د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

د مخ نمبر:close

external-link copy
98 : 18

قَالَ هٰذَا رَحْمَةٌ مِّنْ رَّبِّیْ ۚ— فَاِذَا جَآءَ وَعْدُ رَبِّیْ جَعَلَهٗ دَكَّآءَ ۚ— وَكَانَ وَعْدُ رَبِّیْ حَقًّا ۟ؕ

ദുൽഖർനൈൻ പറഞ്ഞു: യഅ്ജൂജ്-മഅ്ജൂജിനെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തുകയും, അവരെ തടുക്കുകയും ചെയ്യുന്ന ഈ മതിൽ എൻ്റെ രക്ഷിതാവിൽ നിന്നുള്ള കാരുണ്യമാകുന്നു. എന്നാൽ അന്ത്യനാളിന് മുൻപ് അവർ പുറപ്പെടാനുള്ള -അല്ലാഹു നിശ്ചയിച്ച- സമയം എത്തിക്കഴിഞ്ഞാൽ അല്ലാഹു അതിനെ ഭൂമിയോട് ചേർത്ത് നിരപ്പാക്കിക്കളയുന്നതാണ്. ഈ മതിൽ നിലംപരിശാക്കുകയും, യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുകയും ചെയ്യുമെന്നുള്ള അല്ലാഹുവിൻ്റെ വാഗ്ദാനം ഉറച്ച വാഗ്ദാനമാകുന്നു; അതൊരിക്കലും നടപ്പാകാതെ പോവുകയില്ല. info
التفاسير:

external-link copy
99 : 18

وَتَرَكْنَا بَعْضَهُمْ یَوْمَىِٕذٍ یَّمُوْجُ فِیْ بَعْضٍ وَّنُفِخَ فِی الصُّوْرِ فَجَمَعْنٰهُمْ جَمْعًا ۟ۙ

സൃഷ്ടികളിൽ ചിലരെ മറ്റുചിലർക്ക് മേൽ ഇളകിമറിയുകയും ഇരച്ചുകയറുകയും ചെയ്യുന്ന രൂപത്തിൽ നാം വിടുന്നതാണ്. കാഹളത്തിൽ ഊതപ്പെട്ടാൽ സർവ്വ സൃഷ്ടികളെയും നാം വിചാരണക്കും പ്രതിഫലത്തിനുമായി ഒരുമിച്ചു കൂട്ടുകയും ചെയ്യും. info
التفاسير:

external-link copy
100 : 18

وَّعَرَضْنَا جَهَنَّمَ یَوْمَىِٕذٍ لِّلْكٰفِرِیْنَ عَرْضَا ۟ۙ

അല്ലാഹുവിനെ നിഷേധിച്ചവർക്ക് നരകത്തെ നാം പ്രദർശിപ്പിച്ചു നൽകുന്നതാണ്. ഒരു അവ്യക്തതയുമില്ലാതെ, അവർക്ക് കണ്ണുനിറയെ കാണാവുന്ന തരത്തിൽ (നാം അത് കാണിച്ചു കൊടുക്കും). info
التفاسير:

external-link copy
101 : 18

١لَّذِیْنَ كَانَتْ اَعْیُنُهُمْ فِیْ غِطَآءٍ عَنْ ذِكْرِیْ وَكَانُوْا لَا یَسْتَطِیْعُوْنَ سَمْعًا ۟۠

നരകം നാം പ്രദർശിപ്പിച്ചു നൽകുന്ന ആ നിഷേധികൾ; അവർ ഇഹലോകത്തായിരിക്കെ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അന്ധത പുലർത്തിയിരുന്നവരായിരുന്നു. കാരണം, അവരുടെ കണ്ണുകൾക്ക് മേൽ അതിൽ നിന്ന് (അല്ലാഹുവിൻ്റെ സ്മരണയിൽ നിന്ന്) തടസ്സമുണ്ടാക്കുന്ന ഒരു മറയുണ്ടായിരുന്നു. അല്ലാഹുവിൻ്റെ ആയത്തുകൾ ഉൾക്കൊള്ളുന്ന രൂപത്തിൽ കേൾക്കാനും അവർക്ക് സാധിച്ചിരുന്നില്ല. info
التفاسير:

external-link copy
102 : 18

اَفَحَسِبَ الَّذِیْنَ كَفَرُوْۤا اَنْ یَّتَّخِذُوْا عِبَادِیْ مِنْ دُوْنِیْۤ اَوْلِیَآءَ ؕ— اِنَّاۤ اَعْتَدْنَا جَهَنَّمَ لِلْكٰفِرِیْنَ نُزُلًا ۟

