แปล​ความหมาย​อัลกุรอาน​ - คำแปลภาษามาลายาลัม สำหรับหนังสืออรรถาธิบายอัลกุรอานอย่างสรุป (อัลมุคตะศ็อร ฟีตัฟซีร อัลกุรอานิลกะรีม)

หมายเลข​หน้า​:close

external-link copy
11 : 87

وَیَتَجَنَّبُهَا الْاَشْقَی ۟ۙ

ഉപദേശങ്ങളിൽ നിന്ന് (ഇസ്ലാമിനെ) നിഷേധിച്ചവർ അകന്നു പോകുന്നതാണ്. അന്ത്യനാളിൽ നരകത്തിൽ പ്രവേശിക്കുന്നതിനാൽ തന്നെ മനുഷ്യരിൽ ഏറ്റവും ദൗർഭാഗ്യവാനും അവനത്രെ. info
التفاسير:

external-link copy
12 : 87

الَّذِیْ یَصْلَی النَّارَ الْكُبْرٰی ۟ۚ

പരലോകത്ത് ഭീമാകരമായ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് എന്നെന്നേക്കുമായി അനുഭവിക്കുകയും ചെയ്യുന്നവനാണ് അവൻ. info
التفاسير:

external-link copy
13 : 87

ثُمَّ لَا یَمُوْتُ فِیْهَا وَلَا یَحْیٰی ۟ؕ

പിന്നെ അവൻ നരകത്തിൽ ശാശ്വതനായി തീരും. മരിക്കുകയും നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വസിക്കുകയും ചെയ്യാൻ അവന് കഴിയില്ല. ആദരണീയമായ ഒരു ജീവിതവും അവനവിടെ ലഭിക്കുന്നതല്ല. info
التفاسير:

external-link copy
14 : 87

قَدْ اَفْلَحَ مَنْ تَزَكّٰی ۟ۙ

ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും പരിശുദ്ധനായവൻ തൻ്റെ ലക്ഷ്യം നേടുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
15 : 87

وَذَكَرَ اسْمَ رَبِّهٖ فَصَلّٰی ۟ؕ

തൻ്റെ രക്ഷിതാവിൻ്റെ നാമം നബി (സ) പഠിപ്പിച്ച പ്രകീർത്തനങ്ങൾ കൊണ്ട് സ്മരിക്കുകയും, പഠിപ്പിക്കപ്പെട്ട രൂപത്തിൽ നിസ്കാരം നിർവ്വഹിക്കുകയും ചെയ്തവൻ. info
التفاسير:

external-link copy
16 : 87

بَلْ تُؤْثِرُوْنَ الْحَیٰوةَ الدُّنْیَا ۟ۚۖ

പക്ഷേ, നിങ്ങൾ ഇഹലോകജീവിതത്തിനാണ് കൂടുതൽ മുൻഗണന നൽകുകയും, പരലോകത്തെക്കാൾ അതിനെയാണ് കൂടുതൽ ശ്രേഷ്ഠത കൽപ്പിക്കുന്നതും. എന്നാൽ അവക്ക് രണ്ടിനുമിടയിലാകട്ടെ, വലിയ അന്തരമുണ്ട് താനും. info
التفاسير:

external-link copy
17 : 87

وَالْاٰخِرَةُ خَیْرٌ وَّاَبْقٰی ۟ؕ

പരലോകമാകുന്നു ഇഹലോകത്തെക്കാളും അതിലുള്ള എല്ലാ ആസ്വാദനങ്ങളെക്കാളും വിഭവങ്ങളെക്കാളും നല്ലതും നിലനിൽക്കുന്നതും. കാരണം പരലോകത്തിൻ്റെ സുഖാനുഭൂതികൾ ഒരിക്കലും അവസാനിക്കുകയില്ല തന്നെ. info
التفاسير:

external-link copy
18 : 87

اِنَّ هٰذَا لَفِی الصُّحُفِ الْاُوْلٰی ۟ۙ

നാം നിങ്ങൾക്ക് അറിയിച്ചു തന്ന ഈ വിധിവിലക്കുകളും വൃത്താന്തങ്ങളുമെല്ലാം ഖുർആനിന് മുൻപ് ഇറക്കപ്പെട്ട ഏടുകളിലും ഉണ്ട്; തീർച്ച.
info
التفاسير:

external-link copy
19 : 87

صُحُفِ اِبْرٰهِیْمَ وَمُوْسٰی ۟۠

ഇബ്രാഹീമിൻ്റെയും മൂസയുടെയും മേൽ ഇറക്കപ്പെട്ട ഏടുകളിൽ. info
التفاسير:
ประโยชน์​ที่​ได้รับ​:
• أهمية تطهير النفس من الخبائث الظاهرة والباطنة.
* ബാഹ്യവും ഗോപ്യവുമായ എല്ലാ മ്ലേഛതകളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കേണ്ടതിൻ്റെ പ്രാധാന്യം. info

• الاستدلال بالمخلوقات على وجود الخالق وعظمته.
* പ്രപഞ്ചത്തിലെ സൃഷ്ടികൾ സ്രഷ്ടാവായ അല്ലാഹു ഉണ്ട് എന്നതിനും, അവൻ്റെ മഹത്വത്തിനുമുള്ള തെളിവാണ്. info

• مهمة الداعية الدعوة، لا حمل الناس على الهداية؛ لأن الهداية بيد الله.
* പ്രബോധകൻ്റെ ബാധ്യത പ്രബോധനം മാത്രമാണ്. അവരെ സന്മാർഗം സ്വീകരിക്കാൻ നിർബന്ധം ചെലുത്തൽ അവൻ്റെ മേൽ ബാധ്യതയില്ല. കാരണം സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുന്നവൻ അല്ലാഹു മാത്രമാണ്. info