Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malibari.

external-link copy
58 : 2

وَاِذْ قُلْنَا ادْخُلُوْا هٰذِهِ الْقَرْیَةَ فَكُلُوْا مِنْهَا حَیْثُ شِئْتُمْ رَغَدًا وَّادْخُلُوا الْبَابَ سُجَّدًا وَّقُوْلُوْا حِطَّةٌ نَّغْفِرْ لَكُمْ خَطٰیٰكُمْ ؕ— وَسَنَزِیْدُ الْمُحْسِنِیْنَ ۟

അല്ലാഹു നിങ്ങൾക്ക് നൽകിയ ഈ അനുഗ്രഹവും നിങ്ങളോർക്കുക. അഥവാ, നാം നിങ്ങളോട് ഇങ്ങനെ പറഞ്ഞ സന്ദർഭം: നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ പ്രവേശിക്കുകയും വിശിഷ്ടമായത് നിങ്ങൾക്കിഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം സുഭിക്ഷമായി ഭക്ഷിക്കുകയും ചെയ്യുക. അവിടേക്ക് അല്ലാഹുവിന് കീഴൊതുങ്ങി തല കുനിച്ചു കൊണ്ടും, 'ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരണേ' എന്ന് പറഞ്ഞുകൊണ്ടും പ്രവേശിക്കുക. എങ്കിൽ നാം നിങ്ങൾക്ക് ഉത്തരം നൽകുകയും നന്നായി പ്രവർത്തിച്ചവർക്ക് അതിന്റെ പ്രതിഫലം നാം വർദ്ധിപ്പിച്ചു തരികയും ചെയ്യും. info
التفاسير:
Inyungu dukura muri ayat kuri Uru rupapuro:
• كل من يتلاعب بنصوص الشرع ويحرّفها فيه شَبَهٌ من اليهود، وهو مُتوعَّد بعقوبة الله تعالى.
• മതപ്രമാണങ്ങൾ കൊണ്ട് കളിക്കുകയും അവ മാറ്റി മറിക്കുകയും ചെയ്യുന്ന എല്ലാവർക്കും ജൂതന്മാരുമായി സാദൃശ്യമുണ്ട്. അങ്ങനെയുള്ളവർക്ക് അല്ലാഹുവിൻറെ ശിക്ഷ ലഭിക്കുമെന്ന താക്കീതുണ്ട്. info

• عِظَمُ فضل الله تعالى على بني إسرائيل، وفي مقابل ذلك شدة جحودهم وعنادهم وإعراضهم عن الله وشرعه.
• ബനൂ ഇസ്രാഈലുകാർക്ക് ലഭിച്ച, അല്ലാഹുവിന്റെ മഹത്തരമായ ഔദാര്യങ്ങൾ. എന്നാൽ അതിന് അവർ പകരമായി കാണിച്ച നിഷേധവും ധിക്കാരവും, അല്ലാഹുവിനോടും അവൻറെ മതത്തോടുമുള്ള തികഞ്ഞ അവഗണനയും. info

• أن من شؤم المعاصي وتجاوز حدود الله تعالى ما ينزل بالمرء من الذل والهوان، وتسلط الأعداء عليه.
• അല്ലാഹുവിൻറെ നിയമങ്ങൾ മുറിച്ചുകടക്കുകയും പാപങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ, അതിന്റെ അനന്തര ഫലമായി, നിന്ദ്യതയും അപമാനവും നേരിടേണ്ടിവരും. അങ്ങനെയുള്ളവർക്കു മേൽ അവരുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിക്കും. info