قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ

صفحہ نمبر:close

external-link copy
56 : 25

وَمَاۤ اَرْسَلْنٰكَ اِلَّا مُبَشِّرًا وَّنَذِیْرًا ۟

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും അല്ലാഹുവിനെ അനുസരിച്ചവർക്ക് സന്തോഷവാർത്ത അറിയിക്കുന്നവരും, അല്ലാഹുവിനെ നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും അവനെ ധിക്കരിക്കുന്നവർക്കും താക്കീത് നൽകുന്നവരുമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. info
التفاسير:

external-link copy
57 : 25

قُلْ مَاۤ اَسْـَٔلُكُمْ عَلَیْهِ مِنْ اَجْرٍ اِلَّا مَنْ شَآءَ اَنْ یَّتَّخِذَ اِلٰی رَبِّهٖ سَبِیْلًا ۟

അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഈ സന്ദേശം നിങ്ങൾക്ക് എത്തിച്ചു നൽകാൻ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. ആരെങ്കിലും ദാനധർമ്മം ചെയ്തുകൊണ്ട് അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാനുള്ള വഴി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് അങ്ങനെ ചെയ്യാം എന്ന് മാത്രം. info
التفاسير:

external-link copy
58 : 25

وَتَوَكَّلْ عَلَی الْحَیِّ الَّذِیْ لَا یَمُوْتُ وَسَبِّحْ بِحَمْدِهٖ ؕ— وَكَفٰی بِهٖ بِذُنُوْبِ عِبَادِهٖ خَبِیْرَا ۟

അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിക്കുന്നവനായ അല്ലാഹുവിൽ താങ്കളുടെ എല്ലാ കാര്യങ്ങളും താങ്കൾ ഭരമേൽപ്പിക്കുക. അവനെ പുകഴ്ത്തി കൊണ്ട് അവനെ പ്രകീർത്തിക്കുകയും ചെയ്യുക. തൻ്റെ ദാസൻ്റെ തിന്മകളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനായി അല്ലാഹു മതി. അവന് അതിൽ യാതൊന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലവും അവൻ തന്നെ അവർക്ക് നൽകുന്നതാണ്. info
التفاسير:

external-link copy
59 : 25

١لَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَمَا بَیْنَهُمَا فِیْ سِتَّةِ اَیَّامٍ ثُمَّ اسْتَوٰی عَلَی الْعَرْشِ ۛۚ— اَلرَّحْمٰنُ فَسْـَٔلْ بِهٖ خَبِیْرًا ۟

ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചവൻ. ശേഷം അവൻ്റെ മഹത്വത്തിന് അനുയോജ്യമായ നിലക്ക് അവൻ തൻ്റെ സിംഹാസനത്തിന് മേൽ ആരോഹിതനാവുകയും അതിൻ്റെ മുകളിലാവുകയും ചെയ്തിരിക്കുന്നു. അവനാകുന്നു സർവ്വവിശാലമായ കാരുണ്യമുള്ളവൻ (റഹ്മാൻ). അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവനെ കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക. എല്ലാ കാര്യങ്ങളും അറിയുന്നവനായ, ഒരു കാര്യവും അവ്യക്തമാകാത്ത അല്ലാഹു തന്നെയാണത്. info
التفاسير:

external-link copy
60 : 25

وَاِذَا قِیْلَ لَهُمُ اسْجُدُوْا لِلرَّحْمٰنِ ۚ— قَالُوْا وَمَا الرَّحْمٰنُ ۗ— اَنَسْجُدُ لِمَا تَاْمُرُنَا وَزَادَهُمْ نُفُوْرًا ۟

(അല്ലാഹുവിനെ) നിഷേധിച്ചവരോട് 'നിങ്ങൾ സർവ്വവിശാലമായ കാരുണ്യമുള്ള (റഹ്മാനായ അല്ലാഹുവിന്) സാഷ്ടാംഗം നമിക്കൂ' എന്ന് പറഞ്ഞാൽ അവർ പറയും: 'ഞങ്ങൾ റഹ്മാന് സാഷ്ടാംഗം നമിക്കുകയില്ല. എന്താണീ റഹ്മാൻ?! അങ്ങനെയൊന്നു ഞങ്ങൾക്കറിയില്ല. ഞങ്ങളത് അംഗീകരിക്കുകയും ചെയ്യുന്നില്ല. നീ ഞങ്ങളോട് സാഷ്ടാംഗം നമിക്കാൻ കൽപ്പിക്കുന്ന -ഞങ്ങൾക്കറിയാത്തതിന്- ഞങ്ങൾ സാഷ്ടാംഗം ചെയ്യുകയോ?! അല്ലാഹുവിന് സാഷ്ടാംഗം നമിക്കൂ എന്ന് അവരോട് കൽപ്പിച്ചത് അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് അവരെ കൂടുതൽ അകറ്റുകയാണുണ്ടായത്. info
التفاسير:

external-link copy
61 : 25

تَبٰرَكَ الَّذِیْ جَعَلَ فِی السَّمَآءِ بُرُوْجًا وَّجَعَلَ فِیْهَا سِرٰجًا وَّقَمَرًا مُّنِیْرًا ۟

