വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
65 : 22

اَلَمْ تَرَ اَنَّ اللّٰهَ سَخَّرَ لَكُمْ مَّا فِی الْاَرْضِ وَالْفُلْكَ تَجْرِیْ فِی الْبَحْرِ بِاَمْرِهٖ ؕ— وَیُمْسِكُ السَّمَآءَ اَنْ تَقَعَ عَلَی الْاَرْضِ اِلَّا بِاِذْنِهٖ ؕ— اِنَّ اللّٰهَ بِالنَّاسِ لَرَءُوْفٌ رَّحِیْمٌ ۟

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്കും മനുഷ്യർക്കും വേണ്ടി ഭൂമിയിലുള്ള കന്നുകാലികളെയും നിർജ്ജീവ വസ്തുക്കളെയും നിങ്ങളുടെ ഉപകാരങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ട വിധം കീഴ്പ്പെടുത്തി തന്നത് താങ്കൾ കണ്ടില്ലേ?! അല്ലാഹുവിൻ്റെ കൽപ്പന പ്രകാരവും അവൻ കീഴ്പെടുത്തി നൽകിയതിനാലും ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് സമുദ്രത്തിലൂടെ സഞ്ചരിക്കുവാൻ കഴിയും വിധം കപ്പലുകളെ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തരുകയും, അല്ലാഹുവിൻ്റെ അനുമതിപ്രകാരമല്ലാതെ ഭൂമിക്ക് മേൽ പതിക്കാത്തവണ്ണം ആകാശത്തെ പിടിച്ചു നിർത്തുകയും ചെയ്തതും (താങ്കൾ കണ്ടില്ലേ?!) ഭൂമിക്ക് മേൽ പതിക്കാൻ ആകാശത്തിന് അല്ലാഹു അനുമതി നൽകിയിരുന്നെങ്കിൽ അത് താഴെ വീഴുമായിരുന്നു. തീർച്ചയായും അല്ലാഹു ജനങ്ങളോട് വളരെ ദയയുള്ളവനും (റഊഫ്), അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു. അതു കൊണ്ടാണല്ലോ ഇത്രയെല്ലാം അതിക്രമങ്ങൾ പ്രവർത്തിച്ചിട്ടും അവർക്ക് വേണ്ടി അവൻ ഇവയെയെല്ലാം കീഴ്പെടുത്തി നൽകിയത്. info
التفاسير:

external-link copy
66 : 22

وَهُوَ الَّذِیْۤ اَحْیَاكُمْ ؗ— ثُمَّ یُمِیْتُكُمْ ثُمَّ یُحْیِیْكُمْ ؕ— اِنَّ الْاِنْسَانَ لَكَفُوْرٌ ۟

അല്ലാഹുവാകുന്നു ശൂന്യതയിൽ നിന്ന് ജീവനുള്ളവരായി നിങ്ങളെ സൃഷ്ടിച്ചത്. ശേഷം നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ അവൻ നിങ്ങളെ മരിപ്പിക്കുന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിചാരണ നടത്തുന്നതിനായി മരണശേഷം വീണ്ടും അവൻ നിങ്ങൾക്ക് ജീവൻ നൽകുന്നതാണ്. എന്നിട്ട് (നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള) പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്. തീർച്ചയായും മനുഷ്യൻ അല്ലാഹുവല്ലാത്തവരെ അവനോടൊപ്പം ആരാധിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ -അവ ഇത്ര മേൽ പ്രകടമായിട്ടും- അങ്ങേയറ്റം നിഷേധിക്കുന്നവനാകുന്നു. info
التفاسير:

external-link copy
67 : 22

لِكُلِّ اُمَّةٍ جَعَلْنَا مَنْسَكًا هُمْ نَاسِكُوْهُ فَلَا یُنَازِعُنَّكَ فِی الْاَمْرِ وَادْعُ اِلٰی رَبِّكَ ؕ— اِنَّكَ لَعَلٰی هُدًی مُّسْتَقِیْمٍ ۟

