْنَ ۟

നിഷേധികളും അഹങ്കാരികളുമായ ഇക്കൂട്ടർക്ക് നരകത്തിൽ നിന്നുള്ള മെത്ത ഉണ്ടായിരിക്കും. അവർക്ക് മുകളിൽ അഗ്നിയുടെ മൂടികളും ഉണ്ടായിരിക്കും. അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നവർക്ക് അവരുടെ നിഷേധത്തിൻ്റെയും അവഗണനയുടെയും ഫലമായി ഈ രൂപത്തിലുള്ള പ്രതിഫലമാണ് നാം ശിക്ഷയായി നൽകുക. info
التفاسير:

external-link copy
42 : 7

وَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَا نُكَلِّفُ نَفْسًا اِلَّا وُسْعَهَاۤ ؗ— اُولٰٓىِٕكَ اَصْحٰبُ الْجَنَّةِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟

തങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുകയും, സാധ്യമാകുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ -അല്ലാഹു ഒരാൾക്കും സാധ്യമാകാത്തത് അവരുടെ മേൽ ബാധ്യതയാക്കുകയില്ല-; അവരാകുന്നു സ്വർഗവാസികൾ. അവരതിൽ എന്നെന്നും വസിക്കുന്നവരായി പ്രവേശിക്കുന്നതാണ്. info
التفاسير:

external-link copy
43 : 7

وَنَزَعْنَا مَا فِیْ صُدُوْرِهِمْ مِّنْ غِلٍّ تَجْرِیْ مِنْ تَحْتِهِمُ الْاَنْهٰرُ ۚ— وَقَالُوا الْحَمْدُ لِلّٰهِ الَّذِیْ هَدٰىنَا لِهٰذَا ۫— وَمَا كُنَّا لِنَهْتَدِیَ لَوْلَاۤ اَنْ هَدٰىنَا اللّٰهُ ۚ— لَقَدْ جَآءَتْ رُسُلُ رَبِّنَا بِالْحَقِّ ؕ— وَنُوْدُوْۤا اَنْ تِلْكُمُ الْجَنَّةُ اُوْرِثْتُمُوْهَا بِمَا كُنْتُمْ تَعْمَلُوْنَ ۟

സ്വർഗത്തിലെ അവരുടെ സുഖാനുഗ്രഹങ്ങളുടെ പൂർത്തീകരണമെന്നോണം അവരുടെ ഹൃദയത്തിലെ വെറുപ്പും വിദ്വേഷവും അല്ലാഹു എടുത്തു മാറ്റും. അവരുടെ താഴ്ഭാഗത്തു കൂടെ അവൻ അരുവികളൊഴുക്കും. അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ അംഗീകരിച്ചു കൊണ്ട് അവർ പറയും: ഈ പദവി ഞങ്ങൾക്ക് നേടിത്തന്ന സൽകർമ്മത്തിലേക്ക് ഞങ്ങളെ നയിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹു ഞങ്ങളെ അതിലേക്ക് വഴിനയിച്ചില്ലായിരുന്നില്ലെങ്കിൽ ഞങ്ങൾക്ക് സ്വയം അതിലേക്ക് എത്തിപ്പെടാൻ കഴിയില്ലായിരുന്നു. നമ്മുടെ രക്ഷിതാവിൻ്റെ ദൂതന്മാർ, യാതൊരു സംശയവുമില്ലാത്ത യാഥാർത്ഥ്യവും (ഇസ്ലാം ദീൻ), സത്യസന്ധമായ വാഗ്ദാനവും താക്കീതുമായാണ് നമ്മിലേക്ക് വന്നത്. അവരുടെ ഇടയിൽ ഒരാൾ വിളിച്ചു പറയും: എൻ്റെ ദൂതന്മാർ ഇഹലോകത്ത് നിങ്ങൾക്ക് അറിയിച്ചു നൽകിയ സ്വർഗം; ഇതാകുന്നു അത്. അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളുടെ ഫലമായി അല്ലാഹു നിങ്ങൾക്ക് നൽകിയതാകുന്നു ഇത്. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• المودة التي كانت بين المكذبين في الدنيا تنقلب يوم القيامة عداوة وملاعنة.
• അല്ലാഹുവിനെ നിഷേധിച്ചവർക്കിടയിൽ ഇഹലോകത്തായിരിക്കെ പരസ്പരം നിലനിന്നിരുന്ന സ്നേഹം പരലോകത്ത് എത്തിയാൽ ശത്രുതയും പരസ്പരമുള്ള ശാപവാക്കുകളുമായി മാറുന്നതാണ്. info

