Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

external-link copy
75 : 28

وَنَزَعْنَا مِنْ كُلِّ اُمَّةٍ شَهِیْدًا فَقُلْنَا هَاتُوْا بُرْهَانَكُمْ فَعَلِمُوْۤا اَنَّ الْحَقَّ لِلّٰهِ وَضَلَّ عَنْهُمْ مَّا كَانُوْا یَفْتَرُوْنَ ۟۠

ഓരോ സമുദായത്തിൽ നിന്നും അവരുടെ നബിയെ അവർ നിലകൊണ്ടിരുന്ന നിഷേധത്തിനും കളവാക്കലിനുമുള്ള സാക്ഷിയായി അവർക്കെതിരെ നാം ഹാജരാക്കുന്നതാണ്. ആ സമൂഹങ്ങളിലെ നിഷേധികളോട് നാം പറയും: നിങ്ങൾ നിലകൊണ്ടിരുന്ന നിഷേധത്തിനും കളവാക്കലിനുമുള്ള തെളിവുകളും പ്രമാണങ്ങളും കൊണ്ടുവരൂ. അപ്പോൾ അവരുടെ ന്യായവാദങ്ങളെല്ലാം അവസാനിക്കുകയും, യാതൊരു സംശയവുമില്ലാത്ത നിലക്കുള്ള പരിപൂർണ്ണസത്യം അല്ലാഹുവിങ്കൽ മാത്രമാണ് എന്ന് അവർക്ക് ഉറച്ചബോധ്യം വരുകയും ചെയ്യും. അല്ലാഹുവിൻ്റെ പങ്കാളികളായി അവർ പടച്ചുണ്ടാക്കിയിരുന്നവരെല്ലാം അവരെ വിട്ടു മറയുകയും ചെയ്യും. info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• تعاقب الليل والنهار نعمة من نعم الله يجب شكرها له.
• രാപ്പകലുകൾ മാറിമാറി വരുന്നത് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ ഒന്നാണ്; അതിന് അവനോട് നന്ദി കാണിക്കുക എന്നത് നിർബന്ധമാണ്. info

• الطغيان كما يكون بالرئاسة والملك يكون بالمال.
• അധികാരം കാരണത്താൽ ഒരാൾ അതിരുവിട്ട അതിക്രമിയാകുമെന്ന പോലെ, സമ്പത്ത് കൊണ്ടും അങ്ങനെ സംഭവിക്കാം. info

• الفرح بَطَرًا معصية يمقتها الله.
• ഗർവ്വോടെയുള്ള ആഹ്ളാദപ്രകടനങ്ങൾ അല്ലാഹു കഠിനമായി വെറുക്കുന്നു. info

• ضرورة النصح لمن يُخاف عليه من الفتنة.
• (മതപരമായി) കുഴപ്പത്തിൽ പെടുമെന്ന് ഒരാളുടെ കാര്യത്തിൽ ഭയപ്പെടുന്നെങ്കിൽ അവനെ ഉപദേശിക്കൽ വളരെ അനിവാര്യമാണ്. info

• بغض الله للمفسدين في الأرض.
• ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു വെറുക്കുന്നു. info