Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

external-link copy
57 : 2

وَظَلَّلْنَا عَلَیْكُمُ الْغَمَامَ وَاَنْزَلْنَا عَلَیْكُمُ الْمَنَّ وَالسَّلْوٰی ؕ— كُلُوْا مِنْ طَیِّبٰتِ مَا رَزَقْنٰكُمْ ؕ— وَمَا ظَلَمُوْنَا وَلٰكِنْ كَانُوْۤا اَنْفُسَهُمْ یَظْلِمُوْنَ ۟

ഭൂമിയിൽ നിങ്ങൾ അലഞ്ഞു നടന്നപ്പോൾ സൂര്യതാപത്തിൽ നിന്ന് തണലായി മേഘത്തെ അയച്ചത് നാം നിങ്ങൾക്ക് നൽകിയ അനുഗ്രഹമായിരുന്നു. തേനിനോട് സാദൃശ്യമുള്ള മന്നയെന്ന മധുരമുള്ള പാനീയവും, കാടപ്പക്ഷിയോട് സാദൃശ്യമുള്ള സൽവയെന്ന, നല്ല മാംസമുള്ള ചെറിയ പക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു. എന്നിട്ട് നാം നിങ്ങളോട് പറഞ്ഞു: നാം നൽകിയ വിശിഷ്ടമായ ആഹാരം നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. ഈ അനുഗ്രഹങ്ങളെ നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്തത് നിമിത്തം നമുക്ക് ഒരു കുറവും അവർ വരുത്തിയിട്ടില്ല. മറിച്ച്, പ്രതിഫലം നഷ്ടപ്പെടുത്തുകയും ശിക്ഷക്ക് വിധേയരാവുകയും ചെയ്ത് കൊണ്ട് അവർ അവരോട് തന്നെയാണ് അക്രമം പ്രവർത്തിച്ചത്. info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• عِظَمُ نعم الله وكثرتها على بني إسرائيل، ومع هذا لم تزدهم إلا تكبُّرًا وعنادًا.
• ബനൂ ഇസ്രാഈലുകാർക്ക് അല്ലാഹു ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളുടെ മഹത്വവും ആധിക്യവും. എന്നിട്ടും അവരിൽ അഹങ്കാരവും ധിക്കാരവും വർദ്ധിക്കുക മാത്രമെ ഉണ്ടായുള്ളൂ. info

• سَعَةُ حِلم الله تعالى ورحمته بعباده، وإن عظمت ذنوبهم.
• അടിമകൾ ചെയ്യുന്ന പാപങ്ങൾ എത്ര വലുതായിരുന്നാലും അല്ലാഹുവിന്റെ വിശാലമായ ക്ഷമ. തൻറെ അടിമകളോടുള്ള അല്ലാഹുവിൻറെ കാരുണ്യത്തിൻറെ വിശാലതയും. info

• الوحي هو الفَيْصَلُ بين الحق والباطل.
• ശരിയും തെറ്റും തമ്മിൽ വേർതിരിക്കാനുള്ള മാനദണ്ഡം, വഹ്'യ് (അല്ലാഹു നബിമാർക്ക് നൽകുന്ന സന്ദേശം)മാത്രമാകുന്നു, info