ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
12 : 7

قَالَ مَا مَنَعَكَ اَلَّا تَسْجُدَ اِذْ اَمَرْتُكَ ؕ— قَالَ اَنَا خَیْرٌ مِّنْهُ ۚ— خَلَقْتَنِیْ مِنْ نَّارٍ وَّخَلَقْتَهٗ مِنْ طِیْنٍ ۟

അല്ലാഹു ഇബ്'ലീസിനെ ആക്ഷേപിച്ചു കൊണ്ട് അവനോട് ചോദിച്ചു: ആദമിന് സുജൂദ് ചെയ്യൂ എന്ന എൻ്റെ കൽപ്പന പ്രാവർത്തികമാക്കുന്നതിൽ നിന്ന് നിന്നെ തടഞ്ഞത് എന്താണ്?! ഇബ്'ലീസ് അല്ലാഹുവിനോട് മറുപടിയായി പറഞ്ഞു: ഞാൻ അവനെക്കാൾ ശ്രേഷ്ഠനാണെന്നതാണ് എന്നെ തടഞ്ഞ കാര്യം. നീ എന്നെ സൃഷ്ടിച്ചിട്ടുള്ളത് അഗ്നിയിൽ നിന്നാണ്. അവനെയാകട്ടെ, മണ്ണിൽ നിന്നുമാണ് നീ സൃഷ്ടിച്ചത്. അഗ്നി മണ്ണിനെക്കാൾ ശ്രേഷ്ഠമാണ്. info
التفاسير:

external-link copy
13 : 7

قَالَ فَاهْبِطْ مِنْهَا فَمَا یَكُوْنُ لَكَ اَنْ تَتَكَبَّرَ فِیْهَا فَاخْرُجْ اِنَّكَ مِنَ الصّٰغِرِیْنَ ۟

അല്ലാഹു അവനോട് പറഞ്ഞു: സ്വർഗത്തിൽ നിന്ന് ഇറങ്ങിപ്പോവുക നീ. അവിടെ അഹങ്കരിക്കാൻ നിനക്ക് അവകാശമില്ല. കാരണം പരിശുദ്ധരുടെയും നല്ലവരുടെയും ഗേഹമാകുന്നു അത്. അവിടെ നിലകൊള്ളാൻ നിനക്ക് അനുവാദമില്ല. ഹേ ഇബ്'ലീസ്! ആദമിനേക്കാൾ ശ്രേഷ്ഠനാണ് നീയെന്ന് സ്വയം നീ കരുതുന്നുണ്ടെങ്കിലും നിന്ദ്യരും അപമാനിതരുമായവരുടെ കൂട്ടത്തിലാണ് നീയുള്ളത്. info
التفاسير:

external-link copy
14 : 7

قَالَ اَنْظِرْنِیْۤ اِلٰی یَوْمِ یُبْعَثُوْنَ ۟

ഇബ്'ലീസ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! പുനരുത്ഥാനനാൾ വരെ എനിക്ക് നീ അവധി നൽകേണമേ! എങ്കിൽ മനുഷ്യരിൽ വഴിപിഴപ്പിക്കാൻ സാധിക്കുന്നവരെയെല്ലാം ഞാൻ വഴിപിഴപ്പിക്കുന്നതാണ്. info
التفاسير:

external-link copy
15 : 7

قَالَ اِنَّكَ مِنَ الْمُنْظَرِیْنَ ۟

അല്ലാഹു അവനോട് പറഞ്ഞു: ഹേ ഇബ്'ലീസ്! കാഹളത്തിൽ ആദ്യമായി ഊതപ്പെടുന്ന അന്ന് മരിക്കുമെന്ന് വിധിക്കപ്പെട്ട, (ആയുസ്സ്) നീട്ടിനൽകപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു നീ. സൃഷ്ടികളെല്ലാം മരിക്കുന്ന, അവരുടെ സ്രഷ്ടാവ് മാത്രം അവശേഷിക്കുന്ന ദിവസമാകുന്നു അത്. info
التفاسير:

external-link copy
16 : 7

قَالَ فَبِمَاۤ اَغْوَیْتَنِیْ لَاَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِیْمَ ۟ۙ

