Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano

external-link copy
64 : 19

وَمَا نَتَنَزَّلُ اِلَّا بِاَمْرِ رَبِّكَ ۚ— لَهٗ مَا بَیْنَ اَیْدِیْنَا وَمَا خَلْفَنَا وَمَا بَیْنَ ذٰلِكَ ۚ— وَمَا كَانَ رَبُّكَ نَسِیًّا ۟ۚ

ഹേ ജിബ്രീൽ! മുഹമ്മദിനോട് -ﷺ- പറയുക: തീർച്ചയായും മലക്കുകൾ അവരുടെ ഇഷ്ടപ്രകാരം ഇറങ്ങുന്നതല്ല. മറിച്ച് അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മാത്രമാണ് അവർ ഇറങ്ങുക. നാം നേരിടാനിരിക്കുന്ന പരലോകത്തിൻ്റെയും, നാം ജീവിച്ചു തീർത്ത ഇഹലോകത്തിൻ്റെയും കാര്യങ്ങൾ സർവ്വതും അല്ലാഹുവിൻ്റെ കയ്യിലാകുന്നു. ഇഹലോകത്തിനും പരലോകത്തിനും ഇടയിൽ ഉള്ളതും അല്ലാഹുവിനാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ രക്ഷിതാവ് ഒരു കാര്യവും മറക്കുന്നവനല്ല. info
التفاسير:
Alcuni insegnamenti da trarre da questi versi sono:
• حاجة الداعية دومًا إلى أنصار يساعدونه في دعوته.
• പ്രബോധനകാര്യത്തിൽ തന്നെ സഹായിക്കുന്ന സഹായികളെ എപ്പോഴും ഒരു പ്രബോധകന് ആവശ്യമാണ്. info

• إثبات صفة الكلام لله تعالى.
• സംസാരിക്കുക എന്ന വിശേഷണം അല്ലാഹുവിന് സ്ഥിരപ്പെട്ടിരിക്കുന്നു. info

• صدق الوعد محمود، وهو من خلق النبيين والمرسلين، وضده وهو الخُلْف مذموم.
• വാഗ്ദാനം പാലിക്കുക എന്നത് സ്തുത്യർഹമായ സ്വഭാവമാണ്. അത് നബിമാരുടെയും റസൂലുകളുടെയും സ്വഭാവത്തിൽ പെട്ടതാണ്. വാഗ്ദാനലംഘനം എന്നതാകട്ടെ അതിന് നേർവിപരീതമായ, ആക്ഷേപകരമായ സ്വഭാവമാണ്. info

• إن الملائكة رسل الله بالوحي لا تنزل على أحد من الأنبياء والرسل من البشر إلا بأمر الله.
• മലക്കുകൾ അല്ലാഹുവിൻ്റെ സന്ദേശം എത്തിക്കുന്ന ദൂതന്മാരാണ്. അവർ നബിമാരിലോ റസൂലുകളിലോ പെട്ട ഒരു മനുഷ്യൻ്റെയും മേൽ അല്ലാഹുവിൻ്റെ അനുമതിയില്ലാതെ ഇറങ്ങുകയില്ല. info