Bản dịch ý nghĩa nội dung Qur'an - 简易古兰经经注马拉雅拉姆语版

Số trang:close

external-link copy
5 : 18

مَا لَهُمْ بِهٖ مِنْ عِلْمٍ وَّلَا لِاٰبَآىِٕهِمْ ؕ— كَبُرَتْ كَلِمَةً تَخْرُجُ مِنْ اَفْوَاهِهِمْ ؕ— اِنْ یَّقُوْلُوْنَ اِلَّا كَذِبًا ۟

അല്ലാഹുവിന് ഒരു സന്താനമുണ്ട് എന്ന് ജൽപ്പിക്കുന്ന ഈ വ്യാജവാദികൾക്ക് അവർ പറഞ്ഞു കൊണ്ടിരിക്കുന്നതിനെ കുറിച്ച് യാതൊരു അറിവോ, എന്തെങ്കിലും തെളിവോ ഇല്ല. അവർ അന്ധമായി അനുകരിച്ചിരിക്കുന്ന അവരുടെ പിതാക്കന്മാർക്കും അതിനെ കുറിച്ച് ഒരു അറിവുമില്ല. ചിന്തിക്കാതെ അവരുടെ വായിൽ നിന്ന് പുറത്തു വന്നിരിക്കുന്ന ആ വാക്ക് കടുത്ത മ്ലേഛതയുള്ളതായിരിക്കുന്നു. അവർ പറയുന്നത് കളവല്ലാതെ മറ്റൊന്നുമല്ല. അതിന് യാതൊരു അടിസ്ഥാനമോ അവലംബമോ ഇല്ല. info
التفاسير:

external-link copy
6 : 18

فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلٰۤی اٰثَارِهِمْ اِنْ لَّمْ یُؤْمِنُوْا بِهٰذَا الْحَدِیْثِ اَسَفًا ۟

അല്ലാഹുവിൻ്റെ റസൂലേ! അവർ ഈ ഖുർആനിൽ വിശ്വസിച്ചില്ലെങ്കിൽ അതിലുള്ള ദുഃഖവും നിരാശയും കാരണത്താൽ താങ്കൾ സ്വന്തത്തെ നശിപ്പിച്ചേക്കാം. എന്നാൽ താങ്കൾ അപ്രകാരം ചെയ്യരുത്. അവരെ സന്മാർഗത്തിലാക്കുക എന്നത് താങ്കളുടെ മേൽ ബാധ്യതയില്ല. താങ്കളുടെ മേൽ ബാധ്യതയുള്ളത് എത്തിച്ചു നൽകുക എന്നത് മാത്രമാണ്. info
التفاسير:

external-link copy
7 : 18

اِنَّا جَعَلْنَا مَا عَلَی الْاَرْضِ زِیْنَةً لَّهَا لِنَبْلُوَهُمْ اَیُّهُمْ اَحْسَنُ عَمَلًا ۟

തീർച്ചയായും ഭൂമിക്ക് മുകളിലുള്ള സൃഷ്ടിജാലങ്ങൾക്ക് നാം ഭംഗി നൽകിയിരിക്കുന്നു; അവരിലാരാണ് അല്ലാഹുവിന് തൃപ്തികരമായ പ്രവർത്തനം ഏറ്റവും നന്നായി ചെയ്യുക എന്നും, ഏറ്റവും മോശമായി ചെയ്യുക എന്നും പരീക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്. അങ്ങനെ എല്ലാവർക്കും അവർക്ക് അർഹമായ പ്രതിഫലം നൽകുന്നതിന് വേണ്ടിയും. info
التفاسير:

