قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
154 : 3

ثُمَّ اَنْزَلَ عَلَیْكُمْ مِّنْ بَعْدِ الْغَمِّ اَمَنَةً نُّعَاسًا یَّغْشٰی طَآىِٕفَةً مِّنْكُمْ ۙ— وَطَآىِٕفَةٌ قَدْ اَهَمَّتْهُمْ اَنْفُسُهُمْ یَظُنُّوْنَ بِاللّٰهِ غَیْرَ الْحَقِّ ظَنَّ الْجَاهِلِیَّةِ ؕ— یَقُوْلُوْنَ هَلْ لَّنَا مِنَ الْاَمْرِ مِنْ شَیْءٍ ؕ— قُلْ اِنَّ الْاَمْرَ كُلَّهٗ لِلّٰهِ ؕ— یُخْفُوْنَ فِیْۤ اَنْفُسِهِمْ مَّا لَا یُبْدُوْنَ لَكَ ؕ— یَقُوْلُوْنَ لَوْ كَانَ لَنَا مِنَ الْاَمْرِ شَیْءٌ مَّا قُتِلْنَا هٰهُنَا ؕ— قُلْ لَّوْ كُنْتُمْ فِیْ بُیُوْتِكُمْ لَبَرَزَ الَّذِیْنَ كُتِبَ عَلَیْهِمُ الْقَتْلُ اِلٰی مَضَاجِعِهِمْ ۚ— وَلِیَبْتَلِیَ اللّٰهُ مَا فِیْ صُدُوْرِكُمْ وَلِیُمَحِّصَ مَا فِیْ قُلُوْبِكُمْ ؕ— وَاللّٰهُ عَلِیْمٌۢ بِذَاتِ الصُّدُوْرِ ۟