• أرواح المؤمنين تفتح لها أبواب السماء حتى تَعْرُج إلى الله، وتبتهج بالقرب من ربها والحظوة برضوانه.
• അല്ലാഹുവിൽ വിശ്വസിച്ചവരുടെ ആത്മാവുകൾക്കായി ആകാശം തുറക്കപ്പെടുകയും, അത് അല്ലാഹുവിലേക്ക് കയറിപ്പോവുകയും ചെയ്യുന്നതാണ്. അതിൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ സാമീപ്യത്താലും, അല്ലാഹുവിൻ്റെ തൃപ്തി കരസ്ഥമാക്കിയതിനാലും അത് ആഹ്ളാദിക്കുന്നതാണ്. info

• أرواح المكذبين المعرضين لا تفتح لها أبواب السماء، وإذا ماتوا وصعدت فهي تستأذن فلا يؤذن لها، فهي كما لم تصعد في الدنيا بالإيمان بالله ومعرفته ومحبته، فكذلك لا تصعد بعد الموت، فإن الجزاء من جنس العمل.
• അല്ലാഹുവിനെ നിഷേധിച്ചവരുടെ ആത്മാവുകൾക്കായി ആകാശലോകത്തിൻ്റെ വാതിലുകൾ തുറക്കപ്പെടുകയില്ല. അവർ മരിക്കുകയും, ഉയരത്തിലേക്ക് കയറിപ്പോവുകയും ചെയ്താൽ (ആകാശത്തിലെ വാതിലുകൾ) തുറക്കുന്നതിനായി ആവശ്യപ്പെടും; എന്നാൽ അവക്ക് അവിടെ പ്രവേശിക്കാൻ അനുമതി നൽകപ്പെടുകയില്ല. ഇഹലോകത്തായിരിക്കെ അല്ലാഹുവിലുള്ള വിശ്വാസവും അവനെ കുറിച്ചുള്ള അറിവും അവനോടുള്ള സ്നേഹവുമായി ആ ആത്മാവ് ഔന്നത്യം പുലർത്തിയില്ലെന്നത് പോലെ, മരിച്ച ശേഷവും അതിന് ഉയർച്ചയിലേക്ക് പോവുക സാധ്യമാവില്ല. തീർച്ചയായും പ്രതിഫലം പ്രവർത്തനത്തിന് അനുയോജ്യമായിരിക്കും. info

• أهل الجنة نجوا من النار بعفو الله، وأدخلوا الجنة برحمة الله، واقتسموا المنازل وورثوها بالأعمال الصالحة وهي من رحمته، بل من أعلى أنواع رحمته.
• സ്വർഗവാസികൾ അല്ലാഹുവിൻ്റെ വിട്ടുവീഴ്ചയാൽ നരകത്തിൽ നിന്ന് രക്ഷപ്പെടും. അവൻ്റെ കാരുണ്യത്താൽ അവർ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും. സ്വർഗത്തിലെ പദവികൾ അവർ പങ്കിട്ടെടുക്കുകയും അനന്തരമെടുക്കുകയും ചെയ്യുന്നത് അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ പ്രവർത്തനങ്ങൾ അവർക്ക് ചെയ്യാൻ സാധിച്ചതും അല്ലാഹുവിൻ്റെ കാരുണ്യത്താലാണ്. അല്ല! ഉന്നതമായ കാരുണ്യത്തിൻ്റെ ഭാഗമാണത്. info