Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

external-link copy
182 : 7

وَالَّذِیْنَ كَذَّبُوْا بِاٰیٰتِنَا سَنَسْتَدْرِجُهُمْ مِّنْ حَیْثُ لَا یَعْلَمُوْنَ ۟ۚ

നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അവയെ നിഷേധിക്കുകയും ചെയ്തവർ; ഉപജീവനത്തിൻ്റെ വാതിലുകൾ അവർക്ക് നാം തുറന്നു നൽകുന്നതാണ്. അവരോടുള്ള ആദരവായി കൊണ്ടല്ല അത് നാം ചെയ്യുന്നത്. മറിച്ച്, അവരെ ക്രമേണ അഴിച്ചു വിടുകയും, പൊടുന്നനെ പിടികൂടുകയും ചെയ്യുന്നതിനാണ്. അങ്ങനെ തങ്ങൾ നിലകൊള്ളുന്ന വഴികേടിൽ തന്നെ അവർ തുടരുകയും, അവർ പ്രതീക്ഷിച്ചിരിക്കാതെ നമ്മുടെ ശിക്ഷ അവരെ പിടികൂടുകയും ചെയ്യും. info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• خلق الله للبشر آلات الإدراك والعلم - القلوب والأعين والآذان - لتحصيل المنافع ودفع المضار.
• അല്ലാഹു മനുഷ്യർക്ക് ഗ്രഹിക്കാനും പഠിക്കാനുമുള്ള അവയവങ്ങൾ നൽകിയത് -ഹൃദയവും കണ്ണുകളും കാതുകളും നൽകിയത്- ഉപകാരപ്രദമായവ നേടിയെടുക്കുന്നതിനും ഉപദ്രവകരമായവ തടുക്കുന്നതിനുമത്രെ. info

• الدعاء بأسماء الله الحسنى سبب في إجابة الدعاء، فيُدْعَى في كل مطلوب بما يناسب ذلك المطلوب، مثل: اللهمَّ تب عَلَيَّ يا تواب.
• അല്ലാഹുവിൻ്റെ അതിമഹത്തരമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാനുള്ള കാരണമാണ്. ഓരോ ആവശ്യത്തിനും അനുയോജ്യമായ നാമം മുൻനിർത്തി കൊണ്ട് വേണം പ്രാർത്ഥിക്കാൻ. ഉദാഹരണത്തിന്; തവ്വാബായ (ഏറെ പൊറുത്തുനൽകുന്നവൻ) അല്ലാഹുവേ! എനിക്ക് നീ (തൗബ) പൊറുത്തു നൽകേണമേ! info

• التفكر في عظمة السماوات والأرض، والتوصل بهذا التفكر إلى أن الله تعالى هو المستحق للألوهية دون غيره؛ لأنه المنفرد بالصنع.
• ആകാശഭൂമികളുടെ ഗാംഭീര്യത്തെ കുറിച്ച് ചിന്തിക്കുകയും, അതിലൂടെ -മറ്റാരുമല്ല- അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ; കാരണം, അവൻ മാത്രമാണ് ഇവയെല്ലാം സൃഷ്ടിച്ചത് എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുകയും വേണ്ടതുണ്ട്. info