د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

د مخ نمبر:close

external-link copy
16 : 18

وَاِذِ اعْتَزَلْتُمُوْهُمْ وَمَا یَعْبُدُوْنَ اِلَّا اللّٰهَ فَاْوٗۤا اِلَی الْكَهْفِ یَنْشُرْ لَكُمْ رَبُّكُمْ مِّنْ رَّحْمَتِهٖ وَیُهَیِّئْ لَكُمْ مِّنْ اَمْرِكُمْ مِّرْفَقًا ۟

നിങ്ങളുടെ ജനങ്ങളിൽ നിന്ന് നിങ്ങൾ അകലുകയും, അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്നതിനെ നിങ്ങൾ ഉപേക്ഷിക്കുകയും, അവനെയല്ലാതെ നിങ്ങൾ ആരാധിക്കുകയില്ല എന്നുമുള്ള സ്ഥിതിയിൽ നിങ്ങളുടെ മതം സംരക്ഷിക്കുന്നതിന് നിങ്ങൾ ആ ഗുഹയിൽ അഭയം തേടിക്കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവൻ്റെ കാരുണ്യത്തിൽ നിന്ന് നിങ്ങൾക്ക് വിശാലമായി നൽകുകയും, അങ്ങനെ നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. നിങ്ങളുടെ ജനതക്കിടയിൽ താമസിക്കുക എന്നത് നിങ്ങൾ ഉപേക്ഷിച്ചതിന് പകരമായി നിങ്ങൾക്ക് പ്രയോജനകരമായത് അവൻ എളുപ്പമാക്കി തരികയും ചെയ്യും. info
التفاسير:

external-link copy
17 : 18

وَتَرَی الشَّمْسَ اِذَا طَلَعَتْ تَّزٰوَرُ عَنْ كَهْفِهِمْ ذَاتَ الْیَمِیْنِ وَاِذَا غَرَبَتْ تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِیْ فَجْوَةٍ مِّنْهُ ؕ— ذٰلِكَ مِنْ اٰیٰتِ اللّٰهِ ؕ— مَنْ یَّهْدِ اللّٰهُ فَهُوَ الْمُهْتَدِ ۚ— وَمَنْ یُّضْلِلْ فَلَنْ تَجِدَ لَهٗ وَلِیًّا مُّرْشِدًا ۟۠

അങ്ങനെ അവർ കൽപ്പിക്കപ്പെട്ട കാര്യം പ്രാവർത്തികമാക്കി. അല്ലാഹു അവർക്ക് മേൽ ഉറക്കം ഇട്ടുകൊടുക്കുകയും, അവരുടെ ശത്രുക്കളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്തു. നീ അവരെ നോക്കുകയാണെങ്കിൽ, സൂര്യൻ കിഴക്ക് നിന്ന് ഉദിച്ചു കഴിഞ്ഞാൽ അതവരുടെ ഗുഹയുടെ വലതുഭാഗത്തുള്ള പ്രവേശനകവാടത്തിൽ നിന്ന് മാറിപ്പോകുന്നത് കാണാം. അസ്തമിക്കുമ്പോഴാകട്ടെ, അതവരുടെ ഇടതു ഭാഗത്തു കൂടെ മാറിപ്പോകുന്നതും കാണാം. അതിനാൽ എപ്പോഴും അവർ തണലിലാണ്; സൂര്യൻ്റെ ചൂട് അവരെ ബാധിക്കുന്നില്ല. ഗുഹയിൽ അവശ്യംവേണ്ട വിശാലതയിലാണവർ എന്നതിനാൽ അവർക്ക് ആവശ്യമുള്ള വായുസഞ്ചാരവും അതിലുണ്ട്. ഈ രൂപത്തിൽ അവർക്ക് ഗുഹയിൽ അഭയം നൽകിയതും, അവർക്ക് മേൽ ഉറക്കം ഇട്ടുനൽകിയതും, സൂര്യൻ അവരിൽ നിന്ന് മാറിപ്പോകുന്നതും, അവരുടെ വാസസ്ഥലം വിശാലമാക്കിയതും, അവരുടെ നാട്ടിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയതുമെല്ലാം അല്ലാഹുവിൻ്റെ ശക്തി തെളിയിക്കുന്ന അവൻ്റെ അത്ഭുതകരമായ പ്രവൃത്തികൾ തന്നെ. ആരെയെങ്കിലും സന്മാർഗത്തിൻ്റെ വഴിയിലേക്ക് അല്ലാഹു നയിക്കുന്നെങ്കിൽ അവനാകുന്നു യഥാർത്ഥത്തിൽ സന്മാർഗം സ്വീകരിച്ചിട്ടുള്ളവൻ. ആരെയെങ്കിലും അത് നൽകാതെ അല്ലാഹുകൈവെടിയുകയും, വഴികേടിലാക്കുകയും ചെയ്തുവെങ്കിൽ അവന് സന്മാർഗത്തിലേക്ക് സൗകര്യം ചെയ്തു നൽകുകയും, വഴികാണിച്ചു നൽകുകയും ചെയ്യുന്ന ഒരു സഹായിയെയും നിനക്ക് കണ്ടെത്താൻ കഴിയില്ല. കാരണം സന്മാർഗം നൽകുക എന്നത് അല്ലാഹുവിൻ്റെ അധീനതയിൽ മാത്രമാണ്. മറ്റാരുടെയും കയ്യിലല്ല. info
التفاسير:

