Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano

external-link copy
6 : 58

یَوْمَ یَبْعَثُهُمُ اللّٰهُ جَمِیْعًا فَیُنَبِّئُهُمْ بِمَا عَمِلُوْا ؕ— اَحْصٰىهُ اللّٰهُ وَنَسُوْهُ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ شَهِیْدٌ ۟۠

അല്ലാഹു അവരെയെല്ലാം ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം; അതിൽ നിന്ന് ഒരാളും തന്നെ ഒഴിവാകില്ല. അങ്ങനെ അല്ലാഹു അവർ ഇഹലോകത്ത് പ്രവർത്തിച്ച മ്ലേഛപ്രവൃത്തികളെ കുറിച്ച് അവരെ അറിയിക്കും. അതെല്ലാം -ഒന്നു പോലും നഷ്ടപ്പെടാതെ- അല്ലാഹു കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു. എന്നാൽ അവരതെല്ലാം മറന്നു പോയിരുന്നു. എന്നാൽ അവയെല്ലാം തങ്ങളുടെ ഏടുകളിൽ ചെറുതോ വലുതോ ആയ ഒന്നും വിട്ടു പോകാതെ രേഖപ്പെടുത്തപ്പെട്ടതായി അവർ കാണും. അല്ലാഹു എല്ലാ കാര്യവും കണ്ടിരിക്കുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. info
التفاسير:
Alcuni insegnamenti da trarre da questi versi sono:
• لُطْف الله بالمستضعفين من عباده من حيث إجابة دعائهم ونصرتهم.
* അടിച്ചമർത്തപ്പെട്ട തൻ്റെ അടിമകളുടെ പ്രാർഥനകൾ കേൾക്കുന്നതും, അവരെ സഹായിക്കുന്നതും അല്ലാഹുവിന് അവരോടുള്ള അനുകമ്പയാണ്. info

• من رحمة الله بعباده تنوع كفارة الظهار حسب الاستطاعة ليخرج العبد من الحرج.
* 'ദ്വിഹാർ' ചെയ്തു പോയവർക്ക് നിശ്ചയിക്കപ്പെട്ട പാപപരിഹാരം വ്യത്യസ്ത രൂപങ്ങളിലാക്കിയത് അല്ലാഹുവിൻ്റെ കാരുണ്യം ബോധ്യപ്പെടുത്തുന്നു. ഇല്ലെങ്കിൽ അവർ കടുത്ത പ്രയാസത്തിൽ അകപ്പെട്ടു പോയേനേ. info

• في ختم آيات الظهار بذكر الكافرين؛ إشارة إلى أنه من أعمالهم، ثم ناسب أن يورد بعض أحوال الكافرين.
'ദ്വിഹാറി'നെ കുറിച്ചുള്ള ആയത്ത് (ഇസ്ലാമിനെ) നിഷേധിച്ചവരെ കുറിച്ച് പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചതിൽ ഇത്തരം പ്രവർത്തനങ്ങൾ അവരുടെ രീതിയാണെന്ന സൂചനയുണ്ട്. സന്ദർഭോചിതമായി അതിനു ശേഷം അവരുടെ (ഐഹിക-പാരത്രിക) അവസ്ഥകളെ കുറിച്ചും പറഞ്ഞിരിക്കുന്നു. info