የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ

external-link copy
13 : 33

وَاِذْ قَالَتْ طَّآىِٕفَةٌ مِّنْهُمْ یٰۤاَهْلَ یَثْرِبَ لَا مُقَامَ لَكُمْ فَارْجِعُوْا ۚ— وَیَسْتَاْذِنُ فَرِیْقٌ مِّنْهُمُ النَّبِیَّ یَقُوْلُوْنَ اِنَّ بُیُوْتَنَا عَوْرَةٌ ۛؕ— وَمَا هِیَ بِعَوْرَةٍ ۛۚ— اِنْ یُّرِیْدُوْنَ اِلَّا فِرَارًا ۟

അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളിൽ ഒരു വിഭാഗം മദീനക്കാരോട് പറഞ്ഞു: 'അല്ലയോ യഥ്രിബുകാരേ! (ഇസ്ലാം വരുന്നതിന് മുൻപ് മദീനയുടെ പേര് യഥ്രിബ് എന്നായിരുന്നു.) സൽഅ് മലയുടെ താഴ്ഭാഗത്ത് ഖൻദഖിനരികിൽ നിങ്ങൾക്ക് നിലയുറപ്പിക്കുക സാധ്യമല്ല. അതിനാൽ നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയിക്കൊള്ളുക. അവരിൽ ഒരു വിഭാഗം തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകാൻ അനുവാദം ചോദിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഭവനങ്ങൾ ശത്രുവിന് മുൻപിൽ മലർക്കെ തുറക്കപ്പെട്ട നിലയിലാണെന്നാണ് അവരുടെ ന്യായം. എന്നാൽ അവർ പറഞ്ഞതു പോലെ അവ മലർക്കെ തുറക്കപ്പെട്ട നിലയിലല്ല. ഈ ഒഴിവുകഴിവ് പറഞ്ഞു കൊണ്ട് ശത്രുവിൽ നിന്ന് ഓടിരക്ഷപ്പെടാനാണ് അവർ ഉദ്ദേശിക്കുന്നത്. info
التفاسير:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• منزلة أولي العزم من الرسل.
• 'ഉലുൽ അസ്മി'ൽ (ദൃഢനിശ്ചയമുള്ളവർ എന്നറിയപ്പെടുന്ന 5 നബിമാർ) പെട്ടവർക്ക് റസൂലുകൾക്കിടയിൽ നൽകപ്പെട്ടിട്ടുള്ള ഉയർന്ന സ്ഥാനം. info

• تأييد الله لعباده المؤمنين عند نزول الشدائد.
• കടുത്ത പരീക്ഷണങ്ങൾ ഇറങ്ങുന്ന വേളയിൽ അല്ലാഹു (അവനിൽ) വിശ്വസിച്ചവരെ പിന്തുണക്കും. info

• خذلان المنافقين للمؤمنين في المحن.
• പരീക്ഷണങ്ങളുടെ ഘട്ടത്തിൽ കപടവിശ്വാസികൾ യഥാർഥ വിശ്വാസികളെ കൈവിടും . info