قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

മുജാദിലഃ

سۈرىنىڭ مەقسەتلىرىدىن:
إظهار علم الله الشامل وإحاطته البالغة، تربيةً لمراقبته، وتحذيرًا من مخالفته.
അല്ലാഹുവിൻ്റെ സർവ്വവിശാലമായ അറിവും അവൻ എല്ലാത്തിനെയും ചൂഴ്ന്നറിഞ്ഞിരിക്കുന്നു എന്നതും ബോധ്യപ്പെടുത്തുക. അല്ലാഹു എന്നെ എപ്പോഴും കാണുന്നുണ്ട് എന്ന ബോധ്യം വളർത്തിയെടുക്കലും, അവൻ്റെ വിധിവിലക്കുകൾ ലംഘിക്കുന്നതിൽ നിന്നുള്ള താക്കീത് നൽകലും അതോടൊപ്പമുണ്ട്. info

external-link copy
1 : 58

قَدْ سَمِعَ اللّٰهُ قَوْلَ الَّتِیْ تُجَادِلُكَ فِیْ زَوْجِهَا وَتَشْتَكِیْۤ اِلَی اللّٰهِ ۖۗ— وَاللّٰهُ یَسْمَعُ تَحَاوُرَكُمَا ؕ— اِنَّ اللّٰهَ سَمِیْعٌ بَصِیْرٌ ۟

ഖൗല ബിൻത് ഥഅ്ലബഃ എന്ന സ്ത്രീ തൻ്റെ ഭർത്താവായ ഔസു ബ്നു സ്വാമിത് തന്നെ 'ദ്വിഹാർ' ചെയ്ത വിഷയത്തിൽ താങ്കളുമായി ചർച്ച ചെയ്തത് അല്ലാഹു കേട്ടിരിക്കുന്നു. തൻ്റെ ഭർത്താവ് അവളോട് ചെയ്തതിനെ കുറിച്ച് അല്ലാഹുവോട് അവൾ ആവലാതി ബോധിപ്പിക്കുന്നുണ്ട്. നിങ്ങളുടെ രണ്ട് പേരുടെയും സംസാരവും ചർച്ചയും അവൻ കേൾക്കുന്നുണ്ടായിരുന്നു. അതിൽ ഒരു കാര്യവും അവന് അവ്യക്തമായിട്ടില്ല. അവൻ തൻ്റെ അടിമകളുടെ സംസാരം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങൾ കാണുന്ന 'ബസ്വീറു'മാകുന്നു. അതിലൊന്നും തന്നെ അവന് അവ്യക്തമാവുകയില്ല. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• لُطْف الله بالمستضعفين من عباده من حيث إجابة دعائهم ونصرتهم.
* അടിച്ചമർത്തപ്പെട്ട തൻ്റെ അടിമകളുടെ പ്രാർഥനകൾ കേൾക്കുന്നതും, അവരെ സഹായിക്കുന്നതും അല്ലാഹുവിന് അവരോടുള്ള അനുകമ്പയാണ്. info

• من رحمة الله بعباده تنوع كفارة الظهار حسب الاستطاعة ليخرج العبد من الحرج.
* 'ദ്വിഹാർ' ചെയ്തു പോയവർക്ക് നിശ്ചയിക്കപ്പെട്ട പാപപരിഹാരം വ്യത്യസ്ത രൂപങ്ങളിലാക്കിയത് അല്ലാഹുവിൻ്റെ കാരുണ്യം ബോധ്യപ്പെടുത്തുന്നു. ഇല്ലെങ്കിൽ അവർ കടുത്ത പ്രയാസത്തിൽ അകപ്പെട്ടു പോയേനേ. info

• في ختم آيات الظهار بذكر الكافرين؛ إشارة إلى أنه من أعمالهم، ثم ناسب أن يورد بعض أحوال الكافرين.
'ദ്വിഹാറി'നെ കുറിച്ചുള്ള ആയത്ത് (ഇസ്ലാമിനെ) നിഷേധിച്ചവരെ കുറിച്ച് പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചതിൽ ഇത്തരം പ്രവർത്തനങ്ങൾ അവരുടെ രീതിയാണെന്ന സൂചനയുണ്ട്. സന്ദർഭോചിതമായി അതിനു ശേഷം അവരുടെ (ഐഹിക-പാരത്രിക) അവസ്ഥകളെ കുറിച്ചും പറഞ്ഞിരിക്കുന്നു. info