Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran.

അബസ

Parmi les objectifs de la sourate:
تذكير الكافرين المستغنين عن ربهم ببراهين البعث.
തങ്ങളുടെ രക്ഷിതാവിൽ നിന്ന് ധന്യത നടിക്കുന്ന നിഷേധികളെ പുനരുത്ഥാനത്തിൻ്റെ തെളിവുകൾ ഓർമ്മപ്പെടുത്തുന്നു. info

external-link copy
1 : 80

عَبَسَ وَتَوَلّٰۤی ۟ۙ

നബി -ﷺ- അവിടുത്തെ മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു. info
التفاسير:

external-link copy
2 : 80

اَنْ جَآءَهُ الْاَعْمٰى ۟ؕ

അന്ധനായിരുന്ന അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം ഉപദേശം ആരാഞ്ഞു കൊണ്ട് വന്നതിനാൽ; അദ്ദേഹം വന്ന സമയം മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരുമായി നബി -ﷺ- തിരക്കിലായിരുന്നു; അവർ ഈ സന്മാർഗം സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ. info
التفاسير:

external-link copy
3 : 80

وَمَا یُدْرِیْكَ لَعَلَّهٗ یَزَّ ۟ۙ

റസൂലേ! നിനക്ക് എന്തറിയാം?! ഒരു വേള ആ അന്ധൻ തൻ്റെ തിന്മകളിൽ നിന്ന് ശുദ്ധി പ്രാപിച്ചിരുന്നെങ്കിലോ? info
التفاسير:

external-link copy
4 : 80

اَوْ یَذَّكَّرُ فَتَنْفَعَهُ الذِّكْرٰى ۟ؕ

അല്ലെങ്കിൽ നിൻ്റെ ഉപദേശങ്ങൾ കേൾക്കുകയും, അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും, അതിൽ നിന്ന് അദ്ദേഹത്തിന് ഉപകാരമുണ്ടാവുകയും ചെയ്തേക്കാം. info
التفاسير:

external-link copy
5 : 80

اَمَّا مَنِ اسْتَغْنٰى ۟ۙ

എന്നാൽ നീ എത്തിച്ചു കൊടുത്ത ഈമാനിന് പകരം തൻ്റെ കയ്യിലുള്ള സമ്പാദ്യം കൊണ്ട് ധന്യത നടിച്ചവനാകട്ടെ; info
التفاسير:

external-link copy
6 : 80

فَاَنْتَ لَهٗ تَصَدّٰى ۟ؕ

നീ അവന് മുഖം നൽകുകയും, അവനിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. info
التفاسير:

external-link copy
7 : 80

وَمَا عَلَیْكَ اَلَّا یَزَّكّٰى ۟ؕ

തൻ്റെ തിന്മകളിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് അവൻ സ്വയം പരിശുദ്ധി പ്രാപിച്ചിട്ടില്ലെങ്കിൽ നിനക്കെന്താണ് ബാധിക്കാനുള്ളത്? info
التفاسير:

external-link copy
8 : 80

وَاَمَّا مَنْ جَآءَكَ یَسْعٰى ۟ۙ

എന്നാൽ നിൻ്റെ അടുക്കൽ നന്മ അന്വേഷിച്ചു കൊണ്ട് താൽപര്യത്തോടെ വന്നവനാകട്ടെ; info
التفاسير:

external-link copy
9 : 80

وَهُوَ یَخْشٰى ۟ۙ

അവനാകട്ടെ; തൻ്റെ രക്ഷിതാവിനെ ഭയക്കുന്നുണ്ട്. info
التفاسير:

external-link copy
10 : 80

فَاَنْتَ عَنْهُ تَلَهّٰى ۟ۚ

മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരെ പരിഗണിച്ചു കൊണ്ട് നീ അവനിൽ നിന്ന് തിരിഞ്ഞു കളയുകയുമാണ്. info
التفاسير:

external-link copy
11 : 80

كَلَّاۤ اِنَّهَا تَذْكِرَةٌ ۟ۚ

എന്നാൽ കാര്യം അങ്ങനെയല്ല. തീർച്ചയായും ഇത് സ്വീകരിക്കുന്നവർക്ക് ഒരു ഉൽബോധനവും ഓർമ്മപ്പെടുത്തലുമാണ്. info
التفاسير:

