قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
52 : 39

اَوَلَمْ یَعْلَمُوْۤا اَنَّ اللّٰهَ یَبْسُطُ الرِّزْقَ لِمَنْ یَّشَآءُ وَیَقْدِرُ ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّقَوْمٍ یُّؤْمِنُوْنَ ۟۠

(എനിക്ക് അർഹതപ്പെട്ടതാണെന്ന് അറിയുന്നത് കൊണ്ടാണ് അല്ലാഹു എൻ്റെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നത് എന്ന്) പറഞ്ഞ ബഹുദൈവാരാധകർ അല്ലാഹുവാണ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുന്നതെന്നും താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം ഇടുക്കമുള്ളതാക്കുന്നതെന്നും മനസ്സിലാക്കിയിട്ടില്ലേ?! (ഉപജീവനം വിശാലമാക്കപ്പെട്ടവർ) നന്ദി കാണിക്കുന്നുണ്ടോ അല്ല, നന്ദികേട് കാണിക്കുന്നുണ്ടോ എന്നും, (ഉപജീവനം ഇടുക്കപ്പെട്ടവർ) ക്ഷമിക്കുന്നുണ്ടോ അല്ല, അല്ലാഹുവിൻ്റെ വിധിയിൽ ദേഷ്യം പ്രകടിപ്പിക്കുകയാണോ ചെയ്യുന്നത് എന്നും പരീക്ഷിക്കുന്നതിനാണ് ഇത്. തീർച്ചയായും ഈ പറഞ്ഞ രൂപത്തിൽ (അല്ലാഹു) ഉപജീവനം വിശാലമാക്കുന്നതിലും ഇടുക്കമുള്ളതാക്കുന്നതിലും വിശ്വാസികളായ ജനങ്ങൾക്ക് അല്ലാഹുവിൻ്റെ സർവ്വനിയന്ത്രണം ബോധ്യപ്പെടുത്തുന്ന തെളിവുകളുണ്ട്. കാരണം, അവരാണ് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം സ്വീകരിക്കുന്നവർ. എന്നാൽ കാഫിറുകളാകട്ടെ; അവർ ഈ ദൃഷ്ടാന്തങ്ങളെ അവഗണിച്ചു കൊണ്ടാണ് കടന്നു പോവുക. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• النعمة على الكافر استدراج.
• (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ (പടിപടിയായി അഴിച്ചു വിട്ട ശേഷം) അവനെ പിടികൂടാനുള്ള അല്ലാഹുവിൻ്റെ തന്ത്രമാണ്. info

• سعة رحمة الله بخلقه.
• സൃഷ്ടികളോടുള്ള അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലത. info

• الندم النافع هو ما كان في الدنيا، وتبعته توبة نصوح.
• (ചെയ്തു പോയ തിന്മകളിൽ) ഇഹലോകത്ത് വെച്ചുണ്ടാവുന്ന ഖേദവും, അതിന് ശേഷമുള്ള സത്യസന്ധമായ പശ്ചാത്താപവുമേ ഉപകരിക്കുകയുള്ളൂ. info