Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

Lambar shafi:close

external-link copy
257 : 2

اَللّٰهُ وَلِیُّ الَّذِیْنَ اٰمَنُوْا یُخْرِجُهُمْ مِّنَ الظُّلُمٰتِ اِلَی النُّوْرِ ؕ۬— وَالَّذِیْنَ كَفَرُوْۤا اَوْلِیٰٓـُٔهُمُ الطَّاغُوْتُ یُخْرِجُوْنَهُمْ مِّنَ النُّوْرِ اِلَی الظُّلُمٰتِ ؕ— اُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟۠

അല്ലാഹുവിൽ വിശ്വസിച്ചവരെ അവൻ ഏറ്റെടുക്കുന്നു. അവരെ സന്മാർഗത്തിലേക്ക് നയിക്കുകയും, സഹായിക്കുകയും ചെയ്യുന്നു. നിഷേധത്തിൻ്റെയും അറിവില്ലായ്മയുടെയും ഇരുട്ടുകളിൽ നിന്ന് (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെയും അറിവിൻറെയും വെളിച്ചത്തിലേക്ക് അവൻ അവരെ കൊണ്ടു വരുന്നു. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കൂട്ടാളികൾ വിഗ്രഹങ്ങളും (അല്ലാഹുവിന് പുറമെ) ആരാധിക്കപ്പെടുന്നവരുമാകുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നത് അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ചത് അക്കൂട്ടരത്രെ. (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെയും അറിവിൻറെയും വെളിച്ചത്തിൽ നിന്ന് അവിശ്വാസത്തിൻറെയും അജ്ഞതയുടെയും ഇരുട്ടുകളിലേക്കാണ് അവർ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു. info
التفاسير:

external-link copy
258 : 2

اَلَمْ تَرَ اِلَی الَّذِیْ حَآجَّ اِبْرٰهٖمَ فِیْ رَبِّهٖۤ اَنْ اٰتٰىهُ اللّٰهُ الْمُلْكَ ۘ— اِذْ قَالَ اِبْرٰهٖمُ رَبِّیَ الَّذِیْ یُحْیٖ وَیُمِیْتُ ۙ— قَالَ اَنَا اُحْیٖ وَاُمِیْتُ ؕ— قَالَ اِبْرٰهٖمُ فَاِنَّ اللّٰهَ یَاْتِیْ بِالشَّمْسِ مِنَ الْمَشْرِقِ فَاْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِیْ كَفَرَ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟ۚ

അല്ലാഹുവാണ് ഏകനായ സൃഷ്ടിപരിപാലകൻ എന്നതിനെ കുറിച്ചും, അവൻ്റെ ഏകത്വത്തെ കുറിച്ചും ഇബ്റാഹീം നബിയോട് തർക്കിച്ച സ്വേഛാധിപതിയുടെ ധിക്കാരത്തെക്കാൾ അത്ഭുതകരമായത് നബിയേ താങ്കൾ കണ്ടിട്ടുണ്ടോ? അല്ലാഹു അവന്ന് ആധിപത്യം നല്കിയിരിക്കുന്നു എന്നതിനാലാണ് അവനിൽ ഈ തർക്കം ഉടലെടുത്തത്. അങ്ങനെ അവൻ തീർത്തും അതിരുകവിഞ്ഞു. അപ്പോൾ ഇബ്റാഹീം നബി (അ) അവന് തൻ്റെ റബ്ബിൻ്റെ വിശേഷണങ്ങൾ വിവരിച്ചു കൊടുത്തു. അദ്ദേഹം പറഞ്ഞു: സൃഷ്ടികളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എൻ്റെ രക്ഷിതാവ്. അപ്പോൾ ആ സ്വേഛാധിപതി പറഞ്ഞു: എനിക്കിഷ്ടമുള്ളവരെ വധിച്ചും ഇഷ്ടമുള്ളവർക്ക് മാപ്പുനൽകിയും ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ. അപ്പോൾ ഇബ്രാഹീം അതിനേക്കാൾ മഹത്തരമായ മറ്റൊരു തെളിവ് നൽകി. അദ്ദേഹം പറഞ്ഞു: ഞാൻ ആരാധിക്കുന്ന എൻ്റെ രക്ഷിതാവ് സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോൾ ആ ധിക്കാരി പരിഭ്രാന്തിയിലാവുകയും, അവൻ്റെ ഉത്തരം മുട്ടുകയും ചെയ്തു. തെളിവിൻറെ ശക്തിക്ക് മുൻപിൽ അവൻ പരാജയപ്പെട്ടു. അക്രമികളായ ജനതയെ -അവർ പ്രവർത്തിച്ചു കൂട്ടിയ അതിക്രമവും ധിക്കാരവും കാരണത്താൽ- അല്ലാഹു അവൻ്റെ മാർഗ്ഗത്തിലേക്ക് വഴിനയിക്കുകയില്ല. info
التفاسير:

external-link copy
259 : 2

اَوْ كَالَّذِیْ مَرَّ عَلٰی قَرْیَةٍ وَّهِیَ خَاوِیَةٌ عَلٰی عُرُوْشِهَا ۚ— قَالَ اَنّٰی یُحْیٖ هٰذِهِ اللّٰهُ بَعْدَ مَوْتِهَا ۚ— فَاَمَاتَهُ اللّٰهُ مِائَةَ عَامٍ ثُمَّ بَعَثَهٗ ؕ— قَالَ كَمْ لَبِثْتَ ؕ— قَالَ لَبِثْتُ یَوْمًا اَوْ بَعْضَ یَوْمٍ ؕ— قَالَ بَلْ لَّبِثْتَ مِائَةَ عَامٍ فَانْظُرْ اِلٰی طَعَامِكَ وَشَرَابِكَ لَمْ یَتَسَنَّهْ ۚ— وَانْظُرْ اِلٰی حِمَارِكَ۫— وَلِنَجْعَلَكَ اٰیَةً لِّلنَّاسِ وَانْظُرْ اِلَی الْعِظَامِ كَیْفَ نُنْشِزُهَا ثُمَّ نَكْسُوْهَا لَحْمًا ؕ— فَلَمَّا تَبَیَّنَ لَهٗ ۙ— قَالَ اَعْلَمُ اَنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

അല്ലെങ്കിൽ, മേൽക്കൂരകൾ വീണടിഞ്ഞും ചുമരുകൾ തകർന്നും താമസക്കാർ നശിച്ചും ശൂന്യവും വിജനവുമായ ഒരു പട്ടണത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരാളുടെ ഉദാഹരണം താങ്കൾ കണ്ടില്ലേ. അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു: നിർജീവമായിപ്പോയതിനു ശേഷം ഈ പട്ടണവാസികളെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്? തുടർന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വർഷം മരിപ്പിക്കുകയും പിന്നീട് അദ്ദേഹത്തെ ജീവിപ്പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം മരിച്ച നിലയിൽ കഴിഞ്ഞു കൂടി? അദ്ദേഹം പറഞ്ഞു: ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്പഭാഗമോ ആണ് ഞാൻ കഴിച്ചുകൂട്ടിയത്. അല്ലാഹു പറഞ്ഞു: അല്ല, നീ നൂറു വർഷം പൂർണമായി കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങൾ നോക്കൂ. വളരെ പെട്ടെന്ന് മാറ്റം വരുന്നവയായിട്ടുപോലും അവക്ക് മാറ്റം വന്നിട്ടില്ല. (എന്നാൽ അതേ) സമയം നിൻ്റെ കഴുത ചത്തു പോവുകയും ചെയ്തിരിക്കുന്നു. ഈ ജനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ അല്ലാഹു കഴിവുള്ളവനാണ് എന്നതിന് നീയൊരു തെളിവായി മാറുന്നതിനാണ് ഇതെല്ലാം. ചത്തുപോയ നിന്റെ കഴുതയുടെ എല്ലുകൾ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തിൽ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക. ശേഷം നാമതിലേക്ക് ജീവൻ തിരികെ കൊണ്ടുവരുന്നു. അങ്ങനെ അത് കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യം വ്യക്തമാവുകയും അല്ലാഹുവിൻറെ കഴിവ് ബോധ്യപ്പെടുകയും ചെയ്തു. അക്കാര്യം അംഗീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: തീർച്ചയായും അല്ലാഹു എല്ലാകാര്യങ്ങൾക്കും കഴിവുള്ളവനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• من أعظم ما يميز أهل الإيمان أنهم على هدى وبصيرة من الله تعالى في كل شؤونهم الدينية والدنيوية، بخلاف أهل الكفر.
• അവിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി വിശ്വാസികളുടെ ഏറ്റവും വലിയ പ്രത്യേകത അവർ അവരുടെ മതപരവും ഭൗതികവുമായ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ സന്മാർഗത്തിൻ്റെയും ദൃഢബോധ്യത്തിൻ്റെയും അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത് എന്നതാണ്. info

• من أعظم أسباب الطغيان الغرور بالقوة والسلطان حتى يعمى المرء عن حقيقة حاله.
• അതിക്രമത്തിൻ്റെ ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ് തങ്ങളുടെ ശക്തിയിലും ആധിപത്യത്തിലും വഞ്ചിതരാവുക എന്നത്; അതോടെ അയാൾ തൻ്റെ യഥാർത്ഥ സ്ഥിതിയെ പറ്റി അന്ധനായിത്തീരും. info

• مشروعية مناظرة أهل الباطل لبيان الحق، وكشف ضلالهم عن الهدى.
• അസത്യവാദികളോട് സംവാദം നടത്തുക എന്നത് അനുവദനീയമാണ്. സത്യം വ്യക്തമാക്കാനും, സന്മാർഗത്തിൽ നിന്ന് അവരുടെ ദുർവഴി വേർതിരിച്ചു കാണിക്കാനുമായിരിക്കണം അത് എന്നു മാത്രം. info

• عظم قدرة الله تعالى؛ فلا يُعْجِزُهُ شيء، ومن ذلك إحياء الموتى.
• അല്ലാഹുവിൻറെ കഴിവിൻറെ വിശാലതയും വലിപ്പവും. അവന് അസാധ്യമായ ഒന്നുമില്ല. മരിച്ചവരെ ജീവിപ്പിക്കുക എന്നതും അതിൽ പെട്ടതത്രെ. info