ആകാശത്ത് നക്ഷത്രമണ്ഡലങ്ങളും ചലിക്കുന്ന താരകങ്ങളും നിശ്ചയിച്ചവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. ആകാശത്ത് വെളിച്ചം പുറപ്പെടുവിക്കുന്ന സൂര്യനെ അവൻ നിശ്ചയിച്ചിരിക്കുന്നു. സൂര്യൻ്റെ പ്രകാശം പ്രതിഫലിപ്പിച്ചു കൊണ്ട് ഭൂമിയിൽ പ്രകാശം വിതറുന്ന ചന്ദ്രനെയും അവൻ നിശ്ചയിച്ചിരിക്കുന്നു. info
التفاسير:

external-link copy
62 : 25

وَهُوَ الَّذِیْ جَعَلَ الَّیْلَ وَالنَّهَارَ خِلْفَةً لِّمَنْ اَرَادَ اَنْ یَّذَّكَّرَ اَوْ اَرَادَ شُكُوْرًا ۟

രാത്രിയെയും പകലിനെയും മാറിമാറി വരുന്നതാക്കിയവൻ അവനാകുന്നു. ഒന്ന് മറ്റൊന്നിനുശേഷം അതിന് പകരമായി വരുന്നു. സന്മാർഗത്തിലേക്ക് എത്തിച്ചേരുന്നതിനായി അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുവാൻ ഉദ്ദേശിക്കുകയോ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നവർക്കു വേണ്ടിയാണത്. info
التفاسير:

external-link copy
63 : 25

وَعِبَادُ الرَّحْمٰنِ الَّذِیْنَ یَمْشُوْنَ عَلَی الْاَرْضِ هَوْنًا وَّاِذَا خَاطَبَهُمُ الْجٰهِلُوْنَ قَالُوْا سَلٰمًا ۟

റഹ്മാനായ അല്ലാഹുവിൻ്റെ മുഅ്മിനുകളായ ദാസന്മാർ ഭൂമിയുടെ മുകളിൽ വിനയത്തോടും ശാന്തതയോടും കൂടി നടക്കുന്നവരാകുന്നു. വിഡ്ഢികൾ അവരോട് സംസാരിച്ചാൽ അവർ അതുപോലെ തന്നെ തിരിച്ചു പെരുമാറുകയില്ല. മറിച്ച്, അവരോട് നല്ലത് പറയുകയും, വിഡ്ഢിത്തം പുലമ്പാതിരിക്കുകയും ചെയ്യും. info
التفاسير:

external-link copy
64 : 25

وَالَّذِیْنَ یَبِیْتُوْنَ لِرَبِّهِمْ سُجَّدًا وَّقِیَامًا ۟

നെറ്റി നിലത്തുവെച്ചു സാഷ്ടാംഗം നമിച്ചു കൊണ്ടും, കാൽപാദങ്ങളിൽ ഊന്നി നിന്നു കൊണ്ടും അല്ലാഹുവിന് വേണ്ടി നിസ്കാരത്തിലായി രാത്രി കഴിച്ചു കൂട്ടുന്നവരായിരിക്കും അവർ. info
التفاسير:

external-link copy
65 : 25

وَالَّذِیْنَ یَقُوْلُوْنَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖۗ— اِنَّ عَذَابَهَا كَانَ غَرَامًا ۟ۗۖ

