Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran.

Numéro de la page:close

external-link copy
270 : 2

وَمَاۤ اَنْفَقْتُمْ مِّنْ نَّفَقَةٍ اَوْ نَذَرْتُمْ مِّنْ نَّذْرٍ فَاِنَّ اللّٰهَ یَعْلَمُهٗ ؕ— وَمَا لِلظّٰلِمِیْنَ مِنْ اَنْصَارٍ ۟

അല്ലാഹുവിൻറെ പ്രീതി ആഗ്രഹിച്ച് ചെറുതോ വലുതോ ആയ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയോ, അല്ലാഹുവിന് വേണ്ടി -മതത്തിൽ നിർബന്ധമില്ലാത്ത- ഏതെങ്കിലും പുണ്യകർമ്മം ചെയ്യാമെന്ന് നിങ്ങൾ സ്വയം നിർബന്ധമാക്കുകയോ (നേർച്ച നേരുക) ചെയ്തുവെങ്കിൽ തീർച്ചയായും അല്ലാഹു അതെല്ലാം അറിയുന്നതാണ്. അതിൽ നിന്ന് ഒന്നും അവങ്കൽ പാഴായിപ്പോവുകയില്ല തന്നെ. അതിനവൻ മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും. തങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത് തടഞ്ഞു വെക്കുകയും, അല്ലാഹുവിൻറെ പരിധികൾ ലംഘിക്കുകയും ചെയ്യുന്ന അക്രമകാരികളിൽ നിന്ന് ഖിയാമത്ത് നാളിലെ ശിക്ഷ തടയുന്ന സഹായികളാരും അവർക്ക് ഉണ്ടായിരിക്കുന്നതല്ല. info
التفاسير:

external-link copy
271 : 2

اِنْ تُبْدُوا الصَّدَقٰتِ فَنِعِمَّا هِیَ ۚ— وَاِنْ تُخْفُوْهَا وَتُؤْتُوْهَا الْفُقَرَآءَ فَهُوَ خَیْرٌ لَّكُمْ ؕ— وَیُكَفِّرُ عَنْكُمْ مِّنْ سَیِّاٰتِكُمْ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ خَبِیْرٌ ۟

നിങ്ങൾ ചെയ്യുന്ന ദാനധർമ്മങ്ങൾ പരസ്യമാക്കുന്നെങ്കിൽ എത്ര നല്ലതാണ് ആ ദാനധർമ്മം! എന്നാൽ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രർക്ക് കൊടുക്കുകയുമാണെങ്കിൽ അതാണ് ദാനം പരസ്യമാക്കുന്നതിനേക്കാൾ നിങ്ങൾക്ക് കൂടുതൽ ഉത്തമം; കാരണം അല്ലാഹുവിന് വേണ്ടി മാത്രം പ്രവർത്തിക്കുക എന്നതിനോട് കൂടുതൽ അടുത്തത് അതാകുന്നു. അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി പ്രവർത്തിക്കുന്നവരുടെ ധർമ്മം അവരുടെ പല തിന്മകളെയും മറച്ചുവെക്കുകയും, അവ പൊറുത്തു നൽകപ്പെടാൻ കാരണമാവുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു കാര്യവും അവനിൽ നിന്ന് ഗോപ്യമാവുന്നില്ല. info
التفاسير:

external-link copy
272 : 2

لَیْسَ عَلَیْكَ هُدٰىهُمْ وَلٰكِنَّ اللّٰهَ یَهْدِیْ مَنْ یَّشَآءُ ؕ— وَمَا تُنْفِقُوْا مِنْ خَیْرٍ فَلِاَنْفُسِكُمْ ؕ— وَمَا تُنْفِقُوْنَ اِلَّا ابْتِغَآءَ وَجْهِ اللّٰهِ ؕ— وَمَا تُنْفِقُوْا مِنْ خَیْرٍ یُّوَفَّ اِلَیْكُمْ وَاَنْتُمْ لَا تُظْلَمُوْنَ ۟

നബിയേ, അവരെ സത്യം സ്വീകരിപ്പിക്കാനും അതിലേക്ക് കീഴൊതുക്കാനും അതിന് അവരെ നിർബന്ധിക്കാനും നീ ബാധ്യസ്ഥനല്ല. സത്യത്തിലേക്ക് വഴി കാണിച്ചു കൊടുക്കുകയും, അതവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നതാണ് നിൻ്റെ മേൽ ബാധ്യതയായിട്ടുള്ളത്. സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യവും, അതിലേക്കുള്ള സന്മാർഗവും അല്ലാഹുവിൻ്റെ കയ്യിലാകുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ ഹിദായത്തിലാക്കുന്നു. നിങ്ങൾ എന്തൊരു നന്മ ചെലവഴിച്ചാലും അതിൻ്റെ പ്രയോജനം നിങ്ങൾക്ക് തന്നെയാണ്; കാരണം അല്ലാഹു അവയുടെ യാതൊരു ആവശ്യവുമില്ലാത്ത, സമ്പൂർണ്ണ ധന്യതയുള്ളവനാണ്. അതിനാൽ നിങ്ങളുടെ ദാനധർമ്മങ്ങൾ അല്ലാഹുവിൻ്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുള്ളതാകട്ടെ. അല്ലാഹുവിൽ യഥാർത്ഥ വിശ്വാസമുള്ളവർ അവൻ്റെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ടല്ലാതെ ചിലവഴിക്കുകയില്ല. കുറച്ചോ ധാരാളമോ ആകട്ടെ, നിങ്ങൾ എന്തൊരു നല്ലത് ദാനം നൽകിയാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നല്കപ്പെടുന്നതാണ്. അല്ലാഹു ആരോടും അനീതി കാണിക്കുകയില്ല. info
التفاسير:

