قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى

external-link copy
30 : 17

اِنَّ رَبَّكَ یَبْسُطُ الرِّزْقَ لِمَنْ یَّشَآءُ وَیَقْدِرُ ؕ— اِنَّهٗ كَانَ بِعِبَادِهٖ خَبِیْرًا بَصِیْرًا ۟۠

തീർച്ചയായും നിൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കി നൽകുകയും, അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിലെല്ലാം അവന് മഹത്തരമായ ലക്ഷ്യമുണ്ട്. തീർച്ചയായും അവൻ തൻ്റെ അടിമകളെ സൂക്ഷ്മമായി അറിയുന്നവനും (ഖബീർ) നല്ലവണ്ണം കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അതിനാൽ അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ അവരെ അവൻ നിയന്ത്രിക്കുന്നു. info
التفاسير:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الأدب الرفيع هو رد ذوي القربى بلطف، ووعدهم وعدًا جميلًا بالصلة عند اليسر، والاعتذار إليهم بما هو مقبول.
• (ആവശ്യക്കാരായ) കുടുംബക്കാരെ സൗമ്യതയോടെ മടക്കുകയും, സാമ്പത്തികമായി എളുപ്പമുണ്ടായാൽ കുടുംബബന്ധം പരിഗണിച്ചു കൊണ്ട് സഹായിക്കാം എന്ന് ഭംഗിയായി വാഗ്ദാനം ചെയ്യുന്നതും, സ്വീകാര്യമാകുന്ന രൂപത്തിൽ ഒഴിവുകഴിവുകൾ ബോധിപ്പിക്കുക എന്നതും ഔന്നത്യമാർന്ന ഗുണമാണ്. info

• الله أرحم بالأولاد من والديهم؛ فنهى الوالدين أن يقتلوا أولادهم خوفًا من الفقر والإملاق وتكفل برزق الجميع.
• കുട്ടികളോട് അവരുടെ രക്ഷിതാക്കളെക്കാൾ കാരുണ്യമുള്ളവനാണ് അല്ലാഹു. അതിനാൽ ദാരിദ്ര്യമോ പ്രയാസമോ ഭയന്ന് തങ്ങളുടെ മക്കളെ കൊലപ്പെടുത്തുന്നത് അല്ലാഹു അവരോട് വിലക്കുകയും, എല്ലാവരുടെയും ഉപജീവനം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. info

• في الآيات دليل على أن الحق في القتل للولي، فلا يُقْتَص إلا بإذنه، وإن عفا سقط القصاص.
• കൊല ചെയ്യപ്പെട്ടവൻ്റെ കാര്യത്തിൽ (തീരുമാനമെടുക്കാനുള്ള) അവകാശമുള്ളത് അയാളുടെ രക്ഷകർത്താവിനാണ് എന്നതിന് ഈ ആയത്തുകളിൽ തെളിവുണ്ട്. അതിനാൽ അയാളുടെ അനുമതിയില്ലാതെ (കൊലപാതകിയെ) പകരമായി കൊലപ്പെടുത്തരുത്. (കൊല്ലപ്പെട്ടവൻ്റെ ബന്ധപ്പെട്ടവർ) കൊലപാതകിക്ക് പൊറുത്തു കൊടുത്താൽ അതോടെ ശിക്ഷാനടപടി അവസാനിക്കുന്നതാണ്. info

• من لطف الله ورحمته باليتيم أن أمر أولياءه بحفظه وحفظ ماله وإصلاحه وتنميته حتى يبلغ أشده.
• അനാഥകളോടുള്ള അല്ലാഹുവിൻ്റെ കാരുണ്യത്തിലും നന്മയിലും പെട്ടതാണ് അവർക്ക് ശേഷി എത്തുന്നത് വരെ അവരെയും അവരുടെ സമ്പാദ്യത്തെയും സംരക്ഷിക്കുവാനും, അത് നന്നാക്കുവാനും പരിപോഷിപ്പിക്കുവാനും അവരുടെ രക്ഷാധികാരികളോട് കൽപ്പിച്ചു എന്നത്. info