قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
12 : 35

وَمَا یَسْتَوِی الْبَحْرٰنِ ۖۗ— هٰذَا عَذْبٌ فُرَاتٌ سَآىِٕغٌ شَرَابُهٗ وَهٰذَا مِلْحٌ اُجَاجٌ ؕ— وَمِنْ كُلٍّ تَاْكُلُوْنَ لَحْمًا طَرِیًّا وَّتَسْتَخْرِجُوْنَ حِلْیَةً تَلْبَسُوْنَهَا ۚ— وَتَرَی الْفُلْكَ فِیْهِ مَوَاخِرَ لِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَ ۟

രണ്ട് ജലാശയങ്ങൾ സമമാവുകയില്ല. അതിലൊന്ന് ശുദ്ധമായ, അങ്ങേയറ്റം ഹൃദമായ, കുടിക്കാൻ എളുപ്പമുള്ള വെള്ളമുള്ളതാണ്. രണ്ടാമത്തേത് ഉപ്പും കയ്പ്പുമുള്ളതാണ്. കടുത്ത ഉപ്പ് കാരണത്താൽ അത് കുടിക്കാൻ കഴിയില്ല. ഈ രണ്ട് ജലാശയങ്ങളിൽ നിന്നും നിങ്ങൾ ശുദ്ധമായ മാംസം -അതായത് മത്സ്യം- ഭക്ഷിക്കുന്നു. അതിൽ നിന്ന് മുത്തുകളും പവിഴങ്ങളും നിങ്ങൾ പുറത്തെടുക്കുകയും, അലങ്കാരമായി അവ ധരിക്കുകയും ചെയ്യുന്നു. കച്ചവടത്തിലൂടെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിങ്ങൾ തേടിപ്പിടിക്കുന്നതിന് വേണ്ടി, മുന്നോട്ടും പിന്നോട്ടും കുതിക്കുന്ന കപ്പലുകൾ സമുദ്രത്തെ പിളർത്തി സഞ്ചരിക്കുന്നതും നിനക്ക് കാണാം. അല്ലാഹു നിങ്ങളുടെ മേൽ ചൊരിഞ്ഞ അവൻ്റെ ധാരാളക്കണക്കിന് അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിന് വേണ്ടിയത്രെ ഇത്. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• تسخير البحر، وتعاقب الليل والنهار، وتسخير الشمس والقمر: من نعم الله على الناس، لكن الناس تعتاد هذه النعم فتغفل عنها.
• സമുദ്രത്തെ കീഴ്പെടുത്തി നൽകിയതും, രാപ്പകലുകൾ മാറിമാറി വരുന്നതും, സൂര്യനെയും ചന്ദ്രനെയും സൗകര്യപ്പെടുത്തി നൽകിയതും ജനങ്ങൾക്ക് മേൽ അല്ലാഹു ചെയ്തു നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്. എന്നാൽ ജനങ്ങൾക്ക് ഇത്തരം അനുഗ്രഹങ്ങളെല്ലാം അവരുടെ ജീവിതശീലങ്ങളിൽ പെട്ടതായി മാറിയതിനാൽ അവരതിനെ കുറിച്ച് അശ്രദ്ധയിലായിരിക്കുന്നു. info

• سفه عقول المشركين حين يدعون أصنامًا لا تسمع ولا تعقل.
• കേൾക്കാനോ മനസിലാക്കാനോ കഴിയാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ ബുദ്ധിശൂന്യത. info

• الافتقار إلى الله صفة لازمة للبشر، والغنى صفة كمال لله.
• അല്ലാഹുവിനു മുന്നിൽ ആവശ്യക്കാരാണ് എന്നത് മനുഷ്യരുടെ എപ്പോഴും നിലനിൽക്കുന്ന വിശേഷണമാണ്. അല്ലാഹുവാകട്ടെ; നിരാശ്രയത എന്നത് അവൻ്റെ പൂർണതയുടെ വിശേഷണങ്ങളിലൊന്നാണ്. info

• تزكية النفس عائدة إلى العبد؛ فهو يحفظها إن شاء أو يضيعها.
• ജീവിതവിശുദ്ധി കൈവരിക്കുക എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. അവൻ ഉദ്ദേശിച്ചാൽ അതവൻ കാത്തുസൂക്ഷിക്കുകയോ അല്ലെങ്കിൽ അതിനെയവൻ പാഴാക്കുകയോ ചെയ്യും. info