external-link copy
18 : 18

وَتَحْسَبُهُمْ اَیْقَاظًا وَّهُمْ رُقُوْدٌ ۖۗ— وَّنُقَلِّبُهُمْ ذَاتَ الْیَمِیْنِ وَذَاتَ الشِّمَالِ ۖۗ— وَكَلْبُهُمْ بَاسِطٌ ذِرَاعَیْهِ بِالْوَصِیْدِ ؕ— لَوِ اطَّلَعْتَ عَلَیْهِمْ لَوَلَّیْتَ مِنْهُمْ فِرَارًا وَّلَمُلِئْتَ مِنْهُمْ رُعْبًا ۟

അവരെ നീ നോക്കുകയാണെങ്കിൽ, കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ അവർ ഉണർന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ചു പോകും. എന്നാൽ യഥാർത്ഥത്തിൽ അവർ ഉറക്കത്തിലാണ്. അവരുടെ ഉറക്കത്തിൽ ചിലപ്പോൾ വലത്തോട്ടും, മറ്റുചിലപ്പോൾ ഇടത്തോട്ടും നാമവരെ മറിക്കുന്നുണ്ട്. ഭൂമി അവരുടെ ശരീരം ഭക്ഷിച്ചു തുടങ്ങാതിരിക്കാനാണത്. അവരുടെ കൂടെത്തന്നെയുള്ള അവരുടെ നായ ഗുഹയുടെ പ്രവേശനകവാടത്തിൽ അതിൻ്റെ രണ്ടു കൈകളും നീട്ടിവെച്ചിരിക്കുന്നുണ്ട്. നീ അവരെ എത്തിനോക്കുകയും, അവരെ കണ്ടുപോവുകയുമാണെങ്കിൽ ഭയം കാരണത്താൽ നീ അവരിൽ നിന്ന് ഓടിരക്ഷപ്പെട്ടേക്കും. നിൻ്റെ മനസ്സ് അവരെ കൊണ്ടുള്ള ഭീതി നിറയുകയും ചെയ്യും. info
التفاسير:

external-link copy
19 : 18

وَكَذٰلِكَ بَعَثْنٰهُمْ لِیَتَسَآءَلُوْا بَیْنَهُمْ ؕ— قَالَ قَآىِٕلٌ مِّنْهُمْ كَمْ لَبِثْتُمْ ؕ— قَالُوْا لَبِثْنَا یَوْمًا اَوْ بَعْضَ یَوْمٍ ؕ— قَالُوْا رَبُّكُمْ اَعْلَمُ بِمَا لَبِثْتُمْ ؕ— فَابْعَثُوْۤا اَحَدَكُمْ بِوَرِقِكُمْ هٰذِهٖۤ اِلَی الْمَدِیْنَةِ فَلْیَنْظُرْ اَیُّهَاۤ اَزْكٰی طَعَامًا فَلْیَاْتِكُمْ بِرِزْقٍ مِّنْهُ  وَلَا یُشْعِرَنَّ بِكُمْ اَحَدًا ۟

