قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

بەت نومۇرى:close

external-link copy
27 : 4

وَاللّٰهُ یُرِیْدُ اَنْ یَّتُوْبَ عَلَیْكُمْ ۫— وَیُرِیْدُ الَّذِیْنَ یَتَّبِعُوْنَ الشَّهَوٰتِ اَنْ تَمِیْلُوْا مَیْلًا عَظِیْمًا ۟

അല്ലാഹു നിങ്ങൾക്ക് പൊറുത്തു നൽകാനും, നിങ്ങളുടെ തെറ്റുകൾക്ക് മാപ്പു നൽകാനുമാണ് ഉദ്ദേശിക്കുന്നത്. തങ്ങളുടെ ദേഹേഛകൾക്ക് പിറകെ പോകുന്നവർ, നിങ്ങൾ നേരായ മാർഗത്തിൽ ഉറച്ചു നിൽക്കാതെ അതിൽ നിന്ന് വളരെ അകന്നു പോകണമെന്നാണ് ആഗ്രഹിക്കുന്നത്. info
التفاسير:

external-link copy
28 : 4

یُرِیْدُ اللّٰهُ اَنْ یُّخَفِّفَ عَنْكُمْ ۚ— وَخُلِقَ الْاِنْسَانُ ضَعِیْفًا ۟

താൻ നിശ്ചയിച്ച മതനിയമങ്ങൾക്ക് നിങ്ങൾക്ക് ലഘൂകരിച്ചു നൽകാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് സാധിക്കാത്തതൊന്നും അവൻ നിങ്ങളുടെ മേൽ ബാധ്യതയാക്കുന്നില്ല. കാരണം, മനുഷ്യർക്ക് അവരുടെ സൃഷ്ടിപ്പിലും സ്വഭാവത്തിലുമുള്ള ദൗർബല്യത്തെ കുറിച്ച് അവൻ അറിയുന്നവനത്രെ. info
التفاسير:

external-link copy
29 : 4

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَاْكُلُوْۤا اَمْوَالَكُمْ بَیْنَكُمْ بِالْبَاطِلِ اِلَّاۤ اَنْ تَكُوْنَ تِجَارَةً عَنْ تَرَاضٍ مِّنْكُمْ ۫— وَلَا تَقْتُلُوْۤا اَنْفُسَكُمْ ؕ— اِنَّ اللّٰهَ كَانَ بِكُمْ رَحِیْمًا ۟

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങൾ പരസ്പരം നിങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയോ മോഷ്ടിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്തു കൊണ്ട് അന്യായമായി ഭക്ഷിക്കരുത്. പരസ്പര തൃപ്തിയോടെ നിങ്ങളേർപ്പെടുന്ന കച്ചവട മാർഗത്തിലൂടെയല്ലാതെ നിങ്ങളുടെ സമ്പാദ്യം ഉണ്ടാകരുത്. (അങ്ങനെ കച്ചവടത്തിലൂടെ സമ്പാദിച്ചത്) ഭക്ഷിക്കുന്നതും അത് ചെലവഴിക്കുന്നതും നിങ്ങൾക്ക് അനുവദനീയമാണ്. നിങ്ങൾ പരസ്പരം കൊലപാതകം നടത്തരുത്. സ്വന്തം ശരീരത്തെ നാശത്തിലേക്ക് വിട്ടുകൊണ്ട് നിങ്ങൾ ആത്മാഹുതി നടത്തുകയുമരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് ധാരാളമായി കരുണ ചൊരിയുന്നവനത്രെ. (പരസ്പരം അന്യായമായി) രക്തം ചിന്തുന്നതും സമ്പത്ത് കൈവശപ്പെടുത്തുന്നതും അഭിമാനം വ്രണപ്പെടുത്തുന്നതും അവൻ നിഷിദ്ധമാക്കിയെന്നത് അവൻ്റെ കാരുണ്യത്തിൽ പെട്ടതാണ്. info
التفاسير:

external-link copy
30 : 4

وَمَنْ یَّفْعَلْ ذٰلِكَ عُدْوَانًا وَّظُلْمًا فَسَوْفَ نُصْلِیْهِ نَارًا ؕ— وَكَانَ ذٰلِكَ عَلَی اللّٰهِ یَسِیْرًا ۟

