ශුද්ධවූ අල් කුර්ආන් අර්ථ කථනය - ශුද්ධ වූ අල්කුර්ආන් අර්ථ විවරණයේ සංෂිප්ත අනුවාදයේ මලබාර් පරිවර්තනය.

ഖിയാമഃ

සූරාවෙහි අරමුණු:
إظهار قدرة الله على بعث الخلق وجمعهم يوم القيامة.
സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുകയും ഒരുമിച്ചു കൂട്ടുകയും ചെയ്യാനുള്ള അല്ലാഹുവിൻ്റെ ശക്തിയും ശേഷിയും പ്രകടമാക്കുന്നു ഈ ആയത്തുകൾ. info

external-link copy
1 : 75

لَاۤ اُقْسِمُ بِیَوْمِ الْقِیٰمَةِ ۟ۙ

അല്ലാഹു ഖിയാമത് (ഉയിർത്തെഴുന്നേൽപ്പ്) നാൾ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. മനുഷ്യർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ദിവസമാകുന്നു അന്ന്. info
التفاسير:

external-link copy
2 : 75

وَلَاۤ اُقْسِمُ بِالنَّفْسِ اللَّوَّامَةِ ۟

സൽകർമ്മങ്ങളിൽ കുറവ് വരുത്തിയെന്നും, തിന്മകൾ ചെയ്തു പോയല്ലോയെന്നും സ്വന്തത്തെ ആക്ഷേപിച്ചു കൊണ്ടേയിരിക്കുന്ന നല്ല മനസ്സിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. മനുഷ്യരെ വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ഊന്നലോടെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ രണ്ട് കാര്യങ്ങളെ കൊണ്ട് അവൻ സത്യം ചെയ്തത്. info
التفاسير:

external-link copy
3 : 75

اَیَحْسَبُ الْاِنْسَانُ اَلَّنْ نَّجْمَعَ عِظَامَهٗ ۟ؕ

മരണ ശേഷം ഉയിർത്തെഴുനേൽപ്പിന് വേണ്ടി അവൻ്റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്നാണോ അവൻ ധരിച്ചിരിക്കുന്നത്?! info
التفاسير:

external-link copy
4 : 75

بَلٰى قٰدِرِیْنَ عَلٰۤی اَنْ نُّسَوِّیَ بَنَانَهٗ ۟

അതെ! അവൻ്റെ എല്ലുകളെ മാത്രമല്ല, അവൻ്റെ വിരൽത്തുമ്പുകൾ വരെ മുൻപുണ്ടായിരുന്നത് പോലെ തന്നെ മടക്കി സൃഷ്ടിക്കാൻ കഴിവുള്ളവനാണവൻ. info
التفاسير:

external-link copy
5 : 75

بَلْ یُرِیْدُ الْاِنْسَانُ لِیَفْجُرَ اَمَامَهٗ ۟ۚ

പക്ഷേ മനുഷ്യൻ പുനരുത്ഥാനത്തെ നിഷേധിക്കുന്നത് -അതിനെ കുറിച്ചൊന്നും ഭയക്കാതെ- ജീവിതം മുഴുവൻ തോന്നിവാസങ്ങളിൽ തന്നെ തുടരാൻ വേണ്ടി മാത്രമാണ്. info
التفاسير:

external-link copy
6 : 75

یَسْـَٔلُ اَیَّانَ یَوْمُ الْقِیٰمَةِ ۟ؕ

ഒരിക്കലും സംഭവിക്കുകയേ ഇല്ലെന്ന ധാരണയിലാണ് അവൻ ചോദിക്കുന്നത്: എന്നാണിതൊക്കെ സംഭവിക്കുക?! info
التفاسير:

external-link copy
7 : 75

فَاِذَا بَرِقَ الْبَصَرُ ۟ۙ

എന്നാൽ തങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നത് കണ്മുന്നിൽ കാണുകയും, കാഴ്ച്ച പരിഭ്രാന്തമാവുകയും ഞെട്ടിത്തരിക്കുകയും ചെയ്താൽ. info
التفاسير:

external-link copy
8 : 75

وَخَسَفَ الْقَمَرُ ۟ۙ

ചന്ദ്രൻ്റെ വെളിച്ചം നഷ്ടപ്പെടുകയും. info
التفاسير:

external-link copy
9 : 75

وَجُمِعَ الشَّمْسُ وَالْقَمَرُ ۟ۙ

സൂര്യനും ചന്ദ്രനും ഒന്നായിത്തീരുകയും ചെയ്താൽ. info
التفاسير:

external-link copy
10 : 75

یَقُوْلُ الْاِنْسَانُ یَوْمَىِٕذٍ اَیْنَ الْمَفَرُّ ۟ۚ

അന്നേ ദിവസം തിന്മകളിൽ മുഴുകിയ മനുഷ്യൻ പറയും: എവിടേക്കാണ് ഓടിരക്ഷപ്പെടുക. info
التفاسير:

external-link copy
11 : 75

كَلَّا لَا وَزَرَ ۟ؕ

എന്നാൽ ആ ദിവസം എങ്ങോട്ടും ഓടിരക്ഷപ്പെടുക സാധ്യമല്ല. അധർമ്മിക്ക് അഭയം തേടിച്ചെല്ലാൻ ഒരിടവും അവൻ കണ്ടെത്തുകയുമില്ല. അവന് രക്ഷപ്പെടാൻ ഒരു സങ്കേതവുമില്ല. info
التفاسير:

external-link copy
12 : 75

اِلٰى رَبِّكَ یَوْمَىِٕذِ ١لْمُسْتَقَرُّ ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! അന്നേ ദിവസം വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങേണ്ടത് നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ്. info
التفاسير:

external-link copy
13 : 75

یُنَبَّؤُا الْاِنْسَانُ یَوْمَىِٕذٍ بِمَا قَدَّمَ وَاَخَّرَ ۟ؕ

അവൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളെ കുറിച്ചും, ചെയ്യാതെ നീട്ടിവെച്ചതിനെ കുറിച്ചുമെല്ലാം അന്നേ ദിവസം അവന് വിവരമറിയിക്കപ്പെടും. info
التفاسير:

external-link copy
14 : 75

بَلِ الْاِنْسَانُ عَلٰی نَفْسِهٖ بَصِیْرَةٌ ۟ۙ

മാത്രവുമല്ല, അന്നേ ദിവസം മനുഷ്യൻ തന്നെ അവനെതിരെയുള്ള സാക്ഷിയായിരിക്കും; അവൻ ചെയ്തു വെച്ച തിന്മകളെ കുറിച്ച് അവൻ്റെ അവയവങ്ങൾ തന്നെ സാക്ഷി പറയും. info
التفاسير:

external-link copy
15 : 75

وَّلَوْ اَلْقٰى مَعَاذِیْرَهٗ ۟ؕ

ഞാൻ ഒരു തിന്മയും ചെയ്തിട്ടില്ല എന്നു തർക്കിച്ചു നിന്നാലും, ഒഴിവുകഴിവുകൾ പറഞ്ഞാലും അവന് യാതൊരു രക്ഷയുമില്ല. info
التفاسير:

external-link copy
16 : 75

لَا تُحَرِّكْ بِهٖ لِسَانَكَ لِتَعْجَلَ بِهٖ ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! ഖുർആൻ നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താൽ താങ്കൾ നാവ് തിരക്കിട്ടു കൊണ്ട് ഇളക്കേണ്ടതില്ല. info
التفاسير:

external-link copy
17 : 75

اِنَّ عَلَیْنَا جَمْعَهٗ وَقُرْاٰنَهٗ ۟ۚۖ

അങ്ങയുടെ ഹൃദയത്തിൽ അത് ഒരുമിപ്പിക്കുക എന്നതും, താങ്കളുടെ നാവിൽ അത് ഉറപ്പിക്കുക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു. info
التفاسير:

external-link copy
18 : 75

فَاِذَا قَرَاْنٰهُ فَاتَّبِعْ قُرْاٰنَهٗ ۟ۚ

നമ്മുടെ ദൂതനായ ജിബ്രീൽ (ﷺ) താങ്കൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചാൽ താങ്കൾ നിശബ്ദമായി അദ്ദേഹത്തിൻ്റെ പാരായണം ശ്രദ്ധിച്ചു കേൾക്കുക.
info
التفاسير:

external-link copy
19 : 75

ثُمَّ اِنَّ عَلَیْنَا بَیَانَهٗ ۟ؕ

പിന്നെ ഖുർആൻ അങ്ങേക്ക് വിശദീകരിച്ചു തരിക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു. info
التفاسير:
මෙ⁣ම පිටුවේ තිබෙන වැකිවල ප්‍රයෝජන:
• مشيئة العبد مُقَيَّدة بمشيئة الله.
* മനുഷ്യരുടെ തീരുമാനങ്ങൾ അല്ലാഹുവിൻ്റെ തീരുമാനത്തിന് ശേഷം മാത്രമേ നടക്കുകയുള്ളൂ. info

• حرص رسول الله صلى الله عليه وسلم على حفظ ما يوحى إليه من القرآن، وتكفّل الله له بجمعه في صدره وحفظه كاملًا فلا ينسى منه شيئًا.
• തനിക്ക് വഹ്യ് നൽകപ്പെടുന്ന ഖുർആൻ മനപാഠമാക്കുന്നതിൽ നബി -ﷺ- യ്ക്കുണ്ടായിരുന്ന താൽപര്യം. നബി -ﷺ- യുടെ ഹൃദയത്തിൽ ഖുർആൻ ഒരുമിപ്പിച്ചു നൽകുക എന്നതും, പൂർണ്ണമായി ഹൃദിസ്ഥമാക്കുക എന്നതും അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. അതിനാൽ അവിടുന്ന് അതിൽ ഒന്നും മറക്കുകയില്ല തന്നെ. info