വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
24 : 22

وَهُدُوْۤا اِلَی الطَّیِّبِ مِنَ الْقَوْلِ ۖۗۚ— وَهُدُوْۤا اِلٰی صِرَاطِ الْحَمِیْدِ ۟

അല്ലാഹു ഇഹലോകത്ത് അവരെ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല), അല്ലാഹു അക്ബർ (അല്ലാഹുവാണ് ഏറ്റവും വലിയവൻ), അൽഹംദുലില്ലാഹ് (സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു) എന്നതു പോലുള്ള ഉത്തമമായ വചനങ്ങളിലേക്ക് മാർഗദർശനം നൽകുകയും, സ്തുത്യർഹമായ ഇസ്ലാമിൻ്റെ വഴിയിലേക്ക് അവർക്ക് വഴികാണിക്കുകയും ചെയ്തു. info
التفاسير:

external-link copy
25 : 22

اِنَّ الَّذِیْنَ كَفَرُوْا وَیَصُدُّوْنَ عَنْ سَبِیْلِ اللّٰهِ وَالْمَسْجِدِ الْحَرَامِ الَّذِیْ جَعَلْنٰهُ لِلنَّاسِ سَوَآءَ ١لْعَاكِفُ فِیْهِ وَالْبَادِ ؕ— وَمَنْ یُّرِدْ فِیْهِ بِاِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ اَلِیْمٍ ۟۠

മക്കയിലെ ബഹുദൈവാരാധകർ ഹുദൈബിയ്യ സന്ധിയുടെ വർഷം ചെയ്തതു പോലെ, അല്ലാഹുവിനെ നിഷേധിക്കുകയും ഇസ്ലാമിൽ പ്രവേശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയും, മസ്ജിദുൽ ഹറാമിൽ നിന്ന് ജനങ്ങളെ തടുക്കുകയും ചെയ്യുന്നവർ; അവർക്ക് നാം വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്; തീർച്ച. ജനങ്ങൾക്ക് അവരുടെ നിസ്കാരത്തിനുള്ള ദിശയായും (ഖിബ്'ല), ഹജ്ജിൻ്റെയും ഉംറയുടെയും കർമ്മമായി നാം നിശ്ചയിച്ച മസ്ജിദാണ് അത് (മസ്ജിദുൽ ഹറാം). അവിടെ മക്കയിൽ താമസിക്കുന്ന മക്കക്കാരനും, മക്കക്കാരല്ലാത്ത പുറംനാടുകളിൽ നിന്ന് അവിടെ വന്നെത്തിയവനും സമമാണ്. ആരെങ്കിലും ബോധപൂർവ്വം അവിടെ തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സത്യത്തിൽ നിന്ന് വഴിമാറിനടക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് നാം വേദനാജനകമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. info
التفاسير:

external-link copy
26 : 22

وَاِذْ بَوَّاْنَا لِاِبْرٰهِیْمَ مَكَانَ الْبَیْتِ اَنْ لَّا تُشْرِكْ بِیْ شَیْـًٔا وَّطَهِّرْ بَیْتِیَ لِلطَّآىِٕفِیْنَ وَالْقَآىِٕمِیْنَ وَالرُّكَّعِ السُّجُوْدِ ۟

അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീമിന് നാം കഅ്ബയുടെ സ്ഥാനവും അതിരുകളും വ്യക്തമാക്കിക്കൊടുത്ത സന്ദർഭം സ്മരിക്കുക. അതിനു മുൻപ് അദ്ദേഹത്തിന് അത് അറിയില്ലായിരുന്നു. എനിക്കുള്ള ആരാധനയിൽ ഒന്നിനെയും നീ പങ്കുചേർക്കരുത്, മറിച്ച്, എന്നെ മാത്രം നീ ആരാധിക്കുക എന്ന് നാം അദ്ദേഹത്തിന് ബോധനം നൽകി. എൻ്റെ ഭവനത്തെ അവിടെ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും, നിസ്കരിക്കുന്നവർക്കും വേണ്ടി എല്ലാ മാലിന്യങ്ങളിൽ നിന്നും -മാലിന്യം പുരണ്ട വസ്തുവോ ആശയമോ ആകട്ടെ; അതിൽ നിന്നെല്ലാം-; നീ ശുദ്ധീകരിക്കുകയും ചെയ്യുക. info
التفاسير:

external-link copy
27 : 22

وَاَذِّنْ فِی النَّاسِ بِالْحَجِّ یَاْتُوْكَ رِجَالًا وَّعَلٰی كُلِّ ضَامِرٍ یَّاْتِیْنَ مِنْ كُلِّ فَجٍّ عَمِیْقٍ ۟ۙ

