ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
160 : 7

وَقَطَّعْنٰهُمُ اثْنَتَیْ عَشْرَةَ اَسْبَاطًا اُمَمًا ؕ— وَاَوْحَیْنَاۤ اِلٰی مُوْسٰۤی اِذِ اسْتَسْقٰىهُ قَوْمُهٗۤ اَنِ اضْرِبْ بِّعَصَاكَ الْحَجَرَ ۚ— فَانْۢبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَیْنًا ؕ— قَدْ عَلِمَ كُلُّ اُنَاسٍ مَّشْرَبَهُمْ ؕ— وَظَلَّلْنَا عَلَیْهِمُ الْغَمَامَ وَاَنْزَلْنَا عَلَیْهِمُ الْمَنَّ وَالسَّلْوٰی ؕ— كُلُوْا مِنْ طَیِّبٰتِ مَا رَزَقْنٰكُمْ ؕ— وَمَا ظَلَمُوْنَا وَلٰكِنْ كَانُوْۤا اَنْفُسَهُمْ یَظْلِمُوْنَ ۟

ഇസ്രാഈല്യരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി വിഭജിച്ചു. മൂസായുടെ ജനത അദ്ദേഹത്തിനോട് വെള്ളത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് നാം സന്ദേശം നൽകി. ഹേ മൂസാ! താങ്കളുടെ വടി കൊണ്ട് കല്ലിൻ്റെ മേൽ അടിക്കുക. അപ്പോൾ അതിൽ നിന്ന് പന്ത്രണ്ട് ഉറവകൾ പൊട്ടിപ്പുറപ്പെട്ടു; അവരുടെ ഗോത്രങ്ങളുടെ അത്ര എണ്ണം ഉറവകൾ. ഓരോ ഗോത്രവും അവർക്ക് പ്രത്യേകമായുള്ള കുടിവെള്ള സ്ഥാനം തിരിച്ചറിയുകയും ചെയ്തിരുന്നു. അതിൽ മറ്റ് ഗോത്രങ്ങൾ അവരോടൊപ്പം പങ്കുചേർന്നിരുന്നില്ല. അവർക്ക് മേൽ നാം മേഘത്തണൽ വിരിക്കുകയും ചെയ്തു; അവരുടെ സഞ്ചാരമനുസരിച്ച് മേഘങ്ങൾ സഞ്ചരിക്കുകയും, അവർ നിൽക്കുമ്പോൾ അത് (അവർക്ക് മേൽ തണൽവിരിച്ച്) നിൽക്കുകയും ചെയ്യുമായിരുന്നു. മധുരമുള്ള, തേൻ പോലെയുള്ള ഒരു പാനീയവും, രുചികരമായ ഇറച്ചിയുള്ള കാടയോട് സമാനമായ ഒരു പക്ഷിയെയും നമ്മുടെ അനുഗ്രഹമായി നാം അവർക്ക് ഇറക്കി നൽകി. നാം നിങ്ങൾക്ക് നൽകിയ പരിശുദ്ധവിഭവത്തിൽ നിന്ന് ഭക്ഷിച്ചു കൊള്ളുക എന്ന് അവരോട് നാം പറയുകയും ചെയ്തു. അവരിൽ നിന്ന് ഉണ്ടായ അതിക്രമവും (അല്ലാഹുവിൻ്റെ) അനുഗ്രഹങ്ങളോട് അവർ പുലർത്തിയ നന്ദികേടും, അവയ്ക്ക് അവർ നൽകേണ്ടിയിരുന്ന പരിഗണന നൽകിയില്ലെന്നതും നമുക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. മറിച്ച്, അവർ സ്വന്തത്തോട് തന്നെയായിരുന്നു അനീതി കാണിച്ചിരുന്നത്. അങ്ങനെ, അവർ അല്ലാഹുവിനോട് ചെയ്തുകൂട്ടിയ ധിക്കാരങ്ങളുടെയും, അവൻ്റെ അനുഗ്രഹങ്ങളെ നിസ്സാരവൽക്കരിച്ചതിൻ്റെയും ഫലമായി അവർ സ്വദേഹങ്ങൾക്ക് നന്മയുടെ വിഹിതം ഇല്ലാതാക്കുകയും അവയെ നാശത്തിൻ്റെ ഇടങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്തു. info
التفاسير:

external-link copy
161 : 7

وَاِذْ قِیْلَ لَهُمُ اسْكُنُوْا هٰذِهِ الْقَرْیَةَ وَكُلُوْا مِنْهَا حَیْثُ شِئْتُمْ وَقُوْلُوْا حِطَّةٌ وَّادْخُلُوا الْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِیْٓـٰٔتِكُمْ ؕ— سَنَزِیْدُ الْمُحْسِنِیْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! ഇസ്രാഈൽ സന്തതികളോട് അല്ലാഹു ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ പ്രവേശിച്ചു കൊള്ളുക. ആ നാട്ടിൽ ഏതു സ്ഥലത്തുള്ള ഫലവർഗങ്ങളും, നിങ്ങൾ ഉദ്ദേശിക്കുന്ന ഏതു സമയത്തും ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്ക് പൊറുത്ത് നൽകണേ!' എന്ന് നിങ്ങൾ പ്രാർത്ഥിക്കുകയും, നിങ്ങളുടെ രക്ഷിതാവിനോട് താഴ്മയുള്ളവരായി, തല കുമ്പിട്ടു കൊണ്ട് (പട്ടണ)വാതിലിലൂടെ (ആ നാട്ടിൽ) നിങ്ങൾ പ്രവേശിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങൾ ചെയ്താൽ നാം നിങ്ങളുടെ തിന്മകൾ പൊറുത്തു നൽകുന്നതാണ്. നന്മ പ്രവർത്തിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും നാം നന്മകൾ അധികരിപ്പിച്ചു നൽകുന്നതാണ്. info
التفاسير:

external-link copy
162 : 7

فَبَدَّلَ الَّذِیْنَ ظَلَمُوْا مِنْهُمْ قَوْلًا غَیْرَ الَّذِیْ قِیْلَ لَهُمْ فَاَرْسَلْنَا عَلَیْهِمْ رِجْزًا مِّنَ السَّمَآءِ بِمَا كَانُوْا یَظْلِمُوْنَ ۟۠