external-link copy
273 : 2

لِلْفُقَرَآءِ الَّذِیْنَ اُحْصِرُوْا فِیْ سَبِیْلِ اللّٰهِ لَا یَسْتَطِیْعُوْنَ ضَرْبًا فِی الْاَرْضِ ؗ— یَحْسَبُهُمُ الْجَاهِلُ اَغْنِیَآءَ مِنَ التَّعَفُّفِ ۚ— تَعْرِفُهُمْ بِسِیْمٰىهُمْ ۚ— لَا یَسْـَٔلُوْنَ النَّاسَ اِلْحَافًا ؕ— وَمَا تُنْفِقُوْا مِنْ خَیْرٍ فَاِنَّ اللّٰهَ بِهٖ عَلِیْمٌ ۟۠

അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഉപജീവനം തേടുന്നതിനായി യാത്ര ചെയ്യാൻ സാധിക്കാത്ത ദരിദ്രന്മാർക്ക് നിങ്ങളുടെ ദാനങ്ങൾ നൽകുക. അവരുടെ അവസ്ഥയെ കുറിച്ച് അറിവില്ലാത്തവർ അവർ ധനികരാണെന്ന് ധരിച്ചേക്കും; കാരണം (ജനങ്ങളോട്) ചോദിക്കാൻ അവർ മടികാണിക്കുന്നവരാണ്. എന്നാൽ അടയാളങ്ങളിൽ നിന്ന് അവരെ നോക്കുന്നവർക്ക് അവരെ മനസ്സിലാക്കാൻ സാധിക്കും; ആവശ്യകാര്യങ്ങളിലുള്ള കുറവുകൾ അവരുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ടെത്താൻ കഴിയും. മറ്റ് ദരിദ്രരെപോലെ ജനങ്ങളോട് ചോദിച്ച് മുഷിപ്പിക്കുന്നവരല്ല അവർ എന്നത് അവരുടെ സവിശേഷതയാണ്. സമ്പത്തോ മറ്റോ ആയി എന്തൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്. അതിനവൻ ഏറ്റവും മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും. info
التفاسير:

external-link copy
274 : 2

اَلَّذِیْنَ یُنْفِقُوْنَ اَمْوَالَهُمْ بِالَّیْلِ وَالنَّهَارِ سِرًّا وَّعَلَانِیَةً فَلَهُمْ اَجْرُهُمْ عِنْدَ رَبِّهِمْ ۚ— وَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟ؔ

ലോകമാന്യതയോ പ്രശസ്തിയോ ആഗ്രഹിക്കാതെ രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നവർക്ക് ഖിയാമത്ത് നാളിൽ അവരുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണ്. വരാനിരിക്കുന്നതിനെക്കുറിച്ച് അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. ഇഹലോകത്ത് നഷ്ടപ്പെട്ടതിനെക്കുറിച്ച് അവർ ദുഃഖിക്കേണ്ടി വരികയുമില്ല. അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമത്രെ അത്. info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• إذا أخلص المؤمن في نفقاته وصدقاته فلا حرج عليه في إظهارها وإخفائها بحسب المصلحة، وإن كان الإخفاء أعظم أجرًا وثوابًا لأنها أقرب للإخلاص.
• തൻ്റെ ദാനങ്ങളിലും ധർമ്മങ്ങളിലും ഒരാൾ അല്ലാഹുവിൻ്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എങ്കിൽ അത് -സാഹചര്യത്തിൻ്റെ ആവശ്യം അനുസരിച്ച്- രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല. രഹസ്യമാക്കലാണ് ഏറ്റവും പ്രതിഫലാർഹം എന്നതിൽ സംശയമില്ല; അതാണ് അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുക എന്നതിനോട് കൂടുതൽ അടുത്തു നിൽക്കുന്നത്. info

• دعوة المؤمنين إلى الالتفات والعناية بالمحتاجين الذين تمنعهم العفة من إظهار حالهم وسؤال الناس.
• ജനങ്ങളോട് ചോദിക്കുകയോ, തങ്ങളുടെ അവസ്ഥ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കുന്ന ആവശ്യക്കാരായ ജനങ്ങളെ പ്രത്യേകം പരിഗണിക്കാനും ശ്രദ്ധിക്കാനും ഈ ആയത്തുകളിലൂടെ അല്ലാഹു മുഅ്മിനീങ്ങളെ ഓർമ്മപ്പെടുത്തുന്നു. info

• مشروعية الإنفاق في سبيل الله تعالى في كل وقت وحين، وعظم ثوابها، حيث وعد تعالى عليها بعظيم الأجر في الدنيا والآخرة.
• എല്ലാ സമയങ്ങളിലും സന്ദർഭങ്ങളിലും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചിലവഴിക്കൽ പുണ്യകരമാണ്. അതിന് മഹത്തായ പ്രതിഫലമുണ്ട്. അതിന് ഇഹലോകത്തും പരലോകത്തും ധാരാളം പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. info