Përkthimi i kuptimeve të Kuranit Fisnik - El Muhtesar fi tefsir el Kuran el Kerim - Përkthimi malajalamisht

external-link copy
110 : 16

ثُمَّ اِنَّ رَبَّكَ لِلَّذِیْنَ هَاجَرُوْا مِنْ بَعْدِ مَا فُتِنُوْا ثُمَّ جٰهَدُوْا وَصَبَرُوْۤا ۙ— اِنَّ رَبَّكَ مِنْ بَعْدِهَا لَغَفُوْرٌ رَّحِیْمٌ ۟۠

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ റബ്ബ് ദുർബലരായ ആ മുഅ്മിനുകളോട് ഏറെ പൊറുക്കുന്ന (ഗഫൂർ) വനും ഏറെ കാരുണ്യം ചൊരിയുന്ന (റഹീം)വനുമാകുന്നു. ബഹുദൈവാരാധകർ പീഡിപ്പിക്കുകയും, ദീനിൻ്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്തവരാണവർ. അവരുടെ ശിക്ഷാമുറകൾ കാരണത്താൽ -ഹൃദയം വിശ്വാസത്തിൽ അടിയുറച്ചു നിൽക്കവെ- നാവ് കൊണ്ട് നിഷേധത്തിൻ്റെ വാക്ക് ഉച്ചരിക്കേണ്ടി വന്നവരാണവർ. പിന്നീട്, അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധത്തിൻ്റെ വചനം നിന്ദ്യമാകുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ അവർ യുദ്ധത്തിലേർപ്പെട്ടു. അതിലുള്ള പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്തു. ഈ പറയപ്പെട്ട പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയും, നിഷേധത്തിൻ്റെ വാക്ക് പറഞ്ഞു പോകുവാൻ മാത്രം പീഡിപ്പിക്കപ്പെടുകയും ചെയ്ത അവർക്ക്, അതിനെല്ലാം ശേഷം ധാരാളമായി പൊറുത്തു നൽകുന്നവൻ തന്നെയാകുന്നു നിന്റെ റബ്ബ്. അവൻ അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ. കാരണം നിർബന്ധിതരായി കൊണ്ടല്ലാതെ അവർ നിഷേധത്തിൻ്റെ വാക്ക് സംസാരിച്ചിട്ടില്ല. info
التفاسير:
Dobitë e ajeteve të kësaj faqeje:
• الترخيص للمُكرَه بالنطق بالكفر ظاهرًا مع اطمئنان القلب بالإيمان.
• ഹൃദയം അല്ലാഹുവിലുള്ള വിശ്വാസത്തിൽ അടിയുറച്ചു നിലകൊള്ളവെ നിഷേധത്തിൻ്റെ വാക്ക് ഉച്ചരിക്കാൻ (പീഢനങ്ങൾ കൊണ്ട്) നിർബന്ധിതനാക്കപ്പെട്ട വ്യക്തിക്ക് ഇളവുണ്ട്. info

• المرتدون استوجبوا غضب الله وعذابه؛ لأنهم استحبوا الحياة الدنيا على الآخرة، وحرموا من هداية الله، وطبع الله على قلوبهم وسمعهم وأبصارهم، وجعلوا من الغافلين عما يراد بهم من العذاب الشديد يوم القيامة.
• അല്ലാഹുവിൻ്റെ മതം ഉപേക്ഷിച്ചു പോയവർ അവൻ്റെ കോപത്തിനും ശിക്ഷക്കും അർഹരായിരിക്കുന്നു. കാരണം അവർ പരലോകത്തെക്കാൾ ഇഹലോകത്തെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ അല്ലാഹുവിൻ്റെ സന്മാർഗത്തിൽ നിന്ന് അവർ തടയപ്പെട്ടിരിക്കുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങൾക്കും കേൾവികൾക്കും കാഴ്ച്ചകൾക്കും മുദ്ര വെക്കുകയും ചെയ്തിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് അവരെ അശ്രദ്ധയിലാക്കുകയും ചെയ്തിരിക്കുന്നു. info

• كَتَبَ الله المغفرة والرحمة للذين آمنوا، وهاجروا من بعد ما فتنوا، وصبروا على الجهاد.
• അല്ലാഹുവിൽ വിശ്വസിക്കുകയും, പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ശേഷം അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുകയും, അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്തവർക്ക് അല്ലാഹു പാപമോചനവും അവൻ്റെ പക്കൽ നിന്നുള്ള കാരുണ്യവും ഉറപ്പാക്കിയിരിക്കുന്നു. info