ഇബ്'ലീസ് പറഞ്ഞു: നീ എന്നെ വഴികേടിലാക്കുകയും, അങ്ങനെ ആദമിന് സുജൂദ് ചെയ്യാനുള്ള കൽപ്പന ഞാൻ ഉപേക്ഷിക്കുകയും ചെയ്തു. അതിനാൽ ആദമിൻ്റെ സന്തതികൾക്കായി നിൻ്റെ നേരായ പാതയിൽ ഞാൻ ഇരിപ്പുറപ്പിക്കുക തന്നെ ചെയ്യും. അവരുടെ പിതാവ് ആദമിന് സുജൂദ് ചെയ്യുന്നതിൽ ഞാൻ വഴികേടിലായതു പോലെ, അവരെ ഞാൻ അതിൽ നിന്ന് (നിൻ്റെ പാതയിൽ നിന്ന്) വഴികേടിലാക്കുകയും വഴിതിരിക്കുകയും ചെയ്യും. info
التفاسير:

external-link copy
17 : 7

ثُمَّ لَاٰتِیَنَّهُمْ مِّنْ بَیْنِ اَیْدِیْهِمْ وَمِنْ خَلْفِهِمْ وَعَنْ اَیْمَانِهِمْ وَعَنْ شَمَآىِٕلِهِمْ ؕ— وَلَا تَجِدُ اَكْثَرَهُمْ شٰكِرِیْنَ ۟

ശേഷം സർവ്വദിശകളിലൂടെയും ഞാൻ അവരിലേക്ക് ചെല്ലും; പരലോകത്തെ വിലയില്ലാത്തതാക്കിയും, ഇഹലോകത്തോട് താല്പര്യം ജനിപ്പിച്ചും, ആശയക്കുഴപ്പങ്ങൾ (അവരുടെ മനസ്സുകളിൽ) ഇട്ടുനൽകിയും, ദേഹേഛകൾ അലംകൃതമാക്കി നൽകിയും (ഞാൻ അവരെ വഴിപിഴപ്പിക്കും). എൻ്റെ രക്ഷിതാവേ! അവരിൽ ബഹുഭൂരിപക്ഷത്തെയും നിന്നോട് നന്ദിയുള്ളവരായി നിനക്ക് കാണാൻ കഴിയില്ല; കാരണം ഞാനവർക്ക് നന്ദികേട് മന്ത്രിച്ചു നൽകിക്കൊണ്ടേയിരിക്കുന്നതാണ്. info
التفاسير:

external-link copy
18 : 7

قَالَ اخْرُجْ مِنْهَا مَذْءُوْمًا مَّدْحُوْرًا ؕ— لَمَنْ تَبِعَكَ مِنْهُمْ لَاَمْلَـَٔنَّ جَهَنَّمَ مِنْكُمْ اَجْمَعِیْنَ ۟

അല്ലാഹു അവനോട് പറഞ്ഞു: ഹേ ഇബ്'ലീസ്! നീ സ്വർഗത്തിൽ നിന്ന് നിന്ദ്യനും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവനുമായ സ്ഥിതിയിൽ പുറത്തു പോവുക! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിന്നെയും നിന്നെ പിൻപറ്റുകയും അനുസരിക്കുകയും തൻ്റെ രക്ഷിതാവിൻ്റെ കൽപ്പന ധിക്കരിക്കുകയും ചെയ്ത സർവ്വരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ്. info
التفاسير:

external-link copy
19 : 7

وَیٰۤاٰدَمُ اسْكُنْ اَنْتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَیْثُ شِئْتُمَا وَلَا تَقْرَبَا هٰذِهِ الشَّجَرَةَ فَتَكُوْنَا مِنَ الظّٰلِمِیْنَ ۟

അല്ലാഹു ആദമിനോട് പറഞ്ഞു: നീയും നിൻ്റെ ഇണ ഹവ്വാഉം കൂടി സ്വർഗത്തിൽ വസിച്ചു കൊള്ളുക; അതിലുള്ള പരിശുദ്ധവിഭവങ്ങളിൽ നിന്ന് നിങ്ങൾ രണ്ട് പേരും ഉദ്ദേശിക്കുന്നതെല്ലാം ഭക്ഷിച്ചു കൊള്ളുക. ഈ വൃക്ഷത്തിൽ (അല്ലാഹു അവർക്ക് നിർണ്ണയിച്ചു നൽകിയ ഒരു വൃക്ഷം) നിന്ന് മാത്രം നിങ്ങൾ ഭക്ഷിച്ചു പോകരുത്. ഞാൻ നിങ്ങളെ വിലക്കിയതിന് ശേഷവും അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയാണെങ്കിൽ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവരിൽ തന്നെയാകുന്നു നിങ്ങൾ ഉൾപ്പെടുക. info
التفاسير:

external-link copy
20 : 7

فَوَسْوَسَ لَهُمَا الشَّیْطٰنُ لِیُبْدِیَ لَهُمَا مَا وٗرِیَ عَنْهُمَا مِنْ سَوْاٰتِهِمَا وَقَالَ مَا نَهٰىكُمَا رَبُّكُمَا عَنْ هٰذِهِ الشَّجَرَةِ اِلَّاۤ اَنْ تَكُوْنَا مَلَكَیْنِ اَوْ تَكُوْنَا مِنَ الْخٰلِدِیْنَ ۟