നമ്മുടെ അടിമകളിൽ പെട്ട മലക്കുകളെയുംറസൂലുകളെയും പിശാചുക്കളെയും എനിക്ക് പുറമെയുള്ള ആരാധ്യന്മാരായി സ്വീകരിക്കാമെന്ന് അല്ലാഹുവിനെ നിഷേധിച്ചവർ ധരിച്ചിരിക്കുകയാണോ?! തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് താമസസ്ഥലമായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു. info
التفاسير:

external-link copy
103 : 18

قُلْ هَلْ نُنَبِّئُكُمْ بِالْاَخْسَرِیْنَ اَعْمَالًا ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! പറയുക: ജനങ്ങളേ! ആളുകളുടെ കൂട്ടത്തിൽ തൻ്റെ പ്രവർത്തനങ്ങൾ ഏറ്റവും നഷ്ടപ്പെട്ടവരെ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! info
التفاسير:

external-link copy
104 : 18

اَلَّذِیْنَ ضَلَّ سَعْیُهُمْ فِی الْحَیٰوةِ الدُّنْیَا وَهُمْ یَحْسَبُوْنَ اَنَّهُمْ یُحْسِنُوْنَ صُنْعًا ۟

പരലോകത്തെത്തിയാൽ, ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചിരുന്നതെല്ലാം വൃഥാവിലായി എന്ന് ബോധ്യപ്പെടാനിരിക്കുന്നവരത്രെ അവർ. അവർ ധരിക്കുന്നത് തങ്ങളുടെ പരിശ്രമങ്ങൾ കൊണ്ട് അവർ നന്മയാണ് പ്രവർത്തിക്കുന്നതെന്നും, അവരുടെ പ്രവർത്തനങ്ങൾ അവർക്ക് ഉപകാരപ്പെടുമെന്നുമാണ്. എന്നാൽ യാഥാർത്ഥ്യമാകട്ടെ, അതിന് നേർവിപരീതവുമാണ്. info
التفاسير:

external-link copy
105 : 18

اُولٰٓىِٕكَ الَّذِیْنَ كَفَرُوْا بِاٰیٰتِ رَبِّهِمْ وَلِقَآىِٕهٖ فَحَبِطَتْ اَعْمَالُهُمْ فَلَا نُقِیْمُ لَهُمْ یَوْمَ الْقِیٰمَةِ وَزْنًا ۟

അവരുടെ രക്ഷിതാവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുമെന്നതിലും വിശ്വസിക്കാത്തവരാകുന്നു അക്കൂട്ടർ. (അല്ലാഹുവിൻ്റെ ഏകത്വത്തെയും പരലോകത്തെയും) നിഷേധിച്ചതിനാൽ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായി തീർന്നിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് അല്ലാഹുവിങ്കൽ യാതൊരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല. info
التفاسير:

external-link copy
106 : 18

ذٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوْا وَاتَّخَذُوْۤا اٰیٰتِیْ وَرُسُلِیْ هُزُوًا ۟

അവർക്ക് ഒരുക്കിവെക്കപ്പെട്ടിരിക്കുന്ന നരകമാകുന്ന ആ ശിക്ഷ; അല്ലാഹുവിനെ അവർ നിഷേധിക്കുകയും ഞാൻ അവതരിപ്പിച്ച എൻ്റെ ആയത്തുകളെയും എൻ്റെ ദൂതന്മാരെയും പരിഹാസപാത്രമായി അവർ മാറ്റുകയും ചെയ്തതിനാലത്രെ അത്. info
التفاسير:

external-link copy
107 : 18

اِنَّ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ كَانَتْ لَهُمْ جَنّٰتُ الْفِرْدَوْسِ نُزُلًا ۟ۙ

തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; -അവർക്കുള്ള ആദരവായി കൊണ്ട്- ഏറ്റവും ഉന്നതമായ സ്വർഗം അവരുടെ താമസസ്ഥലമായിരിക്കും. info
التفاسير:

external-link copy
108 : 18

خٰلِدِیْنَ فِیْهَا لَا یَبْغُوْنَ عَنْهَا حِوَلًا ۟

അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അവിടെ നിന്നൊരു മാറ്റം അവർ ആഗ്രഹിക്കുകയില്ല. കാരണം, ഒരു പ്രതിഫലവും അതിന് സമാനമായില്ല തന്നെ. info
التفاسير:

external-link copy
109 : 18

قُلْ لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمٰتِ رَبِّیْ لَنَفِدَ الْبَحْرُ قَبْلَ اَنْ تَنْفَدَ كَلِمٰتُ رَبِّیْ وَلَوْ جِئْنَا بِمِثْلِهٖ مَدَدًا ۟

അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ ധാരാളമുണ്ട്. സമുദ്രം അതെഴുതിയെടുക്കാനുള്ള മഷിയായിരുന്നെങ്കിൽ എൻ്റെ രക്ഷിതാവിൻ്റെ വചനങ്ങൾ (എഴുതി) തീരുന്നതിന് മുൻപ് സമുദ്രത്തിലെ വെള്ളം അവസാനിക്കുമായിരുന്നു. മറ്റനേകം സമുദ്രങ്ങൾ നാം കൊണ്ടുവന്നിരുന്നെങ്കിൽ അതും തീർന്നു പോകുമായിരുന്നു. info
التفاسير:

external-link copy
110 : 18

قُلْ اِنَّمَاۤ اَنَا بَشَرٌ مِّثْلُكُمْ یُوْحٰۤی اِلَیَّ اَنَّمَاۤ اِلٰهُكُمْ اِلٰهٌ وَّاحِدٌ ۚ— فَمَنْ كَانَ یَرْجُوْا لِقَآءَ رَبِّهٖ فَلْیَعْمَلْ عَمَلًا صَالِحًا وَّلَا یُشْرِكْ بِعِبَادَةِ رَبِّهٖۤ اَحَدًا ۟۠

അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ ഒരേയൊരുവനാണെന്നും, അവന് ഒരു പങ്കുകാരനുമില്ലെന്നും എനിക്ക് ബോധനം നൽകപ്പെടുന്നു; അല്ലാഹുവാണ് ആ ഏകആരാധ്യൻ. അതിനാൽ ആരെങ്കിലും തൻ്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്നത് ഭയക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് യോജിച്ച രൂപത്തിലുള്ള കർമ്മങ്ങൾ പ്രവർത്തിക്കുകയും, അതിൽ തൻ്റെ രക്ഷിതാവിനോട് നിഷ്കളങ്കത പുലർത്തുകയും ചെയ്യട്ടെ. തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ ഒരാളെയും അവൻ പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• إثبات البعث والحشر بجمع الجن والإنس في ساحات القيامة بالنفخة الثانية في الصور.
• കാഹളത്തിൽ രണ്ടാമത് ഊതപ്പെടുന്നതോടെ, ഉയിർത്തെഴുന്നേൽപ്പിൻ്റെ മൈതാനിയിൽ സർവ്വമനുഷ്യരെയും ജിന്നുകളെയും ഒരുമിച്ചു കൂട്ടിക്കൊണ്ട് പുനരുത്ഥാനവും വിചാരണയും നടക്കുമെന്നതിൻ്റെ സ്ഥിരീകരണം. info

• أن أشد الناس خسارة يوم القيامة هم الذين ضل سعيهم في الدنيا، وهم يظنون أنهم يحسنون صنعًا في عبادة من سوى الله.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഏറ്റവും കടുത്ത നിരാശയുണ്ടാവുക ഇഹലോകത്ത് തങ്ങളുടെ പരിശ്രമം വഴികേടിലായി പോയവർക്കായിരിക്കും. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുമ്പോൾ അവർ ധരിക്കുന്നത് തങ്ങൾ നന്മ പ്രവർത്തിക്കുകയാണ് എന്നാണ്. info

• لا يمكن حصر كلمات الله تعالى وعلمه وحكمته وأسراره، ولو كانت البحار والمحيطات وأمثالها دون تحديد حبرًا يكتب به.
• അല്ലാഹുവിൻ്റെ വചനങ്ങളും അവൻ്റെ അറിവും യുക്തിയും രഹസ്യങ്ങളും പൂർണ്ണമായി സ്വരുക്കൂട്ടുക അസാധ്യമാണ്. കടലുകളും വൻസമുദ്രങ്ങളും അവയുടെ എണ്ണമില്ലാത്തത്ര ഇരട്ടിയും എഴുതാനുള്ള മഷിയായി ഉണ്ടെങ്കിലും (അത് സാധ്യമല്ല). info