അവരുടെ കാര്യത്തിൽ നാം ചെയ്ത അത്ഭുതപ്രവൃത്തികൾ പോലെ, ധാരാളം കാലശേഷം നാമവരെ എഴുന്നേൽപ്പിച്ചു. ആ ഗുഹയിൽ എത്ര കാലം ഉറങ്ങിക്കഴിച്ചു കൂട്ടി എന്നവർ പരസ്പരം ചോദിക്കുന്നതിന് വേണ്ടി. അവരിൽ ചിലർ മറുപടി പറഞ്ഞു: നാം ഒരു ദിവസമോ, ഒരു ദിവസത്തിൻ്റെ കുറച്ചു ഭാഗമോ ഉറക്കത്തിലായി കഴിച്ചു കൂട്ടിയിട്ടുണ്ട്. എത്ര കാലം ഉറങ്ങിപ്പോയി എന്നത് വ്യക്തമായി മനസ്സിലായിട്ടില്ലാത്ത ചിലർ പറഞ്ഞു: നിങ്ങൾ എത്ര സമയം ഉറങ്ങി എന്നത് നിങ്ങളുടെ രക്ഷിതാവിന് നന്നായി അറിയാം. അതിനാൽ അതിനെ കുറിച്ചുള്ള അറിവ് അവനിലേക്ക് നിങ്ങൾ വിട്ടുനൽകുകയും, നിങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും കാര്യത്തിൽ വ്യാപൃതരാവുകയും ചെയ്യുക. അതിനാൽ നിങ്ങളുടെ കയ്യിലുള്ള വെള്ളിനാണയങ്ങളുമായി, കൂട്ടത്തിൽ ആരെയെങ്കിലും നമുക്ക് പരിചയമുള്ള നമ്മുടെ പട്ടണത്തിലേക്ക് അയക്കുക. ചന്തയിൽ ഏറ്റവും ശുദ്ധിയുള്ള ഭക്ഷവും ഏറ്റവും നല്ല സമ്പാദ്യമാർഗവും സ്വീകരിച്ചിരിക്കുന്നവൻ ആരാണെന്ന് അവൻ കണ്ടെത്തട്ടെ. അവിടെ നിന്ന് നിങ്ങൾക്കുള്ള ഭക്ഷണവുമായി അവൻ വന്നെത്തുകയും ചെയ്യട്ടെ. പട്ടണത്തിൽ പ്രവേശിക്കുമ്പോഴും അവിടെ നിന്ന് പോരുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും അവൻ അവധാനത പുലർത്തുകയും ചെയ്യട്ടെ. അവൻ ശ്രദ്ധാലുവായി നിലകൊള്ളട്ടെ. നിങ്ങളുടെ സ്ഥലം അറിയാൻ ആർക്കും അവൻ അവസരം കൊടുക്കാതിരിക്കുകയും ചെയ്യട്ടെ. അങ്ങനെ സംഭവിച്ചാൽ അത് ഭീമമായ ഉപദ്രവമാണ് ഉണ്ടാക്കുക.
info
التفاسير:

external-link copy
20 : 18

اِنَّهُمْ اِنْ یَّظْهَرُوْا عَلَیْكُمْ یَرْجُمُوْكُمْ اَوْ یُعِیْدُوْكُمْ فِیْ مِلَّتِهِمْ وَلَنْ تُفْلِحُوْۤا اِذًا اَبَدًا ۟

