ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
31 : 7

یٰبَنِیْۤ اٰدَمَ خُذُوْا زِیْنَتَكُمْ عِنْدَ كُلِّ مَسْجِدٍ وَّكُلُوْا وَاشْرَبُوْا وَلَا تُسْرِفُوْا ؕۚ— اِنَّهٗ لَا یُحِبُّ الْمُسْرِفِیْنَ ۟۠

ആദമിൻ്റെ സന്തതികളേ! നിങ്ങളുടെ നിസ്കാര വേളയിലും കഅ്ബ ത്വവാഫ് ചെയ്യുന്ന വേളയിലും ഗോപ്യസ്ഥാനങ്ങൾ മറക്കുന്നതും, അണിഞ്ഞൊരുങ്ങാൻ ശുദ്ധിയും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ നിങ്ങൾ ധരിക്കുക. അല്ലാഹു അനുവദിച്ചു തന്ന പരിശുദ്ധ വിഭവങ്ങളിൽ നിന്ന് നിങ്ങൾ ഉദ്ദേശിക്കുന്നവ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ അതിൽ നിങ്ങൾ അതിരുവിട്ടു പോകരുത്. അനുവദനീയമായത് വിട്ട് നിഷിദ്ധമായവ ഭക്ഷിക്കുകയുമരുത്. തീർച്ചയായും അല്ലാഹു അതിർവരമ്പുകൾ ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല. info
التفاسير:

external-link copy
32 : 7

قُلْ مَنْ حَرَّمَ زِیْنَةَ اللّٰهِ الَّتِیْۤ اَخْرَجَ لِعِبَادِهٖ وَالطَّیِّبٰتِ مِنَ الرِّزْقِ ؕ— قُلْ هِیَ لِلَّذِیْنَ اٰمَنُوْا فِی الْحَیٰوةِ الدُّنْیَا خَالِصَةً یَّوْمَ الْقِیٰمَةِ ؕ— كَذٰلِكَ نُفَصِّلُ الْاٰیٰتِ لِقَوْمٍ یَّعْلَمُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അനുവദിച്ച വസ്ത്രങ്ങളും പരിശുദ്ധമായ ഭക്ഷ്യവിഭവങ്ങളും നിഷിദ്ധമാക്കുന്ന ബഹുദൈവാരാധകരോട് ചോദിക്കുക: നിങ്ങളുടെ അലങ്കാരമായി നിശ്ചയിക്കപ്പെട്ട വസ്ത്രങ്ങൾ ആരാണ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത്?! അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകിയ പരിശുദ്ധമായ ഭക്ഷണങ്ങളും പാനീയങ്ങളും മറ്റും ആരാണ് നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയത്?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും ആ പരിശുദ്ധ വിഭവങ്ങൾ ഇഹലോകത്ത് (അല്ലാഹുവിൽ) വിശ്വസിച്ചവർക്കുള്ളതാണ്. ഇഹലോകത്ത് അവരോടൊപ്പം മറ്റുള്ളവരും അതിൽ അവരോടൊപ്പം പങ്കുചേരുന്നുണ്ടെങ്കിൽ പരലോകത്ത് അവ അവർക്ക് മാത്രമുള്ളതായിരിക്കും. അവരോടൊപ്പം (അല്ലാഹുവിനെ) നിഷേധിച്ച ഒരാൾക്കും അതിൽ പങ്കുണ്ടായിരിക്കുകയില്ല. കാരണം സ്വർഗം (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് മേൽ നിഷിദ്ധമായിരിക്കും. കാര്യങ്ങൾ മനസ്സിലാക്കുന്ന ജനതക്ക് ഈ രൂപത്തിൽ നാം വിശദീകരിച്ചു നൽകുന്നു. കാരണം അവരാണ് അതിൽ നിന്ന് പ്രയോജനമെടുക്കുക. info
التفاسير:

external-link copy
33 : 7

قُلْ اِنَّمَا حَرَّمَ رَبِّیَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْاِثْمَ وَالْبَغْیَ بِغَیْرِ الْحَقِّ وَاَنْ تُشْرِكُوْا بِاللّٰهِ مَا لَمْ یُنَزِّلْ بِهٖ سُلْطٰنًا وَّاَنْ تَقُوْلُوْا عَلَی اللّٰهِ مَا لَا تَعْلَمُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അനുവദനീയമാക്കിയവയെ നിഷിദ്ധമാക്കിയിട്ടുള്ള ഈ ബഹുദൈവാരാധകരോട് പറയുക: തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളുടെ മേൽ നിഷിദ്ധമാക്കിയിട്ടുള്ളത് രഹസ്യവും പരസ്യവുമായുള്ള മ്ലേഛവൃത്തികളും, എല്ലാ തിന്മകളും, ജനങ്ങളുടെ രക്തമോ സമ്പാദ്യമോ അഭിമാനമോ അന്യായമായി വ്രണപ്പെടുത്തുന്നതും മാത്രമാകുന്നു. അല്ലാഹുവിനോടൊപ്പം യാതൊരു തെളിവുമില്ലാത്തവയെ അവന് പുറമെ പങ്കുചേർക്കുന്നതും അവൻ നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ മേൽ -അവൻ്റെ നാമഗുണ വിശേഷണങ്ങളിലോ പ്രവൃത്തികളിലോ മതനിയമങ്ങളിലോ- അറിവില്ലാതെ സംസാരിക്കുന്നതും അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. info
التفاسير:

external-link copy
34 : 7

وَلِكُلِّ اُمَّةٍ اَجَلٌ ۚ— فَاِذَا جَآءَ اَجَلُهُمْ لَا یَسْتَاْخِرُوْنَ سَاعَةً وَّلَا یَسْتَقْدِمُوْنَ ۟

ഓരോ തലമുറക്കും അവരുടെ ആയുസ്സായി നിശ്ചയിക്കപ്പെട്ട അവധിയും സമയവുമുണ്ട്. അവരുടെ മേൽ നിശ്ചയിക്കപ്പെട്ട സമയം വന്നെത്തിയാൽ അവർ അതിൽ നിന്ന് അൽപ നേരം പോലും വൈകുകയോ നേരത്തെയാവുകയോ ഇല്ല. info
التفاسير:

external-link copy
35 : 7

یٰبَنِیْۤ اٰدَمَ اِمَّا یَاْتِیَنَّكُمْ رُسُلٌ مِّنْكُمْ یَقُصُّوْنَ عَلَیْكُمْ اٰیٰتِیْ ۙ— فَمَنِ اتَّقٰی وَاَصْلَحَ فَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟

ആദം സന്തതികളേ! നിങ്ങളുടെ ജനതയിൽ നിന്ന് തന്നെ എൻ്റെ ഒരു ദൂതൻ -അവർക്ക് മേൽ ഞാൻ അവതരിപ്പിച്ച എൻ്റെ ഗ്രന്ഥം നിങ്ങൾക്ക് പാരായണം ചെയ്തു നൽകിക്കൊണ്ട്- നിങ്ങളിലേക്ക് വന്നാൽ അദ്ദേഹത്തെ നിങ്ങൾ അനുസരിക്കുക. ആ ദൂതന്മാർ കൊണ്ടു വന്നതിനെ നിങ്ങൾ പിൻപറ്റുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുകയും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കി തീർക്കുകയും ചെയ്തവർ; അവർ പരലോകത്ത് ഭയക്കേണ്ടതില്ല. ഐഹികലോകത്ത് നഷ്ടപ്പെട്ട വിഭവങ്ങളിൽ അവർ ദുഃഖിക്കേണ്ടതുമില്ല. info
التفاسير:

external-link copy
36 : 7

وَالَّذِیْنَ كَذَّبُوْا بِاٰیٰتِنَا وَاسْتَكْبَرُوْا عَنْهَاۤ اُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟

എന്നാൽ നമ്മുടെ ആയത്തുകളെ നിഷേധിക്കുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്നത് അനുസരിച്ച് പ്രവർത്തിക്കാതെ അഹങ്കാരവും ഔന്നത്യവും നടിക്കുകയും ചെയ്തവർ; അവർ തന്നെയാകുന്നു നരകത്തിൽ എന്നെന്നും കഴിഞ്ഞു കൂടുന്ന നരകവാസികൾ. info
التفاسير:

external-link copy
37 : 7

فَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ كَذِبًا اَوْ كَذَّبَ بِاٰیٰتِهٖ ؕ— اُولٰٓىِٕكَ یَنَالُهُمْ نَصِیْبُهُمْ مِّنَ الْكِتٰبِ ؕ— حَتّٰۤی اِذَا جَآءَتْهُمْ رُسُلُنَا یَتَوَفَّوْنَهُمْ ۙ— قَالُوْۤا اَیْنَ مَا كُنْتُمْ تَدْعُوْنَ مِنْ دُوْنِ اللّٰهِ ؕ— قَالُوْا ضَلُّوْا عَنَّا وَشَهِدُوْا عَلٰۤی اَنْفُسِهِمْ اَنَّهُمْ كَانُوْا كٰفِرِیْنَ ۟