external-link copy
8 : 18

وَاِنَّا لَجٰعِلُوْنَ مَا عَلَیْهَا صَعِیْدًا جُرُزًا ۟ؕ

ഭൂമിക്ക് മുകളിലുള്ള സൃഷ്ടിജാലങ്ങളെയെല്ലാം ഒരു ചെടി പോലും ബാക്കിയില്ലാത്ത ഭൂമിയാക്കി നാം മാറ്റുന്നതാണ്. അതിൻ്റെ മുകളിലുള്ള സൃഷ്ടികളുടെ ജീവിതം അവസാനിച്ചതിന് ശേഷമായിരിക്കും അത്. അതിനാൽ അവർ അതിൽ നിന്ന് പാഠമുൾക്കൊള്ളട്ടെ. info
التفاسير:

external-link copy
9 : 18

اَمْ حَسِبْتَ اَنَّ اَصْحٰبَ الْكَهْفِ وَالرَّقِیْمِ كَانُوْا مِنْ اٰیٰتِنَا عَجَبًا ۟

അല്ലാഹുവിൻ്റെ റസൂലേ! ഗുഹയുടെ ആളുകളുടെയും, അവരുടെ പേരുകൾ രേഖപ്പെടുത്തപ്പെട്ട ഏടിൻ്റെയും ചരിത്രം നമ്മുടെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണെന്ന് അങ്ങ് ധരിക്കേണ്ടതില്ല. മറിച്ച്, അവയല്ലാത്ത ദൃഷ്ടാന്തങ്ങളാണ് അതിനെക്കാൾ അത്ഭുതകരമായിട്ടുള്ളത്; ഉദാഹരണത്തിന് ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ്. info
التفاسير:

external-link copy
10 : 18

اِذْ اَوَی الْفِتْیَةُ اِلَی الْكَهْفِ فَقَالُوْا رَبَّنَاۤ اٰتِنَا مِنْ لَّدُنْكَ رَحْمَةً وَّهَیِّئْ لَنَا مِنْ اَمْرِنَا رَشَدًا ۟

അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിൽ) വിശ്വസിച്ചിരുന്നവരായ ആ യുവാക്കൾ തങ്ങളുടെ മതവിശ്വാസവും കൊണ്ട് ഓടിരക്ഷപ്പെട്ട സന്ദർഭം സ്മരിക്കുക. തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കവെ അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ പക്കൽ നിന്ന് നീ ഞങ്ങൾക്ക് കാരുണ്യം ചൊരിയേണമേ! അങ്ങനെ, ഞങ്ങളുടെ തിന്മകൾ പൊറുത്തു നൽകുകയും, ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയും, നിഷേധികളിൽ നിന്നുള്ള പലായനത്തിലും നിന്നിൽ വിശ്വസിച്ചതിലും നീ ഞങ്ങൾക്ക് സത്യത്തിൻ്റെ മാർഗത്തിലേക്ക് വഴിനയിക്കുകയും സ്ഥൈര്യം നൽകുകയും ചെയ്യേണമേ! info
التفاسير:

external-link copy
11 : 18

فَضَرَبْنَا عَلٰۤی اٰذَانِهِمْ فِی الْكَهْفِ سِنِیْنَ عَدَدًا ۟ۙ

അവർ ആ ഗുഹയിലേക്ക് യാത്ര പോവുകയും, അവിടെ അഭയം തേടുകയും ചെയ്ത ശേഷം നാം അവരുടെ കാതുകൾക്ക് ശബ്ദങ്ങൾ കേൾക്കുന്നതിൽ നിന്ന് ഒരു മറയിട്ടു. ധാരാളം വർഷങ്ങളോളം നാമവർക്ക് ഉറക്കം ഇട്ടുകൊടുക്കുകയും ചെയ്തു. info
التفاسير:

external-link copy
12 : 18

ثُمَّ بَعَثْنٰهُمْ لِنَعْلَمَ اَیُّ الْحِزْبَیْنِ اَحْصٰی لِمَا لَبِثُوْۤا اَمَدًا ۟۠