തീർച്ചയായും നിങ്ങളുടെ ജനത നിങ്ങളെ കുറിച്ച് അറിയുകയും, നിങ്ങളുടെ സ്ഥാനം മനസ്സിലാക്കുകയും ചെയ്താൽ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലുകയോ, അതല്ലെങ്കിൽ മുൻപ് -അല്ലാഹു നിങ്ങൾക്ക് സന്മാർഗം നൽകിക്കൊണ്ട് നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുന്നതിന് മുൻപ്- നിങ്ങൾ നിലകൊണ്ടിരുന്ന അവരുടെ വഴിപിഴച്ച മതത്തിലേക്ക് നിങ്ങളെ തിരിച്ചു കൊണ്ടുപോവുകയോ ചെയ്യും. നിങ്ങളെങ്ങാനും അതിലേക്ക് തിരിച്ചു പോയാൽ ഒരിക്കലും -ഇഹലോകത്താകട്ടെ പരലോകത്താകട്ടെ- നിങ്ങൾ വിജയിക്കുകയില്ല. മറിച്ച്, അല്ലാഹു നിങ്ങൾക്ക് സന്മാർഗം നൽകിയ നിങ്ങളുടെ സത്യമതം ഉപേക്ഷിക്കുകയും, ആ പിഴച്ച മതത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തതിൻ്റെ ഫലമായി രണ്ടിടത്തും -ഇഹപരലോകങ്ങളിൽ- ഭീമമായ പരാജയമായിരിക്കും നിങ്ങൾ നേരിടുക. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• من حكمة الله وقدرته أن قَلَّبهم على جنوبهم يمينًا وشمالًا بقدر ما لا تفسد الأرض أجسامهم، وهذا تعليم من الله لعباده.
• ഗുഹാവാസികളുടെ ശരീരം കേടുവരാതിരിക്കുന്നതിനായി അവരെ വലതും ഇടതും ചെരിച്ചു കൊണ്ടിരുന്നു എന്നത് അല്ലാഹുവിൻ്റെ യുക്തിയുടെയും ശക്തിയുടെയും തെളിവാണ്. ഇതിൽ നിന്ന് (ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണം എന്ന്) അല്ലാഹു അവൻ്റെ ദാസന്മാരെ പഠിപ്പിക്കുന്നു. info

• جواز اتخاذ الكلاب للحاجة والصيد والحراسة.
• ആവശ്യങ്ങൾക്കും വേട്ടക്കും കാവലിനും നായകളെ ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണ്. info

• انتفاع الإنسان بصحبة الأخيار ومخالطة الصالحين حتى لو كان أقل منهم منزلة، فقد حفظ ذكر الكلب لأنه صاحَبَ أهل الفضل.
• സൽകർമ്മികളോടുള്ള കൂട്ടുകെട്ടിൽ നിന്നും, സൽസ്വഭാവികളുമായി കൂടിക്കലരുന്നതിൽ നിന്നും മനുഷ്യന് ലഭിക്കുന്ന പ്രയോജനം. അവരെക്കാൾ താഴെയാണ് കൂട്ടുകൂടിയവൻ്റെ സ്ഥാനമെങ്കിൽ പോലും (അതപ്രകാരമായിരിക്കും). ശ്രേഷ്ഠതയുള്ളവരോടൊപ്പം കൂടിയതിനാൽ ആ നായയുടെ ചരിത്രം അല്ലാഹു സംരക്ഷിച്ചതിൽ അതിനുള്ള സൂചനയുണ്ട്. info

• دلت الآيات على مشروعية الوكالة، وعلى حسن السياسة والتلطف في التعامل مع الناس.
• കാര്യങ്ങൾ ഒരാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണ് എന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. മനോഹരമായ നയതന്ത്രവും, ജനങ്ങളോട് ഇടപഴകുന്നതിൽ പാലിക്കേണ്ട സൗമ്യതയും അതോടൊപ്പം അവയിൽ നിന്ന് പഠിക്കാം. info