قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
41 : 28

وَجَعَلْنٰهُمْ اَىِٕمَّةً یَّدْعُوْنَ اِلَی النَّارِ ۚ— وَیَوْمَ الْقِیٰمَةِ لَا یُنْصَرُوْنَ ۟

(അല്ലാഹുവിലുള്ള) നിഷേധവും വഴികേടും പ്രചരിപ്പിച്ചു കൊണ്ട് നരകത്തിലേക്ക് ക്ഷണിക്കുന്ന അതിക്രമികൾക്കും വഴിപിഴപ്പിക്കുന്നവർക്കുള്ള മാതൃകകളാക്കി അവരെ നാം മാറ്റിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ശിക്ഷയിൽ നിന്ന് മോചിതരായിക്കൊണ്ട് കൊണ്ട് അവർ സഹായിക്കപ്പെടുകയില്ല. അല്ല! അധർമ്മം നിറഞ്ഞ അനേകം നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും, വഴികേടിലേക്ക് ക്ഷണിക്കുകയും ചെയ്തവരായതിനാൽ അവരുടെ ശിക്ഷ ഇരട്ടിയാക്കപ്പെടുകയാണ് ചെയ്യുക. അവർ ചെയ്തതിൻ്റെ പ്രതിഫലവും, അവരെ അതിൽ പിൻപറ്റിയവരുടെ പ്രതിഫലവും അവർക്ക് മേൽ എഴുതപ്പെടുന്നതാണ്. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• رَدُّ الحق بالشبه الواهية شأن أهل الطغيان.
• അടിസ്ഥാനമില്ലാത്ത ആശയക്കുഴപ്പങ്ങൾ കൊണ്ട് സത്യത്തെ തള്ളിക്കളയുക എന്നത് അതിരുവിട്ട ധിക്കാരികളുടെ രീതിയാണ്. info

• التكبر مانع من اتباع الحق.
• അഹങ്കാരം, സത്യം പിൻപറ്റുന്നതിന് തടസമായി വർത്തിക്കും. info

• سوء نهاية المتكبرين من سنن رب العالمين.
• അഹങ്കാരികൾക്ക് മോശമായ പര്യവസാനമായിരിക്കുമെന്നത് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ മാറ്റമില്ലാത്ത നടപടിക്രമമാകുന്നു. info

• للباطل أئمته ودعاته وصوره ومظاهره.
• അസത്യത്തിന് അതിൻ്റെതായ നേതാക്കന്മാരും പ്രബോധകരും വ്യത്യസ്ത രൂപങ്ങളും പ്രകടരീതികളുമുണ്ട്. info