የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ

external-link copy
20 : 25

وَمَاۤ اَرْسَلْنَا قَبْلَكَ مِنَ الْمُرْسَلِیْنَ اِلَّاۤ اِنَّهُمْ لَیَاْكُلُوْنَ الطَّعَامَ وَیَمْشُوْنَ فِی الْاَسْوَاقِ ؕ— وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً ؕ— اَتَصْبِرُوْنَ ۚ— وَكَانَ رَبُّكَ بَصِیْرًا ۟۠

അല്ലാഹുവിൻ്റെ ദൂതരേ! നിനക്ക് മുൻപ് ദൂതന്മാരിൽ ഒരാളെയും ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്ന മനുഷ്യരായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. ഇങ്ങനെയെല്ലാം ചെയ്യുന്ന ആദ്യത്തെ ദൂതനൊന്നുമല്ല നീ. ഹേ ജനങ്ങളേ! നാം നിങ്ങളിൽ ചിലരെ മറ്റു ചിലർക്കൊരു പരീക്ഷണമെന്നോണം സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അസുഖങ്ങളിലുമെല്ലാം വ്യത്യസ്ത നിലവാരത്തിലാക്കിയിരിക്കുന്നു. നിങ്ങൾക്ക് പരീക്ഷണമായി ബാധിച്ച കാര്യങ്ങളിൽ നിങ്ങൾ ക്ഷമിക്കുകയും, അങ്ങനെ അല്ലാഹു നിങ്ങളുടെ ക്ഷമക്ക് പ്രതിഫലം നൽകുകയുമാണോ ചെയ്യുക (എന്നതാണ് ആ പരീക്ഷണം)? താങ്കളുടെ രക്ഷിതാവ് ക്ഷമിക്കുന്നവർ ആരെന്നും ക്ഷമിക്കാത്തവർ ആരെന്നും, അവനെ അനുസരിക്കുന്നവൻ ആരെന്നും അനുസരിക്കാത്തവൻ ആരെന്നും നന്നായി കണ്ടറിയുന്നവനാകുന്നു. info
التفاسير:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• الجمع بين الترهيب من عذاب الله والترغيب في ثوابه.
• അല്ലാഹുവിൻ്റെ ശിക്ഷയെ ഭയപ്പെടുത്തുന്നതോടൊപ്പം അവൻ്റെ പ്രതിഫലത്തിൽ പ്രതീക്ഷ നൽകുകയും ചെയ്യുന്നു. info

• متع الدنيا مُنْسِية لذكر الله.
• ഇഹലോകത്തിലെ സുഖാനുഗ്രഹങ്ങൾ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മറപ്പിക്കുന്നതാണ്. info

• بشرية الرسل نعمة من الله للناس لسهولة التعامل معهم.
• അല്ലാഹുവിൻ്റെ ദൂതന്മാർ മനുഷ്യന്മാരാണ് എന്നത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അത് അവരുമായുള്ള ഇടപഴകൽ എളുപ്പമാക്കുന്നു. info

• تفاوت الناس في النعم والنقم اختبار إلهي لعباده.
• മനുഷ്യർ അനുഗ്രഹങ്ങളിലും ദുരിതങ്ങളിലും വ്യത്യസ്ത നിലവാരത്തിലാണ് എന്നത് ദാസന്മാർക്കുള്ള അല്ലാഹുവിൻ്റെ പരീക്ഷണമാണ്. info