ആരെങ്കിലും നിരോധിക്കപ്പെട്ട ഈ കാര്യങ്ങൾ പ്രവർത്തിക്കുകയും, അങ്ങനെ മറ്റുള്ളവരുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുകയോ, കൊലപാതകമോ അതുപോലുള്ളതോ ആയ അതിക്രമം പ്രവർത്തിക്കുകയോ -അറിവോടെയും ബോധത്തോടെയും; അല്ലാതെ അറിയാതെയോ മറന്നു കൊണ്ടോ സംഭവിച്ചു പോയതല്ല- ചെയ്താൽ അല്ലാഹു അവനെ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഭയങ്കരമായ നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്. അവനതിൻ്റെ ചൂട് അനുഭവിക്കുകയും, അതിലെ ശിക്ഷയിൽ പുളയുകയും ചെയ്യുന്നതാണ്. അല്ലാഹുവിന് അപ്രകാരം ചെയ്യുക എന്നത് വളരെ നിസ്സാരമാകുന്നു; കാരണം അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. യാതൊരു കാര്യവും അവന് അസാധ്യമാവുകയില്ല. info
التفاسير:

external-link copy
31 : 4

اِنْ تَجْتَنِبُوْا كَبَآىِٕرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَیِّاٰتِكُمْ وَنُدْخِلْكُمْ مُّدْخَلًا كَرِیْمًا ۟

അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൽ പങ്കുചേർക്കുക, മാതാപിതാക്കളെ ദ്രോഹിക്കുക, കൊലപാതകം നടത്തുക, പലിശ ഭക്ഷിക്കുക പോലുള്ള വൻപാപങ്ങളിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കുകയാണെങ്കിൽ നിങ്ങൾ ചെയ്യുന്ന ചെറുപാപങ്ങൾ നാം വിട്ടുമാപ്പാക്കി നൽകുകയും, അവ പൊറുക്കുകയും മായ്ച്ചുകളയുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കൽ മാന്യമായ ഒരു സ്ഥാനത്ത് -അതായത് സ്വർഗത്തിൽ- നാം നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. info
التفاسير:

external-link copy
32 : 4

وَلَا تَتَمَنَّوْا مَا فَضَّلَ اللّٰهُ بِهٖ بَعْضَكُمْ عَلٰی بَعْضٍ ؕ— لِلرِّجَالِ نَصِیْبٌ مِّمَّا اكْتَسَبُوْا ؕ— وَلِلنِّسَآءِ نَصِیْبٌ مِّمَّا اكْتَسَبْنَ ؕ— وَسْـَٔلُوا اللّٰهَ مِنْ فَضْلِهٖ ؕ— اِنَّ اللّٰهَ كَانَ بِكُلِّ شَیْءٍ عَلِیْمًا ۟

അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു നിങ്ങളിൽ ചിലർക്ക് മറ്റുചിലരേക്കാൾ ശ്രേഷ്ഠത നൽകിയതിൽ നിങ്ങൾ ആഗ്രഹം വെക്കരുത്. അത് വെറുപ്പിലേക്കും അസൂയയിലേക്കും നിങ്ങളെ നയിക്കും. പുരുഷന്മാർക്ക് അല്ലാഹു പ്രത്യേകമായി നൽകിയത് സ്ത്രീകൾ പ്രതീക്ഷിച്ചു കൂടാ. ഓരോരുത്തർക്കും അവരുടെ അവസ്ഥ അനുസരിച്ചുള്ള പ്രതിഫലത്തിൻ്റെ വിഹിതം ഉണ്ടായിരിക്കുന്നതാണ്. അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് നിങ്ങൾക്ക് വർദ്ധിപ്പിച്ചു നൽകാൻ അവനോട് പ്രാർത്ഥിക്കുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും നന്നായി അറിയുന്നവനത്രെ. അതിനാൽ ഓരോ തരക്കാർക്കും അവർക്ക് യോജിച്ചത് അവൻ നൽകിയിരിക്കുന്നു,
info
التفاسير:

external-link copy
33 : 4

وَلِكُلٍّ جَعَلْنَا مَوَالِیَ مِمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ ؕ— وَالَّذِیْنَ عَقَدَتْ اَیْمَانُكُمْ فَاٰتُوْهُمْ نَصِیْبَهُمْ ؕ— اِنَّ اللّٰهَ كَانَ عَلٰی كُلِّ شَیْءٍ شَهِیْدًا ۟۠

