قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
50 : 18

وَاِذْ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— كَانَ مِنَ الْجِنِّ فَفَسَقَ عَنْ اَمْرِ رَبِّهٖ ؕ— اَفَتَتَّخِذُوْنَهٗ وَذُرِّیَّتَهٗۤ اَوْلِیَآءَ مِنْ دُوْنِیْ وَهُمْ لَكُمْ عَدُوٌّ ؕ— بِئْسَ لِلظّٰلِمِیْنَ بَدَلًا ۟

അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: 'നിങ്ങൾ ആദമിന് അഭിവാദനത്തിൻ്റെ സാഷ്ടാംഗം അർപ്പിക്കുക.' അപ്പോൾ അവരെല്ലാം അവരുടെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ട് ആദമിന് സുജൂദ് ചെയ്തു; ഇബ്'ലീസ് ഒഴികെ. ജിന്നുകളിൽ പെട്ടവനായിരുന്നു അവൻ; മലക്കുകളിൽ പെട്ടവനായിരുന്നില്ല. അവൻ വിസമ്മതിക്കുകയും, ആദമിന് സാഷ്ടാംഗം അർപ്പിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു. അങ്ങനെ അവൻ തൻ്റെ രക്ഷിതാവിനെ ധിക്കരിച്ചു. അല്ലയോ മനുഷ്യരെ! നിങ്ങൾ അവനെയും അവൻ്റെ സന്താനങ്ങളെയും എനിക്ക് പുറമെയുള്ള രക്ഷകർത്താക്കളായി സ്വീകരിക്കുകയാണോ?! അവരാകട്ടെ, നിങ്ങളുടെ ശത്രുക്കളാണ്. എങ്ങനെയാണ് നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ രക്ഷാധികാരികളായി സ്വീകരിക്കുക?! പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും, അല്ലാഹുവിൻ്റെ രക്ഷാകർതൃത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത അതിക്രമികളുടെ പ്രവർത്തനം എത്ര മോശമായിരിക്കുന്നു. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• على العبد الإكثار من الباقيات الصالحات، وهي كل عمل صالح من قول أو فعل يبقى للآخرة.
• നിലനിൽക്കുന്ന സൽകർമ്മങ്ങൾ അധികരിപ്പിക്കാൻ ഓരോ മനുഷ്യനും ശ്രദ്ധിക്കണം. പരലോകത്തേക്ക് ബാക്കിയാവുന്ന എല്ലാ വാക്കും പ്രവൃത്തിയും ഈ പറഞ്ഞതിൽ ഉൾപ്പെടും. info

• على العبد تذكر أهوال القيامة، والعمل لهذا اليوم حتى ينجو من أهواله، وينعم بجنة الله ورضوانه.
• ഓരോരുത്തരും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഭീകരത ഓർക്കുകയും, ആ ദിവസത്തേക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അന്നുണ്ടാകാനിരിക്കുന്ന ഭയാനതകളിൽ നിന്ന് രക്ഷപ്പെടാനും, സ്വർഗം കൊണ്ടും അല്ലാഹുവിൻ്റെ തൃപ്തി കൊണ്ടും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ പ്രവർത്തിക്കുക. info

• كَرَّم الله تعالى أبانا آدم عليه السلام والجنس البشري بأجمعه بأمره الملائكة أن تسجد له في بدء الخليقة سجود تحية وتكريم.
• നമ്മുടെ പിതാവ് ആദമിനെയും സർവ്വ മനുഷ്യവർഗത്തെയും അല്ലാഹു ആദരിച്ചിരിക്കുന്നു; മനുഷ്യൻ്റെ സൃഷ്ടിപ്പിന് തുടക്കം കുറിക്കുന്ന വേളയിൽ മലക്കുകളോട് അഭിവാദനത്തിൻ്റെയും ആദരവിൻ്റെയും സാഷ്ടാംഗം ആദമിന് അർപ്പിക്കാൻ പറഞ്ഞതിൽ നിന്ന് അത് മനസ്സിലാക്കാം. info

• في الآيات الحث على اتخاذ الشيطان عدوًّا.
• പിശാചിനെ ശത്രുവായി സ്വീകരിക്കാനുള്ള ഉണർത്തൽ ഈ ആയത്തുകളിൽ കാണാം. info