നാം താങ്കളോട് നിർമ്മിക്കാൻ കൽപ്പിച്ച ഭവനത്തിലേക്ക് ഹജ്ജിന് വരുന്നതിനായി ജനങ്ങൾക്കിടയിൽ അവരെ ക്ഷണിച്ചു കൊണ്ട് താങ്കൾ വിളംബരം നടത്തുകയും ചെയ്യുക. അവർ നടന്നു കൊണ്ടും, യാത്രാക്ലേശം സഹിച്ചതിനാൽ മെലിഞ്ഞതായി തീർന്ന എല്ലാ ഒട്ടകങ്ങളുടെ പുറത്തും അവർ വരുന്നതാണ്. വിദൂരമായ വഴികളിൽ നിന്നെല്ലാം അവരെയും വഹിച്ച് ഒട്ടകങ്ങൾ വന്നു ചേരുന്നതാണ്. info
التفاسير:

external-link copy
28 : 22

لِّیَشْهَدُوْا مَنَافِعَ لَهُمْ وَیَذْكُرُوا اسْمَ اللّٰهِ فِیْۤ اَیَّامٍ مَّعْلُوْمٰتٍ عَلٰی مَا رَزَقَهُمْ مِّنْ بَهِیْمَةِ الْاَنْعَامِ ۚ— فَكُلُوْا مِنْهَا وَاَطْعِمُوا الْبَآىِٕسَ الْفَقِیْرَ ۟ؗ

പാപമോചനവും മഹത്തരമായ പ്രതിഫലവും ഐക്യവും മറ്റും പോലുള്ള അവർക്ക് പ്രയോജനകരമായ കാര്യങ്ങൾക്ക് അവർ സന്നിഹിതരാകുന്നതിന് വേണ്ടിയും, അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നിശ്ചയിക്കപ്പെട്ട ദിനങ്ങളിൽ അവർ ബലിയർപ്പിക്കുന്നതിനും വേണ്ടി. ദുൽ ഹിജ്ജയിലെ പത്താം ദിവസവും, അതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളുമാണ് അവ. അല്ലാഹു അവർക്ക് നൽകിയ ഒട്ടകങ്ങൾക്കും പശുക്കൾക്കും ആടുമാടുകൾക്കുമുള്ള നന്ദിയായി കൊണ്ടാണത്. അതിനാൽ നിങ്ങൾ ആ ബലിമൃഗങ്ങളെ ഭക്ഷിക്കുകയും, കടുത്ത ദാരിദ്ര്യം ബാധിച്ചവർക്ക് അതിൽ നിന്ന് ഭക്ഷിക്കാൻ നൽകുകയും ചെയ്യുക. info
التفاسير:

external-link copy
29 : 22

ثُمَّ لْیَقْضُوْا تَفَثَهُمْ وَلْیُوْفُوْا نُذُوْرَهُمْ وَلْیَطَّوَّفُوْا بِالْبَیْتِ الْعَتِیْقِ ۟

ശേഷം അവരുടെ മേൽ ബാക്കിയുള്ള ഹജ്ജിൻ്റെ കർമ്മങ്ങൾ അവർ പൂർത്തീകരിക്കട്ടെ. അവരുടെ തലമുടി വടിച്ചു കൊണ്ടും നഖങ്ങൾ വെട്ടിയും ഇഹ്റാമിലായിരുന്നതിനാൽ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക് വൃത്തിയാക്കി കൊണ്ടും അവർ ഇഹ്റാമിൽ നിന്ന് വിരമിക്കട്ടെ. അതിലൂടെ അവർ തങ്ങൾക്ക് മേൽ നിർബന്ധമാക്കിയ ഹജ്ജ്, ഉംറ, ബലികർമം എന്നിവ പൂർത്തീകരിക്കട്ടെ. സ്വേഛാധിപതികളുടെ കൈകളിൽ നിന്ന് അല്ലാഹു മോചിപ്പിച്ച ആ ഭവനത്തെ (കഅ്ബയെ) അവർ ത്വവാഫുൽ ഇഫാദ്വ (പ്രദക്ഷിണം) നടത്തുകയും ചെയ്യട്ടെ. info
التفاسير:

external-link copy
30 : 22

ذٰلِكَ ۗ— وَمَنْ یُّعَظِّمْ حُرُمٰتِ اللّٰهِ فَهُوَ خَیْرٌ لَّهٗ عِنْدَ رَبِّهٖ ؕ— وَاُحِلَّتْ لَكُمُ الْاَنْعَامُ اِلَّا مَا یُتْلٰی عَلَیْكُمْ فَاجْتَنِبُوا الرِّجْسَ مِنَ الْاَوْثَانِ وَاجْتَنِبُوْا قَوْلَ الزُّوْرِ ۟ۙ

നിങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാര്യം -തലമുടി വടിച്ചു കൊണ്ടും നഖം വെട്ടിക്കൊണ്ടും അഴുക്ക് വൃത്തിയാക്കി കൊണ്ടും നേർച്ച പൂർത്തീകരിച്ചും ത്വവാഫ് ചെയ്തു കൊണ്ടും ഇഹ്റാമിൽ നിന്ന് വിരമിക്കുക എന്നത്- അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ്. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യത്തെ നിങ്ങൾ ആദരിക്കുക. ആരെങ്കിലും -അല്ലാഹുവിൻ്റെ അതിർവരമ്പുകളെ ലംഘിക്കാതെയും നിഷിദ്ധങ്ങൾ പ്രവർത്തിക്കാതെയും അവയോട് ആദരവ് പുലർത്തി കൊണ്ട്- ഇഹ്റാമിൻ്റെ വേളയിൽ അല്ലാഹു ഉപേക്ഷിക്കാൻ പറഞ്ഞവ ഉപേക്ഷിച്ചാൽ; അത് അവന് അല്ലാഹുവിൻ്റെ പക്കൽ ഇഹത്തിലും പരത്തിലും നന്മയായിരിക്കും. ജനങ്ങളേ! കന്നുകാലികളിൽ ഒട്ടകം, പശു, ആട് എന്നിവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അതിൽ ഹാമിയോ (ധാരാളം ഒട്ടകങ്ങളെ ജനിപ്പിച്ച ഒട്ടകം), ബഹീറയോ (ധാരാളം ഒട്ടകങ്ങളെ പ്രസവിച്ചു കഴിയുകയും ചെവി അറുക്കപ്പെടുകയും ചെയ്തവ) വസ്വീലയോ (ഒന്നിനു പിറകെ ഒന്നായി പെണ്ണൊട്ടകങ്ങളെ പ്രസവിച്ച ഒട്ടകം) ഒന്നും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിട്ടില്ല. അല്ലാഹു ഖുർആനിൽ നിഷിദ്ധമാക്കിയതായി നിങ്ങൾ കാണുന്ന ശവം, രക്തം പോലുള്ളവ മാത്രമല്ലാതെ മറ്റൊന്നും അവൻ അക്കൂട്ടത്തിൽ നിഷിദ്ധമാക്കിയിട്ടില്ല. അതിനാൽ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ നിങ്ങൾ അകറ്റി നിർത്തുക. അല്ലാഹുവിൻ്റെ മേലും മനുഷ്യരുടെ മേലും കെട്ടിച്ചമക്കപ്പെടുന്ന നിരർത്ഥകമായ കള്ളവർത്തമാനങ്ങളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• حرمة البيت الحرام تقتضي الاحتياط من المعاصي فيه أكثر من غيره.
• പരിശുദ്ധമായ കഅ്ബയുടെ പവിത്രത അവിടെ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് മറ്റെല്ലായിടത്തെക്കാളും സൂക്ഷ്മത പുലർത്തുവാൻ പ്രേരിപ്പിക്കുന്നു. info

• بيت الله الحرام مهوى أفئدة المؤمنين في كل زمان ومكان.
അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബ എല്ലാ നാട്ടിലും എക്കാലവുമുള്ള (അല്ലാഹുവിൽ) വിശ്വസിക്കുന്നവരുടെ ഹൃദയഭൂമിയാണ്. info

• منافع الحج عائدة إلى الناس سواء الدنيوية أو الأخروية.
• ഹജ്ജ് കൊണ്ടുള്ള പ്രയോജനങ്ങൾ മനുഷ്യർക്ക് തന്നെയാണ്; അവ ഐഹികമായ ഉപകാരങ്ങളാകട്ടെ പാരത്രികമാകട്ടെ. info

• شكر النعم يقتضي العطف على الضعفاء.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക എന്നത് ദുർബലരോട് അനുകമ്പ പുലർത്താൻ പ്രേരിപ്പിക്കുന്നു. info