ഓരോ സമുദായത്തിനും നാം ഓരോ മതനിയമങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. അവർ അവരുടെ നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ ബഹുദൈവാരാധകരും മറ്റു മതവിശ്വാസികളും താങ്കളുടെ മതനിയമങ്ങളിൽ താങ്കളെ എതിർക്കേണ്ടതില്ല. അവരെക്കാളെല്ലാം സത്യത്തിനോട് ഏറ്റവും അടുപ്പമുള്ളത് താങ്കൾക്കാണ്. കാരണം, അവർ അസത്യത്തിൻ്റെ വക്താക്കളാണ്. നീ ജനങ്ങളെ അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുവാൻ ക്ഷണിക്കുക. തീർച്ചയായും നീ യാതൊരു വളവുമില്ലാത്ത നേരായ മാർഗത്തിലാകുന്നു. info
التفاسير:

external-link copy
68 : 22

وَاِنْ جٰدَلُوْكَ فَقُلِ اللّٰهُ اَعْلَمُ بِمَا تَعْمَلُوْنَ ۟

തെളിവുകൾ വ്യക്തമായ ശേഷവും നിന്നോട് തർക്കിക്കാതെ പറ്റില്ലെന്നാണെങ്കിൽ അവരുടെ കാര്യം നീ അല്ലാഹുവിലേക്ക് വിട്ടുകൊള്ളുക. താക്കീതായി നീ അവരോട് പറയുക: അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന ഓരോ പ്രവൃത്തിയും ഏറ്റവും നന്നായി അറിയുന്നുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്. info
التفاسير:

external-link copy
69 : 22

اَللّٰهُ یَحْكُمُ بَیْنَكُمْ یَوْمَ الْقِیٰمَةِ فِیْمَا كُنْتُمْ فِیْهِ تَخْتَلِفُوْنَ ۟

അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ -അവനിൽ വിശ്വസിച്ചവർക്കും അവനെ നിഷേധിച്ചവർക്കും ഇടയിൽ- ഇഹലോകത്തായിരിക്കെ അവർ അഭിപ്രായവ്യത്യാസത്തിലായിരുന്ന മതപരമായ വിഷയങ്ങളിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിധികൽപ്പിച്ചു കൊള്ളും. info
التفاسير:

external-link copy
70 : 22

اَلَمْ تَعْلَمْ اَنَّ اللّٰهَ یَعْلَمُ مَا فِی السَّمَآءِ وَالْاَرْضِ ؕ— اِنَّ ذٰلِكَ فِیْ كِتٰبٍ ؕ— اِنَّ ذٰلِكَ عَلَی اللّٰهِ یَسِیْرٌ ۟

അല്ലാഹുവിൻ്റെ റസൂലേ! ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നു എന്ന് താങ്കൾക്ക് അറിഞ്ഞുകൂടേ?! അവന് ആകാശത്തോ ഭൂമിയിലോ ഉള്ള ഒന്നും തന്നെ അവ്യക്തമാവുകയില്ല. അതിനെ കുറിച്ചുള്ള അറിവെല്ലാം 'ലൗഹുൽ മഹ്ഫൂദ്വ്' എന്ന രേഖയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. തീർച്ചയായും അതെല്ലാം അറിയുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമാകുന്നു. info
التفاسير:

external-link copy
71 : 22

وَیَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَمْ یُنَزِّلْ بِهٖ سُلْطٰنًا وَّمَا لَیْسَ لَهُمْ بِهٖ عِلْمٌ ؕ— وَمَا لِلظّٰلِمِیْنَ مِنْ نَّصِیْرٍ ۟