തങ്ങളുടെ രക്ഷിതാവിനോടുള്ള പ്രാർത്ഥനകളിൽ ഇപ്രകാരം പറയുന്നവരുമാകുന്നു അവർ: ഞങ്ങളുടെ രക്ഷിതാവേ! നരകശിക്ഷയിൽ നിന്ന് നീ ഞങ്ങളെ അകറ്റേണമേ! തീർച്ചയായും നരകത്തിലെ ശിക്ഷ (അല്ലാഹുവിനെ) നിഷേധിച്ചവനായി മരിക്കുന്നവനെ വിട്ടുപിരിയാതെ എന്നെന്നും ഉണ്ടായിരിക്കുന്നതാകുന്നു. info
التفاسير:

external-link copy
66 : 25

اِنَّهَا سَآءَتْ مُسْتَقَرًّا وَّمُقَامًا ۟

തീർച്ചയായും അത് (നരകം) അതിൽ വാസസ്ഥലം ലഭിച്ചവർക്ക് വളരെ മോശമായ വാസകേന്ദ്രമാകുന്നു. അതിൽ കഴിയുന്നവർക്കുള്ള മോശമായ ഇടമാകുന്നു. info
التفاسير:

external-link copy
67 : 25

وَالَّذِیْنَ اِذَاۤ اَنْفَقُوْا لَمْ یُسْرِفُوْا وَلَمْ یَقْتُرُوْا وَكَانَ بَیْنَ ذٰلِكَ قَوَامًا ۟

തങ്ങളുടെ സമ്പാദ്യം ചെലവഴിച്ചാൽ അതിൽ ധൂർത്തിൻ്റെ പരിധിയിലേക്ക് എത്തുകയോ, തൻ്റെ കാര്യത്തിലും താൻ ചെലവ് നൽകൽ നിർബന്ധമായവരുടെ കാര്യത്തിലും ഇടുക്കമുണ്ടാക്കി കൊണ്ട് (പിശുക്ക് കാണിക്കുകയോ) ചെയ്യാത്തവരാകുന്നു അവർ. ധൂർത്തിനും പിശുക്കിനുമിടയിൽ നീതിപൂർവ്വകവും മധ്യമവുമായ ഒരു നിലവാരത്തിലായിരിക്കും അവരുടെ ചെലവഴിക്കൽ. info
التفاسير:
حالیہ صفحہ میں آیات کے فوائد:
• الداعي إلى الله لا يطلب الجزاء من الناس.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ ജനങ്ങളിൽ നിന്നുള്ള പ്രതിഫലം തേടരുത്. info

• ثبوت صفة الاستواء لله بما يليق به سبحانه وتعالى.
• അല്ലാഹു സിംഹാസനാരോഹിതനായിരിക്കുന്നു എന്ന വിശേഷണം അവന് അനുയോജ്യമായ നിലക്ക് സ്ഥിരപ്പെട്ടിരിക്കുന്നു. info

• أن الرحمن اسم من أسماء الله لا يشاركه فيه أحد قط، دال على صفة من صفاته وهي الرحمة.
• റഹ്മാൻ എന്നത് അല്ലാഹുവിൻ്റെ മാത്രം നാമമാകുന്നു. ആ നാമത്തിൽ മറ്റൊരാൾക്കും പങ്കുചേരുക സാധ്യമല്ലതന്നെ. അല്ലാഹുവിന് കാരുണ്യമെന്ന വിശേഷണമുണ്ടെന്ന് ഈ നാമം അറിയിക്കുന്നു. info

• إعانة العبد بتعاقب الليل والنهار على تدارُكِ ما فاتَهُ من الطاعة في أحدهما.
• പകലിൽ നഷ്ടപ്പെട്ട സൽകർമ്മങ്ങൾ രാത്രിയിലും, രാത്രിയിൽ ചെയ്യാതെ നഷ്ടപ്പെട്ട സൽകർമ്മങ്ങൾ പകലിലും നേടിയെടുക്കാൻ അവ രണ്ടിൻ്റെയും മാറിമാറിയുള്ള വരവിലൂടെ അല്ലാഹു നമ്മെ സഹായിച്ചിരിക്കുന്നു. info

• من صفات عباد الرحمن التواضع والحلم، وطاعة الله عند غفلة الناس، والخوف من الله، والتزام التوسط في الإنفاق وفي غيره من الأمور.
• സർവ്വവിശാലമായ കാരുണ്യമുള്ളവനായ അല്ലാഹുവിൻ്റെ ദാസന്മാരുടെ വിശേഷണങ്ങളിൽ പെട്ടതാണ് വിനയവും അവധാനതയും, ജനങ്ങൾ അശ്രദ്ധയോടെ കഴിയുന്ന (രാത്രി)വേളകളിൽ അല്ലാഹുവിനെ ആരാധിക്കലും, അല്ലാഹുവിനെ ഭയപ്പെടലും, സമ്പത്ത് ചെലവഴിക്കുന്നതിലും മറ്റെല്ലാ കാര്യങ്ങളിലും മധ്യമ നിലപാട് സ്വീകരിക്കലും. info