നിങ്ങളിൽ ഓരോരുത്തർക്കും അവരിൽ നിന്ന് അനന്തരമെടുക്കുന്ന അനന്തരാവകാശികളെ നാം നിശ്ചയിച്ചിട്ടുണ്ട്. മാതാപിതാക്കളും അടുത്ത കുടുംബാംഗങ്ങളും വിട്ടേച്ചു പോയ സ്വത്തിൽ നിന്ന് അവർ അനന്തരമെടുക്കുന്നു. നിങ്ങൾ പരസ്പരം സഹായിക്കാമെന്നും പിന്തുണക്കാമെന്നും ഉറച്ച കരാറിലേർപ്പെട്ടവർക്ക് അവരുടെ അനന്തരാവകാശത്തിലെ വിഹിതം നൽകുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. അതിനാൽ നിങ്ങളുടെ ശപഥങ്ങൾക്കും കരാറുകൾക്കും അവൻ സാക്ഷിയാണ് എന്നത് മനസ്സിലാക്കുക. (ഈ പറയപ്പെട്ട) കരാറടിസ്ഥാനത്തിലുള്ള അനന്തരാവകാശം ഇസ്ലാമിൻ്റെ ആദ്യകാലഘട്ടത്തിലാണ് ഉണ്ടായിരുന്നത്. പിന്നീട് ഈ നിയമം ദുർബലമാക്കപ്പെട്ടു. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• سعة رحمة الله بعباده؛ فهو سبحانه يحب التوبة منهم، والتخفيف عنهم، وأما أهل الشهوات فإنما يريدون بهم ضلالًا عن الهدى.
• തൻ്റെ ദാസന്മാരോടുള്ള അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലത. അവൻ അവർ പശ്ചാത്തപിക്കുന്നത് ഇഷ്ടപ്പെടുന്നു. അവർക്ക് ലളിതമാക്കി നൽകാൻ അവൻ ഉദ്ദേശിക്കുന്നു. എന്നാൽ ദേഹേഛകളെ പിൻപറ്റുന്നവർ അവർ സന്മാർഗത്തിൽ നിന്ന് വഴികേടിലേക്ക് ചെന്നു പതിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. info

• حفظت الشريعة حقوق الناس؛ فحرمت الاعتداء على الأنفس والأموال والأعراض، ورتبت أعظم العقوبة على ذلك.
• ഇസ്ലാമിക നിയമങ്ങൾ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു. അതിനാൽ വ്യക്തികളെയും അവരുടെ സമ്പത്തിനെയും അഭിമാനത്തെയും അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അത് ലംഘിക്കുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. info

• الابتعاد عن كبائر الذنوب سبب لدخول الجنة ومغفرة للصغائر.
• വൻപാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് സ്വർഗപ്രവേശനത്തിനും, ചെറുപാപങ്ങൾ പൊറുത്തു കിട്ടാനുമുള്ള കാരണമാണ്. info

• الرضا بما قسم الله، وترك التطلع لما في يد الناس؛ يُجنِّب المرء الحسد والسخط على قدر الله تعالى.
• അല്ലാഹു നിശ്ചയിച്ച വിഹിതത്തിൽ തൃപ്തിയടയുകയും, ജനങ്ങളുടെ കയ്യിലുള്ളത് നോക്കിയിരിക്കുകയെന്നത് ഉപേക്ഷിക്കുകയും ചെയ്താൽ അസൂയയിൽ നിന്ന് അകന്നുനിൽക്കാം. അല്ലാഹുവിൻ്റെ വിധിയിൽ അക്ഷമ പുലർത്തുന്നതിനെയും അത് ഇല്ലാതെയാക്കും. info