സുദീർഘമായ അവരുടെ ഉറക്കത്തിന് ശേഷം അവരെ നാം എഴുന്നേൽപ്പിച്ചു. എത്ര കാലം തങ്ങൾ ആ ഗുഹയിൽ കഴിച്ചു കൂട്ടിയെന്ന് തർക്കിക്കുന്ന അവരിൽ പെട്ട രണ്ട് കൂട്ടരിൽ ആർക്കാണ് ആ കാലദൈർഘ്യത്തെ കുറിച്ച് ഏറ്റവും നന്നായി അറിയുക എന്നത് നാം നേരത്തെ അറിയുന്നതിന് പുറമെ കണ്ടറിയുന്നതിന് വേണ്ടി. info
التفاسير:

external-link copy
13 : 18

نَحْنُ نَقُصُّ عَلَیْكَ نَبَاَهُمْ بِالْحَقِّ ؕ— اِنَّهُمْ فِتْیَةٌ اٰمَنُوْا بِرَبِّهِمْ وَزِدْنٰهُمْ هُدًی ۟ۗۖ

അല്ലാഹുവിൻ്റെ റസൂലേ! ഒരു സംശയവുമില്ലാത്ത രൂപത്തിൽ അവരുടെ ചരിത്രം സത്യസന്ധമായി നാം താങ്കൾക്ക് അറിയിച്ചു നൽകാം. തങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുകയും, അവനെ അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തിരുന്ന കുറച്ച് യുവാക്കളായിരുന്നു അവർ. അവർക്ക് നാം സന്മാർഗവും സത്യമാർഗത്തിലുള്ള സ്ഥൈര്യവും കൂടുതൽ വർദ്ധിപ്പിച്ചു നൽകുകയും ചെയ്തു. info
التفاسير:

external-link copy
14 : 18

وَّرَبَطْنَا عَلٰی قُلُوْبِهِمْ اِذْ قَامُوْا فَقَالُوْا رَبُّنَا رَبُّ السَّمٰوٰتِ وَالْاَرْضِ لَنْ نَّدْعُوَاۡ مِنْ دُوْنِهٖۤ اِلٰهًا لَّقَدْ قُلْنَاۤ اِذًا شَطَطًا ۟

അവരുടെ ഹൃദയങ്ങൾക്ക് (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നാം ശക്തിയും സ്ഥൈര്യവും നൽകി. അതിന് വേണ്ടി തങ്ങളുടെ നാടുകൾ ഉപേക്ഷിക്കാനുള്ള ക്ഷമയും പകർന്നു നൽകി. (അല്ലാഹുവിനെ) നിഷേധിച്ചവനായിരുന്ന രാജാവിന് മുൻപിൽ അവർ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നവരാണ് തങ്ങൾ എന്ന് എഴുന്നേറ്റു നിന്ന് പരസ്യമാക്കിയ സന്ദർഭത്തിലായിരുന്നു അത്. അവർ രാജാവിനോട് പറഞ്ഞു: ഞങ്ങൾ വിശ്വസിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവന് പുറമെ നിരർത്ഥകമായി കെട്ടിയുണ്ടാക്കപ്പെട്ട ആരാധ്യന്മാരെ ഞങ്ങൾ ആരാധിക്കുകയില്ല. അങ്ങനെ അവന് പുറമെ ആരെയെങ്കിലും ഞങ്ങൾ ആരാധിക്കുന്നുവെങ്കിൽ സത്യത്തിൽ നിന്ന് വളരെ അകലെ നിലകൊള്ളുന്ന ഒരു വാക്ക് തന്നെയായിരിക്കും ഞങ്ങൾ പറഞ്ഞിരിക്കുക. info
التفاسير:

external-link copy
15 : 18

هٰۤؤُلَآءِ قَوْمُنَا اتَّخَذُوْا مِنْ دُوْنِهٖۤ اٰلِهَةً ؕ— لَوْلَا یَاْتُوْنَ عَلَیْهِمْ بِسُلْطٰنٍ بَیِّنٍ ؕ— فَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ كَذِبًا ۟ؕ