അല്ലാഹുവിന് പങ്കാളിയുണ്ടെന്ന് ആരോപിച്ചു കൊണ്ട് കളവ് കെട്ടിച്ചമക്കുകയോ, അവന് കുറവുകളുണ്ടെന്ന് ജൽപ്പിക്കുകയോ, അല്ലാഹു പറയാത്തത് അവൻ്റെ മേൽ പറഞ്ഞുണ്ടാക്കുകയോ, അവൻ്റെ നേരായ മാർഗത്തിലേക്ക് നയിക്കുന്ന സുവ്യക്തമായ ദൃഷ്ടാന്തങ്ങളെ കളവാക്കുകയോ ചെയ്തവനെക്കാൾ അതിക്രമിയായി മറ്റാരുമില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്ക് ഇഹലോകത്ത് ലഭിക്കേണ്ട നന്മയും തിന്മയും ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് പ്രകാരം ലഭിക്കുന്നതാണ്. അങ്ങനെ മരണത്തിൻ്റെ മലക്കും അദ്ദേഹത്തിൻ്റെ കൂട്ടാളികളും ഇക്കൂട്ടരുടെ ആത്മാവുകൾ പിടികൂടുന്നതിനായി അവരുടെ അടുക്കൽ എത്തിയാൽ ആക്ഷേപിച്ചു കൊണ്ട് അവർ പറയും: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ എവിടെ?! നിങ്ങളെ സഹായിക്കുന്നതിനായി അവരെ വിളിച്ചു നോക്കുക. അപ്പോൾ ബഹുദൈവാരാധകർ മലക്കുകളോട് പറയും: ഞങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ ഞങ്ങളെ വിട്ടുപോവുകയും, മറയുകയും ചെയ്തിരിക്കുന്നു. അവയെല്ലാം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. തങ്ങൾ അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നെന്ന് അവർ സ്വയം സമ്മതിക്കും. എന്നാൽ ആ സന്ദർഭത്തിൽ അവരുടെ തിരിച്ചറിവ് അവർക്കെതിരെയുള്ള തെളിവ് മാത്രമായിരിക്കും; അത് അവർക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല.
info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• المؤمن مأمور بتعظيم شعائر الله من خلال ستر العورة والتجمل في أثناء صلاته وخاصة عند التوجه للمسجد.
• അല്ലാഹുവിൻ്റെ ദീനിൻ്റെ അടയാളങ്ങളെ ബഹുമാനിക്കുക എന്നത് മുസ്ലിംകളോട് കൽപ്പിക്കപ്പെട്ട കാര്യമാണ്. തൻ്റെ നിസ്കാരവേളയിൽ -പ്രത്യേകിച്ച് മസ്ജിദിലേക്ക് പുറപ്പെടുമ്പോൾ- ഗോപ്യസ്ഥാനങ്ങൾ മറക്കുകയും, ഭംഗിയുള്ള വസ്ത്രം ധരിക്കുകയും വേണം. info

• من فسر القرآن بغير علم أو أفتى بغير علم أو حكم بغير علم فقد قال على الله بغير علم وهذا من أعظم المحرمات.
• ആരെങ്കിലും ഖുർആൻ അറിവില്ലാതെ വ്യാഖ്യാനിക്കുകയോ, അറിവില്ലാതെ മതവിധി പുറപ്പെടുവിപ്പിക്കുകയോ, വിധി പ്രഖ്യാപിക്കുകയോ ചെയ്താൽ അവൻ അല്ലാഹുവിൻ്റെ മേൽ അറിവില്ലാതെ സംസാരിച്ചിരിക്കുന്നു. ഇത് നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ വളരെ ഗുരുതരമായ കാര്യമാകുന്നു. info

• في الآيات دليل على أن المؤمنين يوم القيامة لا يخافون ولا يحزنون، ولا يلحقهم رعب ولا فزع، وإذا لحقهم فمآلهم الأمن.
• അല്ലാഹുവിൽ വിശ്വസിച്ചവർ പരലോകത്ത് ഭയപ്പെടുകയോ നിരാശരാവുകയോ ചെയ്യേണ്ടതില്ലെന്ന് ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു. അവരെ ഭീതിയോ ആശങ്കയോ ബാധിക്കുകയില്ല. പരലോകത്ത് എത്തിക്കഴിഞ്ഞാൽ അവർ നിർഭയത്വത്തിലേക്കാണ് എത്തിച്ചേരുന്നത്. info

• أظلم الناس من عطَّل مراد الله تعالى من جهتين: جهة إبطال ما يدل على مراده، وجهة إيهام الناس بأن الله أراد منهم ما لا يريده الله.
• അല്ലാഹു ഉദ്ദേശിച്ച കാര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളിൽ ഏറ്റവും വലിയ അക്രമികൾ. അല്ലാഹുവിൻ്റെ വാക്കുകളുടെ ഉദ്ദേശത്തെ രണ്ട് രൂപത്തിലൂടെ നിഷേധിക്കുന്നവരുണ്ട്. ഒന്ന്: അല്ലാഹുവിൻ്റെ ഉദ്ദേശം അറിയിക്കുന്ന അവൻ്റെ വാക്കുകളെ നിഷേധിക്കുക. രണ്ട്: അല്ലാഹു ഉദ്ദേശിക്കാത്ത കാര്യം ജനങ്ങൾ ചെയ്യണമെന്ന് അവൻ ഉദ്ദേശിച്ചിട്ടുണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുക. ഈ രണ്ട് രീതി സ്വീകരിക്കുന്നവരും ജനങ്ങളിൽ ഏറ്റവും അതിക്രമികൾ തന്നെ. info