Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

external-link copy
55 : 22

وَلَا یَزَالُ الَّذِیْنَ كَفَرُوْا فِیْ مِرْیَةٍ مِّنْهُ حَتّٰی تَاْتِیَهُمُ السَّاعَةُ بَغْتَةً اَوْ یَاْتِیَهُمْ عَذَابُ یَوْمٍ عَقِیْمٍ ۟

അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവർ അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ച ഖുർആനിനെ കുറിച്ച് എപ്പോഴും സംശയത്തിൽ തന്നെയായിരിക്കും. അതേ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കവെ, അന്ത്യനാൾ അവർക്ക് മേൽ പൊടുന്നനെ സംഭവിക്കുന്നതു വരെ അവരതിൽ തുടരും. അതല്ലെങ്കിൽ അവർക്ക് യാതൊരു കാരുണ്യമോ നന്മയോ ഇല്ലാത്ത ഒരു ദിവസത്തിൽ ശിക്ഷ അവർക്ക് മേൽ വന്നു പതിക്കുന്നതു വരെ; അവരെ സംബന്ധിച്ചിടത്തോളം അവരുടെ അന്ത്യനാൾ (ആ ശിക്ഷ സംഭവിക്കുന്ന) അന്നാകുന്നു.
info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• استدراج الظالم حتى يتمادى في ظلمه سُنَّة إلهية.
• അതിക്രമികളെ അവരുടെ അതിക്രമത്തിൽ മുഴുകുന്നതിനായി അഴിച്ചു വിടുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. info

• حفظ الله لكتابه من التبديل والتحريف وصرف مكايد أعوان الشيطان عنه.
• അല്ലാഹു അവൻ്റെ ഗ്രന്ഥത്തെ മാറ്റംവരുത്തപ്പെടുന്നതിൽ നിന്നും, തിരുത്തലുകളിൽ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിശാചിൻ്റെ കൂട്ടാളികൾ മെനയുന്ന കുതന്ത്രങ്ങളെ അവൻ അതിൽ നിന്ന് തിരിച്ചു വിടുകയും ചെയ്തിരിക്കുന്നു. info

• النفاق وقسوة القلوب مرضان قاتلان.
• കപടവിശ്വാസവും ഹൃദയകാഠിന്യവും മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് രോഗങ്ങളാണ്. info

• الإيمان ثمرة للعلم، والخشوع والخضوع لأوامر الله ثمرة للإيمان.
• (അല്ലാഹുവിലുള്ള) വിശ്വാസം വിജ്ഞാനത്തിൻ്റെ ഫലങ്ങളിൽ പെട്ടതാണ്. ഭയഭക്തിയും അല്ലാഹുവിനോട് കീഴൊതുങ്ങലും ഈമാനിൻ്റെ ഫലങ്ങളിൽ പെട്ടതുമാണ്. info