external-link copy
12 : 80

فَمَنْ شَآءَ ذَكَرَهٗ ۟ۘ

ആരെങ്കിലും അല്ലാഹുവിനെ സ്മരിക്കാനും, ഖുർആനിൽ വന്ന ഉപദേശങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അത് ഓർത്തു കൊള്ളട്ടെ. info
التفاسير:

external-link copy
13 : 80

فِیْ صُحُفٍ مُّكَرَّمَةٍ ۟ۙ

ഈ ഖുർആൻ മലക്കുകളുടെ അടുക്കൽ ആദരണീയമായ ചില ഏടുകളിലാണ് ഉള്ളത്. info
التفاسير:

external-link copy
14 : 80

مَّرْفُوْعَةٍ مُّطَهَّرَةٍ ۟ۙ

ഉന്നതമായ ഒരിടത്ത് ഉയർച്ചയിൽ, ഒരു മാലിന്യമോ മ്ലേഛതയോ ബാധിക്കാതെ പരിശുദ്ധമായിക്കൊണ്ട്. info
التفاسير:

external-link copy
15 : 80

بِاَیْدِیْ سَفَرَةٍ ۟ۙ

മലക്കുകളിലെ സന്ദേശവാഹകരായ ചിലരുടെ കൈകളിലാണ് അതുള്ളത്. info
التفاسير:

external-link copy
16 : 80

كِرَامٍ بَرَرَةٍ ۟ؕ

തങ്ങളുടെ റബ്ബിങ്കൽ ആദരണീയരും, ധാരാളം നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ ആയിട്ടുള്ളവരുടെ. info
التفاسير:

external-link copy
17 : 80

قُتِلَ الْاِنْسَانُ مَاۤ اَكْفَرَهٗ ۟ؕ

നിഷേധിയായ മനുഷ്യൻ ശപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിലുള്ള അവൻ്റെ നിഷേധം എത്ര കഠിനമാണ് ! info
التفاسير:

external-link copy
18 : 80

مِنْ اَیِّ شَیْءٍ خَلَقَهٗ ۟ؕ

ഭൂമിയിൽ അഹങ്കാരിക്കാനും അല്ലാഹുവിനെ നിഷേധിക്കാനും മാത്രം എന്തൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത്?! info
التفاسير:

external-link copy
19 : 80

مِنْ نُّطْفَةٍ ؕ— خَلَقَهٗ فَقَدَّرَهٗ ۟ۙ

കുറച്ച് വെള്ളത്തിൽ നിന്നാണ് അവനെ അല്ലാഹു പടച്ചത്. എന്നിട്ട് ഘട്ടംഘട്ടമായി അവൻ്റെ സൃഷ്ടിപ്പിനെ നിർണ്ണയിക്കുകയും ചെയ്തു. info
التفاسير:

external-link copy
20 : 80

ثُمَّ السَّبِیْلَ یَسَّرَهٗ ۟ۙ

ആ ഘട്ടങ്ങൾക്ക് ശേഷം മാതാവിൻ്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കി കൊടുക്കുകയും ചെയ്തു. info
التفاسير:

external-link copy
21 : 80

ثُمَّ اَمَاتَهٗ فَاَقْبَرَهٗ ۟ۙ

ശേഷം ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സ് നിശ്ചയിച്ചു നൽകിയതിന് ശേഷം അവനെ അല്ലാഹു മരിപ്പിച്ചു. പുനരുജ്ജീവിപ്പിക്കപ്പെടുന്നത് വരെ നിലകൊള്ളാൻ അവന് ഖബ്റും നിശ്ചയിച്ചു. info
التفاسير:

external-link copy
22 : 80

ثُمَّ اِذَا شَآءَ اَنْشَرَهٗ ۟ؕ

ശേഷം അല്ലാഹു ഉദ്ദേശിച്ചാൽ വിചാരണ ചെയ്യുന്നതിനും (പ്രവർത്തനങ്ങൾക്ക്) പ്രതിഫലം നൽകുന്നതിനുമായി അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. info
التفاسير:

external-link copy
23 : 80

كَلَّا لَمَّا یَقْضِ مَاۤ اَمَرَهٗ ۟ؕ

എൻ്റെ രക്ഷിതാവിനോട് എനിക്കുള്ള ബാധ്യതയെല്ലാം ഞാൻ നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്ന അവൻ്റെ ധാരണ പോലെയല്ല കാര്യം; അല്ലാഹു അവനോട് കൽപ്പിച്ച നിർബന്ധ കർമ്മങ്ങൾ അവൻ നിർവ്വഹിച്ചിട്ടില്ല. info
التفاسير:

external-link copy
24 : 80

فَلْیَنْظُرِ الْاِنْسَانُ اِلٰى طَعَامِهٖۤ ۟ۙ

അല്ലാഹുവിൽ അവിശ്വസിച്ച മനുഷ്യൻ അവൻ കഴിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കട്ടെ. എങ്ങനെയാണ് അതവന് ലഭിച്ചത്? info
التفاسير:

external-link copy
25 : 80

اَنَّا صَبَبْنَا الْمَآءَ صَبًّا ۟ۙ

അതിൻ്റെ ഉത്ഭവം ആകാശത്ത് നിന്ന് ശക്തിയായി പെയ്ത പേമാരിയിൽ നിന്നാണ്. info
التفاسير:

external-link copy
26 : 80

ثُمَّ شَقَقْنَا الْاَرْضَ شَقًّا ۟ۙ

പിന്നീട് നാം ഭൂമിയെ പിളർത്തുകയും, അതിൽ നിന്ന് സസ്യങ്ങൾ പൊട്ടിമുളക്കുകയും ചെയ്തു. info
التفاسير:

external-link copy
27 : 80

فَاَنْۢبَتْنَا فِیْهَا حَبًّا ۟ۙ

അങ്ങനെ നാം അതിൽ ധാന്യങ്ങൾ മുളപ്പിച്ചു. അതിൽ ഗോതമ്പും ചോളവും മറ്റുമെല്ലാമുണ്ട്. info
التفاسير:

external-link copy
28 : 80

وَّعِنَبًا وَّقَضْبًا ۟ۙ

അതിൽ നാം മുന്തിരിയും, നിങ്ങളൂടെ കന്നുകാലികൾക്ക് ഭക്ഷണമായി കൊണ്ട് സസ്യങ്ങളും മുളപ്പിച്ചു. info
التفاسير:

external-link copy
29 : 80

وَّزَیْتُوْنًا وَّنَخْلًا ۟ۙ

അതിൽ നാം ഒലീവും ഈന്തപ്പനയും മുളപ്പിച്ചു. info
التفاسير:

external-link copy
30 : 80

وَّحَدَآىِٕقَ غُلْبًا ۟ۙ

അതിൽ നാം ധാരാളം ചെടികളുള്ള പൂന്തോട്ടങ്ങളും മുളപ്പിച്ചു. info
التفاسير:

external-link copy
31 : 80

وَّفَاكِهَةً وَّاَبًّا ۟ۙ

അതിൽ പഴവർഗങ്ങൾ മുളപ്പിച്ചു, നിങ്ങളുടെ കന്നുകാലികൾക്ക് മേയാനുള്ള ഭക്ഷണവും നാം മുളപ്പിച്ചു. info
التفاسير:

external-link copy
32 : 80

مَّتَاعًا لَّكُمْ وَلِاَنْعَامِكُمْ ۟ؕ

നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും അതിൽ നിന്ന് ഉപകരിക്കുന്നതിന് വേണ്ടി. info
التفاسير:

external-link copy
33 : 80

فَاِذَا جَآءَتِ الصَّآخَّةُ ۟ؗ

എന്നാൽ ചെകിടടിപ്പിക്കുന്ന ഉച്ചത്തിലുള്ള അട്ടഹാസം വന്നു കഴിഞ്ഞാൽ; കാഹളത്തിലുള്ള രണ്ടാമത്തെ ഊത്താണ് അത്. info
التفاسير:

external-link copy
34 : 80

یَوْمَ یَفِرُّ الْمَرْءُ مِنْ اَخِیْهِ ۟ۙ

മനുഷ്യൻ തൻ്റെ സഹോദരനിൽ നിന്ന് ഓടിയകലുന്ന ദിവസം. info
التفاسير:

external-link copy
35 : 80

وَاُمِّهٖ وَاَبِیْهِ ۟ۙ

തൻ്റെ മാതാവിൽ നിന്നും പിതാവിൽ നിന്നും അവൻ ഓടിരക്ഷപ്പെടും. info
التفاسير:

external-link copy
36 : 80

وَصَاحِبَتِهٖ وَبَنِیْهِ ۟ؕ

അവൻ തൻ്റെ ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും ഓടി രക്ഷപ്പെടും. info
التفاسير:

external-link copy
37 : 80

لِكُلِّ امْرِئٍ مِّنْهُمْ یَوْمَىِٕذٍ شَاْنٌ یُّغْنِیْهِ ۟ؕ

ആ ദിവസത്തിലെ പ്രയാസത്തിൻ്റെ കാഠിന്യത്താൽ ഓരോ മനുഷ്യനും മറ്റുള്ളവരെ കുറിച്ച് ശ്രദ്ധിക്കാൻ സാധിക്കാത്ത വണ്ണം സ്വന്തം വിഷയങ്ങൾ തന്നെയുണ്ടായിരിക്കും. info
التفاسير:

external-link copy
38 : 80

وُجُوْهٌ یَّوْمَىِٕذٍ مُّسْفِرَةٌ ۟ۙ

സൗഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പ്രകാശിക്കുന്നതായിരിക്കും. info
التفاسير:

external-link copy
39 : 80

ضَاحِكَةٌ مُّسْتَبْشِرَةٌ ۟ۚ

അല്ലാഹു അവക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങൾ കാരണത്താൽ അവ ചിരിയും സന്തോഷവും നിറഞ്ഞു നിൽക്കുന്നതായിരിക്കും. info
التفاسير:

external-link copy
40 : 80

وَوُجُوْهٌ یَّوْمَىِٕذٍ عَلَیْهَا غَبَرَةٌ ۟ۙ

ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പൊടി പുരണ്ടതായിരിക്കും. info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• عتاب الله نبيَّه في شأن عبد الله بن أم مكتوم دل على أن القرآن من عند الله.
* അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂമിൻ്റെ വിഷയത്തിൽ നബി -ﷺ- യെ അല്ലാഹു ഖുർആനിൽ ആക്ഷേപിച്ചു എന്നത് ഖുർആൻ അല്ലാഹുവിൽ നിന്നാണ് എന്നതിനുള്ള തെളിവാണ്. info

• الاهتمام بطالب العلم والمُسْتَرْشِد.
* അറിവും ഉപദേശവും തേടി വരുന്നവരെ പരിഗണിക്കണം. info

• شدة أهوال يوم القيامة حيث لا ينشغل المرء إلا بنفسه، حتى الأنبياء يقولون: نفسي نفسي.
* അന്ത്യനാളിൻ്റെ ഭയാനകതയുടെ കാഠിന്യം മനുഷ്യരെ സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയാത്തവരാക്കി തീർക്കും. നബിമാർ വരെ അന്നു പറഞ്ഞു കൊണ്ടിരിക്കുക: എൻ്റെ ആത്മാവിൻ്റെ (രക്ഷ)! എൻ്റെ ആത്മാവിൻ്റെ (രക്ഷ)! എന്നായിരിക്കും. info

external-link copy
41 : 80

تَرْهَقُهَا قَتَرَةٌ ۟ؕ

അവയെ ഇരുട്ട് മൂടിയിരിക്കും. info
التفاسير:

external-link copy
42 : 80

اُولٰٓىِٕكَ هُمُ الْكَفَرَةُ الْفَجَرَةُ ۟۠

ഈ പറഞ്ഞ അവസ്ഥയിൽ അകപ്പെടുന്നവർ; ഇസ്ലാമിനെ നിഷേധിക്കലും മ്ലേഛവൃത്തികളും ഒരുമിപ്പിച്ചവരാണവർ. info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• حَشْر المرء مع من يماثله في الخير أو الشرّ.
* ഓരോ വ്യക്തിയും നന്മയിലും തിന്മയിലും അവന് യോജിച്ചവരുമായി ചേർക്കപ്പെടും. info

• إذا كانت الموءُودة تُسأل فما بالك بالوائد؟ وهذا دليل على عظم الموقف.
* കുഴിച്ചു മൂടപ്പെട്ട പെൺകുട്ടി വരെ ചോദ്യം ചെയ്യപ്പെടുമെങ്കിൽ കുഴിച്ചു മൂടിയവൻ്റെ അവസ്ഥ എന്തായിരിക്കും? ഇത് വിചാരണവേദിയുടെ ഗാംഭീര്യം ബോധ്യപ്പെടുത്തുന്നു. info

• مشيئة العبد تابعة لمشيئة الله.
* മനുഷ്യരുടെ ഉദ്ദേശം അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലാണ്. info