የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ

external-link copy
26 : 53

وَكَمْ مِّنْ مَّلَكٍ فِی السَّمٰوٰتِ لَا تُغْنِیْ شَفَاعَتُهُمْ شَیْـًٔا اِلَّا مِنْ بَعْدِ اَنْ یَّاْذَنَ اللّٰهُ لِمَنْ یَّشَآءُ وَیَرْضٰی ۟

ആകാശങ്ങളിൽ എത്രയെത്ര മലക്കുകളാണുള്ളത്?! അവരെല്ലാം ആർക്കെങ്കിലും ശുപാർശ ചെയ്യാൻ ഉദ്ദേശിച്ചാലും, അവരുടെ ശുപാർശ കൊണ്ട് ഒരുപകാരവുമുണ്ടാകില്ല; അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് ശുപാർശ പറയാൻ അവൻ അനുമതി നൽകുകയും, ശുപാർശ നൽകപ്പെടുന്നവനെ അല്ലാഹു തൃപ്തിപ്പെടുകയും ചെയ്താലല്ലാതെ. അപ്പോൾ അല്ലാഹുവിന് പങ്കാളികളെ നിശ്ചയിച്ചവർക്ക് അവൻ ശുപാർശ പറയാൻ അനുമതി നൽകില്ല. ശുപാർശ ചെയ്യപ്പെട്ടവൻ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചവനാണെങ്കിൽ അവനെ അല്ലാഹു തൃപ്തിപ്പെടുകയുമില്ല. info
التفاسير:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• كمال أدب النبي صلى الله عليه وسلم حيث لم يَزغْ بصره وهو في السماء السابعة.
* നബി -ﷺ- യുടെ മര്യാദകളിലുള്ള പൂർണ്ണത. ഏഴാമാകാശത്തായിരിക്കെ അവിടുന്ന് തൻ്റെ കാഴ്ച്ച (വലതോ ഇടതോ) തെറ്റിച്ചില്ല. info

• سفاهة عقل المشركين حيث عبدوا شيئًا لا يضر ولا ينفع، ونسبوا لله ما يكرهون واصطفوا لهم ما يحبون.
* ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ വിഡ്ഡിത്തം. സ്വന്തത്തിന് വെറുക്കുന്നത് അല്ലാഹുവിനും, ഇഷ്ടപ്പെടുന്നത് തങ്ങൾക്കുമാണെന്ന അവരുടെ വാദത്തിലുമുണ്ട് ഈ വിഡ്ഡിത്തം. info

• الشفاعة لا تقع إلا بشرطين: الإذن للشافع، والرضا عن المشفوع له.
* അല്ലാഹുവിങ്കൽ രണ്ട് നിബന്ധനകൾ പാലിക്കപ്പെടാതെ ശുപാർശ സംഭവിക്കുകയില്ല. ഒന്ന്: ശുപാർശകന് അല്ലാഹു അനുമതി നൽകണം. രണ്ട്: അല്ലാഹു തൃപ്തിപ്പെട്ടവന് വേണ്ടിയായിരിക്കണം ശുപാർശ. info