قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
37 : 3

فَتَقَبَّلَهَا رَبُّهَا بِقَبُوْلٍ حَسَنٍ وَّاَنْۢبَتَهَا نَبَاتًا حَسَنًا ۙ— وَّكَفَّلَهَا زَكَرِیَّا ؕ— كُلَّمَا دَخَلَ عَلَیْهَا زَكَرِیَّا الْمِحْرَابَ ۙ— وَجَدَ عِنْدَهَا رِزْقًا ۚ— قَالَ یٰمَرْیَمُ اَنّٰی لَكِ هٰذَا ؕ— قَالَتْ هُوَ مِنْ عِنْدِ اللّٰهِ ؕ— اِنَّ اللّٰهَ یَرْزُقُ مَنْ یَّشَآءُ بِغَیْرِ حِسَابٍ ۟

അങ്ങനെ അവളുടെ നേർച്ച അല്ലാഹു നല്ല നിലയിൽ സ്വീകരിക്കുകയും, മർയമിനെ നല്ല നിലയിൽ വളർത്തിക്കൊണ്ടു വരികയും ചെയ്തു. സജ്ജനങ്ങളുടെ ഹൃദയം മർയമിനോട് അനുകമ്പയുള്ളതാക്കുകയും ചെയ്തു. മർയമിൻ്റെ സംരക്ഷണച്ചുമതല സകരിയ്യാ (അ) ന് മേൽ നിശ്ചയിക്കുകയും ചെയ്തു. ആരാധനകൾക്കായുള്ള സ്ഥലത്ത് മർയമിൻ്റെ അടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് നല്ല എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മർയമേ, നിനക്ക് എവിടെ നിന്നാണ് ഈ ഭക്ഷണം കിട്ടിയത്? അവൾ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് വിശാലമായി കണക്ക് നോക്കാതെ നല്കുന്നു. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• عظم مقام الله وشدة عقوبته تجعل العاقل على حذر من مخالفة أمره تعالى.
• അല്ലാഹുവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്ന അവസ്ഥയുടെ ഗൗരവവും, അവൻ്റെ ശിക്ഷയുടെ കാഠിന്യവും അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് എതിര് നിൽക്കുന്നതിൽ നിന്ന് ബുദ്ധിയുള്ള ഏതൊരാൾക്കും താക്കീത് നൽകാൻ മതിയായതാണ്. info

• برهان المحبة الحقة لله ولرسوله باتباع الشرع أمرًا ونهيًا، وأما دعوى المحبة بلا اتباع فلا تنفع صاحبها.
• അല്ലാഹുവിനോടും റസൂലിനോടുമുള്ള യഥാർത്ഥ സ്നേഹം അല്ലാഹുവിൻ്റെ മതനിയമങ്ങൾ -അവയിലെ കൽപ്പനകളും വിലക്കുകളും- പാലിച്ചു കൊണ്ടാണ് തെളിയിക്കേണ്ടത്. മതകൽപ്പനകൾ പിൻപറ്റാതെ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്ന് വാദിക്കുന്നത് ഒരിക്കലും ഉപകാരം ചെയ്യില്ല. info

• أن الله تعالى يختار من يشاء من عباده ويصطفيهم للنبوة والعبادة بحكمته ورحمته، وقد يخصهم بآيات خارقة للعادة.
• അല്ലാഹു അവനുദ്ദേശിക്കുന്ന തൻ്റെ അടിമകളെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രവാചകത്വത്തിൻ്റെയും സ്ഥാനവും അല്ലാഹുവിൻ്റെ ഇഷ്ടദാസൻ്റെ പദവിയും നൽകുന്നു. അല്ലാഹുവിൻ്റെ യുക്തമായ തീരുമാനവും, അവൻ്റെ കാരുണ്യവുമാണ് അതിൻ്റെ പിന്നിലുള്ളത്. ചിലപ്പോൾ ചില അസാധാരണ സംഭവങ്ങളും അവരുടെ കൈകളിലൂടെ മാത്രമായി അല്ലാഹു വെളിവാക്കും. info