നിങ്ങളെ ബാധിച്ച ദുഃഖത്തിനും വേദനക്കും ശേഷം അല്ലാഹു നിങ്ങൾക്ക് സമാധാനവും മനസ്സാന്നിധ്യവും നൽകി. അങ്ങനെ നിങ്ങളിൽ പെട്ട -അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ഉറച്ച വിശ്വാസമുള്ളവരായിരുന്ന- ഒരു വിഭാഗം; ഹൃദയത്തിലുണ്ടായ സമാധാനവും ശാന്തിയും കാരണത്താൽ അവരെ ഒരു മയക്കം പൊതിഞ്ഞു. മറ്റൊരു വിഭാഗമാകട്ടെ, അവർക്ക് സമാധാനമോ മയക്കമോ ബാധിച്ചില്ല. തങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു ചിന്തയുമില്ലാത്ത കപടവിശ്വാസികളായിരുന്നു അവർ. അവർ ഇളകിമറിഞ്ഞ ഹൃദയവും ഭീതിയുമായാണ് നിലകൊണ്ടത്. അല്ലാഹുവിനെ കുറിച്ച് മോശം ധാരണകൾ അവർ വെച്ചുപുലർത്തി. അല്ലാഹു അവൻ്റെ റസൂലിനെ സഹായിക്കുകയോ, അവൻ്റെ ദാസന്മാരെ പിന്തുണക്കുകയോ ചെയ്യില്ലെന്നായിരുന്നു അത്. അല്ലാഹുവിനെ ആദരിക്കേണ്ട മുറപ്രകാരം ആദരിക്കാത്ത ജാഹിലിയ്യ സമൂഹത്തിൻ്റെ ധാരണ പോലെയായിരുന്നു അത്. അല്ലാഹുവിനെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്ന് കപടവിശ്വാസികൾ പറഞ്ഞു: യുദ്ധത്തിന് പുറപ്പെടുന്ന വിഷയത്തിൽ ഞങ്ങൾക്ക് യാതൊരു തീരുമാനവുമുണ്ടായിരുന്നില്ല. ഞങ്ങളായിരുന്നു വിഷയത്തിൽ തീരുമാനം എടുത്തിരുന്നതെങ്കിൽ നാമൊരിക്കലും യുദ്ധത്തിന് പുറപ്പെടില്ലായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് മറുപടിയായി പറയുക: 'കാര്യത്തിൻ്റെ തീരുമാനം മുഴുവൻ അല്ലാഹുവിൻ്റെ പക്കലാകുന്നു. അവൻ്റെ ഉദ്ദേശം അനുസരിച്ചാകുന്നു അവൻ (കാര്യങ്ങൾ) തീരുമാനിക്കുന്നതും വിധിക്കുന്നതും. നിങ്ങൾ യുദ്ധത്തിന് പുറത്തിറങ്ങണമെന്ന് വിധിച്ചത് അവനാകുന്നു.' ഈ കപടന്മാർ അവരുടെ ഹൃദയത്തിൽ ഒളിപ്പിക്കുന്ന മോശം വിചാരങ്ങളും സംശയങ്ങളും താങ്കളോട് വ്യക്തമാക്കുന്നില്ല. അവർ പറയുന്നു: 'ഞങ്ങളുടെ തീരുമാന പ്രകാരമായിരുന്നു കാര്യങ്ങൾ നടന്നിരുന്നതെങ്കിൽ നാം ഇവിടെ ഇങ്ങനെ കൊല്ലപ്പെടില്ലായിരുന്നു.' നബിയേ! അവരോട് പറയുക: യുദ്ധത്തിൻ്റെയും മരണത്തിൻ്റെയും സ്ഥാനങ്ങളിൽ നിന്ന് വിദൂരെ -നിങ്ങളുടെ വീടുകളിലാണ്- നിങ്ങളുണ്ടായിരുന്നതെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ നിന്ന് കൊല്ലപ്പെടണമെന്ന് അല്ലാഹു വിധിച്ചവൻ അവൻ്റെ മരണം നടക്കുന്നിടത്തേക്ക് ഇറങ്ങിപ്പുറപ്പെടുക തന്നെ ചെയ്യുമായിരുന്നു. ഇതെല്ലാം അല്ലാഹു ഇപ്രകാരം വിധിച്ചത് നിങ്ങളുടെ മനസ്സുകളിലെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും അല്ലാഹു പരിശോധിക്കുന്നതിനത്രെ. അതിലുള്ള യഥാർത്ഥ വിശ്വാസവും കാപട്യവും വേർതിരിയുന്നതിനത്രെ. തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് നന്നായി അറിയുന്നവനത്രെ അല്ലാഹു; യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الجهل بالله تعالى وصفاته يُورث سوء الاعتقاد وفساد الأعمال.
• അല്ലാഹുവിനെ കുറിച്ചും അവൻ്റെ വിശേഷണങ്ങളെ കുറിച്ചുമുള്ള വിവരമില്ലായ്മ തെറ്റായ വിശ്വാസവും മോശം പ്രവർത്തനങ്ങളും സമ്മാനിക്കുന്നതാണ്. info

• آجال العباد مضروبة محدودة، لا يُعجلها الإقدام والشجاعة، ولايؤخرها الجبن والحرص.
• മനുഷ്യരുടെ ആയുസ്സ് കൃത്യമായി നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞതാണ്. (അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിന്) മുന്നിട്ടിറങ്ങുന്നതോ (അതിൽ) ധൈര്യം പ്രകടിപ്പിക്കുന്നതോ മരണം നേരത്തെയാക്കുന്നില്ല. ഭീരുത്വമോ (ജീവൻ നിലനിർത്താനുള്ള) കഠിന പരിശ്രമങ്ങളോ അത് വൈകിക്കുകയുമില്ല. info

• من سُنَّة الله تعالى الجارية ابتلاء عباده؛ ليميز الخبيث من الطيب.
• തൻ്റെ അടിമകളെ പരീക്ഷിക്കുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. മ്ലേഛത നിറഞ്ഞതിൽ നിന്ന് പരിശുദ്ധമായത് വേർതിരിയുന്നതിനത്രെ അത്. info

• من أعظم المنازل وأكرمها عند الله تعالى منازل الشهداء في سبيله.
• അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരവും ആദരണീയവുമായ സ്ഥാനം അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷിത്വം വഹിച്ചവർക്ക് ലഭിക്കുന്ന സ്ഥാനമാണ്. info