Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

external-link copy
14 : 29

وَلَقَدْ اَرْسَلْنَا نُوْحًا اِلٰی قَوْمِهٖ فَلَبِثَ فِیْهِمْ اَلْفَ سَنَةٍ اِلَّا خَمْسِیْنَ عَامًا ؕ— فَاَخَذَهُمُ الطُّوْفَانُ وَهُمْ ظٰلِمُوْنَ ۟

നൂഹിനെ അദ്ദേഹത്തിൻ്റെ ജനതയിലേക്കുള്ള ദൂതനായി നാം നിയോഗിച്ചു. അദ്ദേഹം 950 വർഷം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ട് അവർക്കിടയിൽ വസിച്ചു. അപ്പോൾ അവർ അദ്ദേഹത്തെ കളവാക്കുകയും, തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുകയും ചെയ്തു. അങ്ങനെ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തതിനാൽ പ്രളയം അവരെ പിടികൂടുകയും, അവർ മുങ്ങിനശിക്കുകയും ചെയ്തു. info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• الأعمال الصالحة يُكَفِّر الله بها الذنوب.
• സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹു തിന്മകൾ പൊറുത്തു കൊടുക്കും. info

• تأكُّد وجوب البر بالأبوين.
• മാതാപിതാക്കളോട് നന്മ ചെയ്യൽ പ്രബലമായ രൂപത്തിൽ നിർബന്ധമാക്കപ്പെട്ടതാണ്. info

• الإيمان بالله يقتضي الصبر على الأذى في سبيله.
• അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹുവിൻ്റെ മാർഗത്തിൽ നേരിടേണ്ടി വരുന്ന ഉപദ്രവങ്ങൾ ക്ഷമിക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കണം. info

• من سنَّ سُنَّة سيئة فعليه وزرها ووزر من عمل بها من غير أن ينقص من أوزارهم شيء.
• ആരെങ്കിലും ഒരു മോശമായ ചര്യ നിർമ്മിച്ചാൽ അതിൻ്റെ പാപഭാരവും അത് ചെയ്തവരുടെ പാപഭാരവും അവൻ്റെ മേൽ ഉണ്ടായിരിക്കുന്നതാണ്. അവരിൽ ആരുടെയും (-തുടങ്ങി വെച്ചവൻ്റെയോ പിൻപറ്റിയവരുടെയോ-) പാപഭാരങ്ങൾക്ക് യാതൊരു കുറവും സംഭവിക്കുകയുമില്ല. info