ശേഷം അവർ പരസ്പരം നോക്കികൊണ്ട് പറഞ്ഞു: നമ്മുടെ ഈ സമൂഹം അല്ലാഹുവിന് പുറമെ ആരാധിക്കുവാനായി പല ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നു. തങ്ങളുടെ ആരാധനക്ക് എന്തെങ്കിലും ഒരു തെളിവ് അവരുടെ പക്കലില്ല. അല്ലാഹുവിന് ഒരു പങ്കാളിയുണ്ട് എന്ന് കള്ളം കെട്ടിച്ചമച്ചവനെക്കാൾ അതിക്രമിയായി മറ്റാരും തന്നെയില്ല. info
التفاسير:
Trong những bài học trích được của các câu Kinh trên trang này:
• الداعي إلى الله عليه التبليغ والسعي بغاية ما يمكنه، مع التوكل على الله في ذلك، فإن اهتدوا فبها ونعمت، وإلا فلا يحزن ولا يأسف.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകൻ -അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊണ്ട്- തനിക്ക് സാധ്യമായ രൂപത്തിലെല്ലാം അങ്ങേയറ്റം പരിശ്രമിക്കണം. അവർ സന്മാർഗം സ്വീകരിച്ചാൽ അത് വളരെ നല്ല കാര്യം തന്നെ. അവർ സ്വീകരിച്ചില്ലെങ്കിൽ അവൻ അതിൽ ദുഃഖിക്കുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. info

• في العلم بمقدار لبث أصحاب الكهف، ضبط للحساب، ومعرفة لكمال قدرة الله تعالى وحكمته ورحمته.
• ഗുഹാവാസികൾ എത്ര കാലം ഗുഹയിൽ കഴിച്ചു കൂട്ടി എന്നറിയുന്നതിൽ നിന്ന് കണക്ക് സൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം ബോധ്യപ്പെടും. അല്ലാഹുവിൻ്റെ ശക്തിയുടെയും യുക്തിയുടെയും കാരുണ്യത്തിൻ്റെയും പൂർണ്ണതയും അതിൽ നിന്ന് ബോധ്യപ്പെടും. info

• في الآيات دليل صريح على الفرار بالدين وهجرة الأهل والبنين والقرابات والأصدقاء والأوطان والأموال؛ خوف الفتنة.
• (തൻ്റെ വിശ്വാസത്തിൽ) കുഴപ്പം ബാധിക്കുമെന്ന് ഭയപ്പെടുന്നെങ്കിൽ തൻ്റെ മതം സംരക്ഷിക്കാനായി ഓടിരക്ഷപ്പെടുകയെന്നതിന് ഈ ആയത്തുകളിൽ വ്യക്തമായ തെളിവുണ്ട്. അതിന് വേണ്ടി വീട്ടുകാരെയും സന്താനങ്ങളെയും കുടുംബത്തെയും കൂട്ടുകാരെയും നാടും സമ്പാദ്യവും ഉപേക്ഷിക്കേണ്ടതാണെന്നതിനും ഈ ആയത്തുകളിൽ വ്യക്തമായ തെളിവുണ്ട്. info

• ضرورة الاهتمام بتربية الشباب؛ لأنهم أزكى قلوبًا، وأنقى أفئدة، وأكثر حماسة، وعليهم تقوم نهضة الأمم.
• യുവാക്കൾക്ക് കൃത്യമായ ശിക്ഷണം നൽകേണ്ടതിൻ്റെ ആവശ്യകത. കാരണം അവർക്ക് കൂടുതൽ പരിശുദ്ധമായ ഹൃദയവും, നൈർമല്യമേറിയ മനസ്സും, സത്യത്തിന് വേണ്ടിയുള്ള ആവേശവുമുണ്ടായിരിക്കും. സമൂഹങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നത് അവരുടെ തോളേറിക്കൊണ്ടാണ്. info