Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya

external-link copy
110 : 12

حَتّٰۤی اِذَا اسْتَیْـَٔسَ الرُّسُلُ وَظَنُّوْۤا اَنَّهُمْ قَدْ كُذِبُوْا جَآءَهُمْ نَصْرُنَا ۙ— فَنُجِّیَ مَنْ نَّشَآءُ ؕ— وَلَا یُرَدُّ بَاْسُنَا عَنِ الْقَوْمِ الْمُجْرِمِیْنَ ۟

നാം നിയോഗിക്കുന്ന ദൈവദൂതന്മാരുടെ ശത്രുക്കൾക്ക് നാം അവധി നീട്ടിനൽകുന്നതാണ്. അവരെ വഴിയെ പിടികൂടേണ്ടതിനായി ഉടനടി നാമവരെ ശിക്ഷിക്കുകയില്ല. അങ്ങനെ തങ്ങളുടെ ശത്രുക്കൾ നശിപ്പിക്കപ്പെടില്ലെന്ന് നബിമാർ നിരാശപ്പെടുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും അവനിൽ വിശ്വസിച്ചവരെ അവൻ രക്ഷിപ്പെടുത്തുകയും ചെയ്യുന്നതാണ് എന്ന് അവർ തങ്ങളോട് പറഞ്ഞത് കളവാണെന്ന് നിഷേധികൾ വിചാരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സഹായം ദൂതന്മാർക്ക് വന്നെത്തി. നിഷേധികൾക്ക് ബാധിച്ച നാശത്തിൽ നിന്ന് നബിമാരും (അവരിൽ) വിശ്വസിച്ചവരും രക്ഷപ്പെട്ടു. എന്നാൽ നമ്മുടെ ശിക്ഷ ഇറങ്ങുന്ന വേളയിൽ കുറ്റവാളികളായ ജനങ്ങളിൽ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല. info
التفاسير:
daga cikin fa'idodin Ayoyin wannan shafi:
• أن الداعية لا يملك تصريف قلوب العباد وحملها على الطاعات، وأن أكثر الخلق ليسوا من أهل الهداية.
• ജനങ്ങളുടെ ഹൃദയം അല്ലാഹുവിനെ അനുസരിപ്പിക്കുന്നതാക്കാൻ കഴിയുംവിധം പ്രബോധകർക്ക് ജനങ്ങളുടെ ഹൃദയത്തിന് മേൽ അധികാരമില്ലെന്നും, ജനങ്ങളിൽ അധികപേരും സന്മാർഗം സ്വീകരിക്കുന്നവർ ആയിരിക്കില്ലെന്നും ഈ ആയത്തുകൾ ഓർമ്മപ്പെടുത്തുന്നു. info

• ذم المعرضين عن آيات الله الكونية ودلائل توحيده المبثوثة في صفحات الكون.
• പ്രപഞ്ചത്തിൻ്റെ താളുകളിൽ വിതറപ്പെട്ട അല്ലാഹുവിൻറെ ഏകത്വത്തെക്കുറിക്കുന്ന തെളിവുകളിൽ നിന്നും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ നിന്നും പിന്തിരിഞ്ഞുകളയുന്നവരെ ആക്ഷേപിക്കുന്നു. info

• شملت هذه الآية ﴿ قُل هَذِهِ سَبِيلِي...﴾ ذكر بعض أركان الدعوة، ومنها: أ- وجود منهج:﴿ أَدعُواْ إِلَى اللهِ ﴾. ب - ويقوم المنهج على العلم: ﴿ عَلَى بَصِيرَةٍ﴾. ج - وجود داعية: ﴿ أَدعُواْ ﴾ ﴿أَنَا﴾. د - وجود مَدْعُوِّين: ﴿ وَمَنِ اتَّبَعَنِي ﴾.
• 'പറയുക! ഇതാകുന്നു എൻ്റെ മാർഗം' എന്ന അർത്ഥത്തിൽ ആരംഭിക്കുന്ന ആയത്ത് ഇസ്ലാമിക പ്രബോധനത്തിൻ്റെ ചില നിർബന്ധ ഘടകങ്ങൾ വിവരിക്കുന്നു. അതിൽ പെട്ടതാണ്: 1. പ്രബോധത്തിന് ഒരു രീതിശാസ്ത്രം ഉണ്ടായിരിക്കണം. 'ഞാൻ അല്ലാഹുവിലേക്കാണ് ക്ഷണിക്കുന്നത്' എന്ന വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. 2. പ്രബോധനം നിലകൊള്ളുന്നത് മതപരമായ അറിവിൻ്റെ അടിസ്ഥാനത്തിലായിരിക്കണം. 'ദൃഢബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ' എന്ന വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. 3. പ്രബോധനം നിർവ്വഹിക്കുന്ന വ്യക്തി ഉണ്ടായിരിക്കണം. "ഞാൻ ക്ഷണിക്കുന്നു", എന്ന പദത്തിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. 4. പ്രബോധനം കേൾക്കുന്ന പ്രബോധിത സമൂഹം ഉണ്ടായിരിക്കണം. 'എന്നെ പിൻപറ്റിയവർ' എന്ന വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. info