അങ്ങനെ ഇബ്'ലീസ് അവരോട് ഒരു ദുർമന്ത്രണം നടത്തി. അവരിൽ നിന്ന് മറച്ചു വെക്കപ്പെട്ട അവരുടെ രണ്ട് പേരുടെയും ഗോപ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെടുത്തുന്നതിനായിരുന്നു അത്. അവരോട് അവൻ പറഞ്ഞു: ഈ മരത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് അല്ലാഹു നിങ്ങളോട് വിലക്കിയത് നിങ്ങൾ രണ്ട് പേരും മലക്കുകളാകുന്നത് അവൻ ഇഷ്ടപ്പെടാത്തത് കൊണ്ടോ, നിങ്ങൾ രണ്ട് പേരും സ്വർഗത്തിൽ സ്ഥിരവാസികളായി പോകുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടോ ആണ്. info
التفاسير:

external-link copy
21 : 7

وَقَاسَمَهُمَاۤ اِنِّیْ لَكُمَا لَمِنَ النّٰصِحِیْنَ ۟ۙ

അല്ലാഹുവിൻ്റെ പേരിൽ അവൻ അവരോട് രണ്ട് പേരോടും സത്യം ചെയ്തു പറഞ്ഞു: ഹേ ആദം! ഹേ ഹവ്വാ! തീർച്ചയായും ഞാൻ നിങ്ങളോട് സൂചിപ്പിച്ച കാര്യത്തിൽ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനാകുന്നു ഞാൻ. info
التفاسير:

external-link copy
22 : 7

فَدَلّٰىهُمَا بِغُرُوْرٍ ۚ— فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْاٰتُهُمَا وَطَفِقَا یَخْصِفٰنِ عَلَیْهِمَا مِنْ وَّرَقِ الْجَنَّةِ ؕ— وَنَادٰىهُمَا رَبُّهُمَاۤ اَلَمْ اَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَاَقُلْ لَّكُمَاۤ اِنَّ الشَّیْطٰنَ لَكُمَا عَدُوٌّ مُّبِیْنٌ ۟

അവർ രണ്ടു പേരും ഉണ്ടായിരുന്ന ഉന്നതസ്ഥാനത്ത് നിന്ന് വഞ്ചനയിലൂടെയും ചതിയിലൂടെയും അവൻ അവരെ തരംതാഴ്ത്തി. അവർ രണ്ട് പേരും വിലക്കപ്പെട്ട ആ വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചതോടെ അവർ രണ്ട് പേർക്കും തങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറനീക്കപ്പെട്ടു. അങ്ങനെ തങ്ങളുടെ ഗുഹ്യസ്ഥാനം മറക്കുന്നതിനായി അവർ രണ്ട് പേരും സ്വർഗത്തിലെ ഇലകൾ കൊണ്ട് തങ്ങളുടെ ശരീരം പൊതിയാൻ തുടങ്ങി. അവരുടെ രക്ഷിതാവ് അവരെ വിളിച്ചു കൊണ്ട് പറഞ്ഞു: ഈ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുന്നത് ഞാൻ നിങ്ങളോട് വിലക്കിയിരുന്നില്ലേ?! തീർച്ചയായും പിശാച് നിങ്ങളോട് രണ്ട് പേരോടും വ്യക്തമായ ശത്രുതയുള്ളവനാകുന്നു എന്ന് ഞാൻ നിങ്ങളോട് താക്കീതായി പറഞ്ഞിരുന്നില്ലേ?! info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• دلّت الآيات على أن من عصى مولاه فهو ذليل.
• തൻ്റെ രക്ഷാധികാരിയായ അല്ലാഹുവിനെ ധിക്കരിച്ചവൻ നിന്ദ്യനായിരിക്കുമെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. info

• أعلن الشيطان عداوته لبني آدم، وتوعد أن يصدهم عن الصراط المستقيم بكل أنواع الوسائل والأساليب.
• പിശാച് ആദമിൻ്റെ സന്തതികളോടുള്ള തൻ്റെ ശത്രുത പരസ്യമാക്കിയിരിക്കുന്നു. എല്ലാ തരത്തിലുള്ള മാർഗങ്ങളും രീതികളും ഉപയോഗപ്പെടുത്തി കൊണ്ട് സ്വിറാത്വുൽ മുസ്തഖീമിൽ നിന്ന് (അല്ലാഹുവിൻ്റെ നേരായ മാർഗം) അവരെ തടയുന്നതാണ് എന്ന് അവൻ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു. info

• خطورة المعصية وأنها سبب لعقوبات الله الدنيوية والأخروية.
• തിന്മയുടെ ഗൗരവം. ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ ശിക്ഷ ലഭിക്കാനുള്ള കാരണമാണ് അവ. info