قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
8 : 59

لِلْفُقَرَآءِ الْمُهٰجِرِیْنَ الَّذِیْنَ اُخْرِجُوْا مِنْ دِیَارِهِمْ وَاَمْوَالِهِمْ یَبْتَغُوْنَ فَضْلًا مِّنَ اللّٰهِ وَرِضْوَانًا وَّیَنْصُرُوْنَ اللّٰهَ وَرَسُوْلَهٗ ؕ— اُولٰٓىِٕكَ هُمُ الصّٰدِقُوْنَ ۟ۚ

ഈ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്ത ദരിദ്രരായ മുഹാജിറുകൾക്ക് നൽകണം. തങ്ങളുടെ സമ്പാദ്യവും സന്താനങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടവരാണ് അവർ. അല്ലാഹു ഇഹലോകത്ത് ഉപജീവനവും, പരലോകത്ത് അവൻ്റെ തൃപ്തിയും കനിഞ്ഞരുളുമെന്ന പ്രതീക്ഷയിലാണവർ. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊണ്ട് അവർ അല്ലാഹുവിനെയും റസൂലിനെയും സഹായിക്കുന്നു. ഈ പറഞ്ഞ വിശേഷണങ്ങളുള്ളവർ; അവർ തന്നെയാകുന്നു (ഇസ്ലാമിൽ) ഉറച്ച വിശ്വാസത്തോടെ നിലകൊള്ളുന്നവർ. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• فعل ما يُظنُّ أنه مفسدة لتحقيق مصلحة عظمى لا يدخل في باب الفساد في الأرض.
* പൊതുവെ നശീകരണമായി കണക്കാക്കപ്പെട്ടേക്കാവുന്ന പ്രവൃത്തികൾ ചെയ്യൽ അങ്ങേയറ്റം മഹത്തരമായ നന്മ നേടിയെടുക്കാൻ വേണ്ടിയാണെങ്കിൽ ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കലായി പരിഗണിക്കപ്പെടുകയില്ല. info

• من محاسن الإسلام مراعاة ذي الحاجة للمال، فَصَرَفَ الفيء لهم دون الأغنياء المكتفين بما عندهم.
* സമ്പത്തിന് ആവശ്യമുള്ളവരെ പരിഗണിക്കുക എന്നത് ഇസ്ലാമിൻ്റെ നന്മകളിൽ പെട്ടതാണ്. അതു കൊണ്ടാണ് 'ഫയ്അ്' (യുദ്ധാർജ്ജിത സ്വത്ത്) ആവശ്യത്തിന് സമ്പാദ്യമുള്ള സമ്പന്നർക്ക് നൽകാതെ ഇത്തരം ആവശ്യക്കാർക്ക് നൽകിയത്. info

• الإيثار منقبة عظيمة من مناقب الإسلام ظهرت في الأنصار أحسن ظهور.
* സ്വന്തത്തെക്കാൾ മറ്റുള്ളവർക്ക് പരിഗണന കൽപ്പിക്കുക എന്നത് ഇസ്ലാമിൻ്റെ മഹത്തരമായ ശ്രേഷ്ഠതകളിൽ ഒന്നാണ്. അൻസ്വാരികളിൽ അത് ഏറ്റവും വ്യക്തമായി പ്രകടമായത് കാണാൻ കഴിയും. info