അല്ലാഹു അവൻ്റെ ഗ്രന്ഥങ്ങളിൽ തെളിവായി അവതരിപ്പിച്ചിട്ടില്ലാത്തതും, എന്തെങ്കിലും വിജ്ഞാനത്തിൽ നിന്ന് അവർക്ക് തെളിവില്ലാത്തതുമായ വിഗ്രഹങ്ങളെയാണ് ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത്. അക്കാര്യത്തിൽ അവർക്കുള്ള ഏകഅടിസ്ഥാനം തങ്ങളുടെ പ്രപിതാക്കന്മാരെ അന്ധമായി അനുകരിക്കുക എന്നത് മാത്രമാകുന്നു. തങ്ങളുടെ മേൽ ഇറങ്ങാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷയെ തടുത്തു വെക്കാൻ അതിക്രമകാരികൾക്ക് ഒരു സഹായിയുമില്ല തന്നെ. info
التفاسير:

external-link copy
72 : 22

وَاِذَا تُتْلٰی عَلَیْهِمْ اٰیٰتُنَا بَیِّنٰتٍ تَعْرِفُ فِیْ وُجُوْهِ الَّذِیْنَ كَفَرُوا الْمُنْكَرَ ؕ— یَكَادُوْنَ یَسْطُوْنَ بِالَّذِیْنَ یَتْلُوْنَ عَلَیْهِمْ اٰیٰتِنَا ؕ— قُلْ اَفَاُنَبِّئُكُمْ بِشَرٍّ مِّنْ ذٰلِكُمْ ؕ— اَلنَّارُ ؕ— وَعَدَهَا اللّٰهُ الَّذِیْنَ كَفَرُوْا ؕ— وَبِئْسَ الْمَصِیْرُ ۟۠

താങ്കൾ അവർക്ക് മേൽ ഖുർആനിലുള്ള നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിച്ചാൽ അല്ലാഹുവിനെ നിഷേധിച്ചവരുടെ മുഖങ്ങൾ അവ കേൾക്കുമ്പോൾ അതിനോടുള്ള നീരസത്താൽ ചുളിയുന്നതായി നിനക്ക് കാണാൻ കഴിയും. കടുത്ത ദേഷ്യം കാരണത്താൽ അവർക്ക് നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു നൽകുന്നവരെ അവർ പിടികൂടുക വരെ ചെയ്തേക്കാം. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളുടെ ഈ ദേഷ്യത്തെക്കാളും മുഖം ചുളിക്കലിനെക്കാളും മോശമായ ഒരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?! അല്ലാഹു അവനെ നിഷേധിച്ചവരെ പ്രവേശിപ്പിക്കും എന്ന് താക്കീത് ചെയ്ത നരകമാണത്. അവർ മടങ്ങിച്ചെല്ലുന്ന ആ സങ്കേതം എത്ര മോശമായിരിക്കുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من نعم الله على الناس تسخير ما في السماوات وما في الأرض لهم.
• ആകാശങ്ങളിലും ഭൂമിയിലുമുള്ളവ മനുഷ്യർക്ക് അല്ലാഹു കീഴ്പെടുത്തി നൽകി എന്നത് അവൻ്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്. info

• إثبات صفتي الرأفة والرحمة لله تعالى.
• ദയ, കാരുണ്യം എന്നീ രണ്ടു വിശേഷണങ്ങൾ അല്ലാഹുവിന് സ്ഥിരപ്പെട്ടിരിക്കുന്നു. info

• إحاطة علم الله بما في السماوات والأرض وما بينهما.
• ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലുള്ളതുമെല്ലാം അല്ലാഹു അവൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. info

• التقليد الأعمى هو سبب تمسك المشركين بشركهم بالله.
• മറ്റു ആരാധ്യന്മാരെ അല്ലാഹുവിനൊപ്പം പങ്കുചേർക്കുന്നതിൽ ബഹുദൈവാരാധകർ ഉറച്ചു നിലകൊള്ളാനുള്ള (അടിസ്ഥാന)കാരണം അന്ധമായ അനുകരണമാണ്. info