Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

external-link copy
58 : 18

وَرَبُّكَ الْغَفُوْرُ ذُو الرَّحْمَةِ ؕ— لَوْ یُؤَاخِذُهُمْ بِمَا كَسَبُوْا لَعَجَّلَ لَهُمُ الْعَذَابَ ؕ— بَلْ لَّهُمْ مَّوْعِدٌ لَّنْ یَّجِدُوْا مِنْ دُوْنِهٖ مَوْىِٕلًا ۟

തന്നെ നിഷേധിക്കുന്നവർക്ക് മേൽ വേഗം ശിക്ഷ ഇറക്കിക്കൊണ്ട് അവർക്ക് അല്ലാഹു മറുപടി നൽകുമെന്ന ധാരണ നബി -ﷺ- ക്ക് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി അല്ലാഹു അവിടുത്തോട് പറയുന്നു: അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ദാസന്മാരിൽ ഖേദിച്ചു മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവനും, സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന കാരുണ്യത്തിൻ്റെ ഉടമയുമാണ് താങ്കളുടെ റബ്ബ്. ധിക്കാരികൾ തൻ്റെ അടുത്തേക്ക് പശ്ചാത്തപിച്ചു മടങ്ങിയേക്കാം എന്നതിനാൽ അവധി നീട്ടിനൽകുക എന്നത് അവൻ്റെ കാരുണ്യത്തിൽ പെട്ടതാണ്. (സത്യത്തിൽ നിന്ന്) തിരിഞ്ഞു കളഞ്ഞ ഇക്കൂട്ടരെ ശിക്ഷിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഇഹലോക ജീവിതത്തിൽ വെച്ച് തന്നെ അവരെ അവൻ ഉടനടി ശിക്ഷിക്കുമായിരുന്നു. എന്നാൽ അവൻ സഹനശീലനും, ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു. അവർ പശ്ചാത്തപിച്ചു മടങ്ങുന്നതിനായി അവരുടെ ശിക്ഷ അവൻ വൈകിപ്പിച്ചിരിക്കുന്നു. എന്നാൽ, പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കിൽ അവരുടെ നിഷേധത്തിനും അവഗണനക്കുമുള്ള പ്രതിഫലം നൽകപ്പെടുന്നതിനു വേണ്ടി നിശ്ചയിക്കപ്പെട്ട ഒരു സമയവും സ്ഥലവും അവർക്കുണ്ട്. അപ്പോൾ അതിനെ മറികടന്ന് ഒരു രക്ഷാസങ്കേതം അവർക്ക് കണ്ടെത്താൻ കഴിയുന്നതല്ല.
info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• عظمة القرآن وجلالته وعمومه؛ لأن فيه كل طريق موصل إلى العلوم النافعة، والسعادة الأبدية، وكل طريق يعصم من الشر.
• ഖുർആനിൻ്റെ മഹത്വവും പ്രാധാന്യവും സമൂലതയും. ഉപകാരപ്രദമായ സർവ്വവിജ്ഞാനങ്ങളിലേക്കും, എന്നെന്നും നിലനിൽക്കുന്ന സൗഭാഗ്യത്തിലേക്കും നയിക്കുന്ന; തിന്മകളിൽ നിന്ന് സംരക്ഷിക്കുന്ന എല്ലാ മാർഗങ്ങളും അതിലുണ്ട്. info

• من حكمة الله ورحمته أن تقييضه المبطلين المجادلين الحق بالباطل من أعظم الأسباب إلى وضوح الحق، وتبيُّن الباطل وفساده.
• നിരർത്ഥകമായ തർക്കങ്ങളിൽ ഏർപ്പെടുന്ന അസത്യവാദികളെ ഭൂമിയിൽ നിശ്ചയിച്ചത് അല്ലാഹുവിൻ്റെ മഹത്തരമായ യുക്തിയുടെയും കാരുണ്യത്തിൻ്റെയും ഭാഗമാണ്. കാരണം സത്യം വ്യക്തമായി തീരാനും, അസത്യത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടാനുമുള്ള കാരണങ്ങളിലൊന്നാണ് അവർ. info

• في الآيات من التخويف لمن ترك الحق بعد علمه أن يحال بينه وبين الحق، ولا يتمكن منه بعد ذلك، ما هو أعظم مُرَهِّب وزاجر عن ذلك.
സത്യം അറിഞ്ഞതിന് ശേഷം അത് ഉപേക്ഷിക്കുക എന്നത് പിന്നീട് സത്യത്തിനും അവനുമിടയിൽ മറയിടപ്പെടാൻ കാരണമാകുമെന്ന താക്കീത് ഈ ആയത്തുകളിലുണ്ട്. പിന്നീട് അവന് സത്യം സ്വീകരിക്കാൻ സാധിക്കാതെ വരും. (അങ്ങനെ ചെയ്യുന്നതിൽ നിന്നുള്ള) കടുത്ത താക്കീതും ഗൗരവമേറിയ ഭയപ്പെടുത്തലും ഇതിലുണ്ട്. info

• فضيلة العلم والرحلة في طلبه، واغتنام لقاء الفضلاء والعلماء وإن بعدت أقطارهم.
• മതവിജ്ഞാനത്തിൻ്റെ ശ്രേഷ്ഠതയും, അതിന് വേണ്ടി യാത്ര ചെയ്യുന്നതിൻ്റെ മഹത്വവും. മഹാന്മാരും പണ്ഡിതന്മാരുമായവരെ കണ്ടുമുട്ടാനുള്ള അവസരങ്ങൾ -അവർ വിദൂരനാടുകളിൽ ഉള്ളവരാണെങ്കിലും- കണ്ടെത്തേണ്ടതുണ്ട്. info

• الحوت يطلق على السمكة الصغيرة والكبيرة ولم يرد في القرآن لفظ السمك، وإنما ورد الحوت والنون واللحم الطري.
• അറബിയിലെ 'ഹൂത്' എന്ന പദം ചെറിയ മത്സ്യത്തിനും വലിയ മത്സ്യത്തിനും പറയാറുണ്ട്. എന്നാൽ പൊതുവെ മീനിന് പറയാറുള്ള 'സമക്' എന്ന പദം ഖുർആനിൽ വന്നിട്ടില്ല. മത്സ്യത്തെ കുറിച്ച് ഹൂത്, നൂൻ, ലഹ്മുൻ ത്വരിയ്യ് (ശുദ്ധമാംസം) എന്നീ പദങ്ങളാണ് വന്നിട്ടുള്ളത്. info