അവരുടെ കൂട്ടത്തിലെ അതിക്രമികൾ പറയാൻ കൽപ്പിക്കപ്പെട്ട വാക്ക് മാറ്റിപ്പറഞ്ഞു. അവർ പറഞ്ഞു:'ഗോതമ്പിൽ ഒരു വിത്ത്'. (പരിഹാസത്തോടെ) പശ്ചാത്താപം തേടുന്നതിനായി പറയാൻ കൽപ്പിക്കപ്പെട്ട പദം അവർ മാറ്റിപ്പറഞ്ഞു). അവരോട് കൽപ്പിക്കപ്പെട്ട പ്രവൃത്തിയും അവർ മാറ്റംവരുത്തി. അല്ലാഹുവിനോട് വിനയാന്വിതരായി തലകുനിച്ച് പ്രവേശിക്കേണ്ടതിന് പകരം, പിൻഭാഗം തിരിച്ചു വെച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങുകയാണ് അവർ ചെയ്തത്. അപ്പോൾ അവരുടെ അതിക്രമം കാരണത്താൽ ആകാശത്ത് നിന്ന് അവർക്ക് മേൽ നാം ഒരു ശിക്ഷ അയച്ചു.
info
التفاسير:

external-link copy
163 : 7

وَسْـَٔلْهُمْ عَنِ الْقَرْیَةِ الَّتِیْ كَانَتْ حَاضِرَةَ الْبَحْرِ ۘ— اِذْ یَعْدُوْنَ فِی السَّبْتِ اِذْ تَاْتِیْهِمْ حِیْتَانُهُمْ یَوْمَ سَبْتِهِمْ شُرَّعًا وَّیَوْمَ لَا یَسْبِتُوْنَ ۙ— لَا تَاْتِیْهِمْ ۛۚ— كَذٰلِكَ ۛۚ— نَبْلُوْهُمْ بِمَا كَانُوْا یَفْسُقُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! യഹൂദരുടെ മുൻഗാമികൾക്ക് അല്ലാഹു നൽകിയ ശിക്ഷയെ കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനായി കടലിനരികെ താമസിച്ചിരുന്ന ആ നാട്ടുകാരെ കുറിച്ച് അവരോട് (യഹൂദരോട്) താങ്കളൊന്ന് ചോദിച്ചു നോക്കൂ. ശനിയാഴ്ച ദിവസം മത്സ്യബന്ധനം പാടില്ലെന്ന അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അവർ ധിക്കരിച്ചു. ശനിയാഴ്ചകളിൽ സമുദ്രത്തിൻ്റെ പ്രതലത്തിലായി മത്സ്യങ്ങൾ വന്നെത്തുകയും, മറ്റെല്ലാ ദിവസങ്ങളിലും മത്സ്യം വരാതെയുമാക്കി അല്ലാഹു അവരെ പരീക്ഷിക്കുകയും ചെയ്തു. അല്ലാഹുവിനെ അനുസരിക്കാതെയും തിന്മകൾ പ്രവർത്തിച്ചും അവർ അല്ലാഹുവിനെ ധിക്കരിച്ചത് കാരണത്താലാണ് അല്ലാഹു അവരെ അപ്രകാരം പരീക്ഷിച്ചത്. അപ്പോൾ അവർ (ഈ അവസ്ഥ മറികടക്കാൻ) ഒരു തന്ത്രം കണ്ടെത്തി. (ശനിയാഴ്ചക്ക് മുൻപ്) അവർ തങ്ങളുടെ (മത്സ്യബന്ധന) വലകൾ ഒരുക്കി വെക്കുകയും, (കെണി) കുഴിച്ചു വെക്കുകയും ചെയ്തു. മത്സ്യം ശനിയാഴ്ച ദിവസം അതിൽ വീഴും. ഞായറാഴ്ച അവർ മത്സ്യം എടുക്കുകയും, അത് ഭക്ഷിക്കുകയും ചെയ്യും. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• الجحود والكفران سبب في الحرمان من النعم.
• അനുഗ്രഹങ്ങൾ തടയപ്പെടാനുള്ള കാരണമാണ് (അല്ലാഹുവിനോടുള്ള) നിഷേധവും നന്ദികേടും. info

• من أسباب حلول العقاب ونزول العذاب التحايل على الشرع؛ لأنه ظلم وتجاوز لحدود الله.
• അല്ലാഹുവിൻ്റെ മതനിയമങ്ങൾ മറികടക്കാൻ കൗശലം മെനയുക എന്നത് ശിക്ഷ വന്നിറങ്ങാനും, ആപത്തുകൾ വന്നുപതിക്കാനുമുള്ള കാരണങ്ങളിൽ പെട്ടതാണ്. കാരണം, അത് അതിക്രമവും അല്ലാഹുവിൻ്റെ വിധിവിലക്കുകളെ മറികടക്കലുമാണ്. info