قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
54 : 2

وَاِذْ قَالَ مُوْسٰی لِقَوْمِهٖ یٰقَوْمِ اِنَّكُمْ ظَلَمْتُمْ اَنْفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ فَتُوْبُوْۤا اِلٰی بَارِىِٕكُمْ فَاقْتُلُوْۤا اَنْفُسَكُمْ ؕ— ذٰلِكُمْ خَیْرٌ لَّكُمْ عِنْدَ بَارِىِٕكُمْ ؕ— فَتَابَ عَلَیْكُمْ ؕ— اِنَّهٗ هُوَ التَّوَّابُ الرَّحِیْمُ ۟

ഈ അനുഗ്രഹങ്ങളിൽ നിന്നും നിങ്ങളോർക്കുക; കാളക്കുട്ടിയെ ആരാധിച്ച ശേഷവും പശ്ചാത്താപത്തിന് അല്ലാഹു നിങ്ങൾക്ക് അവസരം നൽകി എന്നത്. മൂസാ (അ) നിങ്ങളോട് പറഞ്ഞു: കാളക്കുട്ടിയെ ആരാധിക്കാനുള്ള ഇലാഹായി സ്വീകരിക്കുക വഴി നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. പരസ്പരം കൊലപ്പെടുത്തലാണ് നിങ്ങൾക്കുള്ള പശ്ചാത്താപം.ഈ രൂപത്തിൽ പശ്ചാത്തപിക്കലാണ് നരകത്തിൽ ശാശ്വതമാവുന്ന കുഫ്റിൽ ഉറച്ച് നിൽക്കുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത്. അങ്ങനെ, അല്ലാഹുവിൻറെ തൗഫീഖും അവന്റെ സഹായവും കൊണ്ട് നിങ്ങൾ അപ്രകാരം പ്രവർത്തിച്ചു. അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. അവൻ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും തൻറെ അടിമകളോട് ഏറെ റഹ്മത് ചെയ്യുന്നവനുമാകുന്നു. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• عِظَمُ نعم الله وكثرتها على بني إسرائيل، ومع هذا لم تزدهم إلا تكبُّرًا وعنادًا.
• ബനൂ ഇസ്രാഈലുകാർക്ക് അല്ലാഹു ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളുടെ മഹത്വവും ആധിക്യവും. എന്നിട്ടും അവരിൽ അഹങ്കാരവും ധിക്കാരവും വർദ്ധിക്കുക മാത്രമെ ഉണ്ടായുള്ളൂ. info

• سَعَةُ حِلم الله تعالى ورحمته بعباده، وإن عظمت ذنوبهم.
• അടിമകൾ ചെയ്യുന്ന പാപങ്ങൾ എത്ര വലുതായിരുന്നാലും അല്ലാഹുവിന്റെ വിശാലമായ ക്ഷമ. തൻറെ അടിമകളോടുള്ള അല്ലാഹുവിൻറെ കാരുണ്യത്തിൻറെ വിശാലതയും. info

• الوحي هو الفَيْصَلُ بين الحق والباطل.
• ശരിയും തെറ്റും തമ്മിൽ വേർതിരിക്കാനുള്ള മാനദണ്ഡം, വഹ്'യ് (അല്ലാഹു നബിമാർക്ക് നൽകുന്ന സന്ദേശം)മാത്രമാകുന്നു, info