Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
46 : 9

وَلَوْ اَرَادُوا الْخُرُوْجَ لَاَعَدُّوْا لَهٗ عُدَّةً وَّلٰكِنْ كَرِهَ اللّٰهُ انْۢبِعَاثَهُمْ فَثَبَّطَهُمْ وَقِیْلَ اقْعُدُوْا مَعَ الْقٰعِدِیْنَ ۟

താങ്കളോടൊപ്പം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് പുറപ്പെടാൻ തങ്ങളും ഉദ്ദേശിക്കുന്നുണ്ട് എന്ന അവരുടെ അവകാശവാദം സത്യമായിരുന്നെങ്കിൽ അതിനായി അവർ വേണ്ട വിഭവങ്ങൾ ഒരുക്കി നിർത്തുമായിരുന്നു. എന്നാൽ താങ്കളോടൊപ്പം അവർ പുറപ്പെടുന്നത് അല്ലാഹു വെറുത്തു. അതിനാൽ യുദ്ധത്തിന് പുറപ്പെടുക എന്നത് അവർക്ക് ഭാരമുള്ളതായി തീരുകയും, തങ്ങളുടെ വീടുകളിൽ ചടഞ്ഞിരിക്കുക എന്നത് അവർ തിരഞ്ഞെടുക്കുകയും ചെയ്തു. info
التفاسير:
Benefits of the verses in this page:
• وجوب الجهاد بالنفس والمال كلما دعت الحاجة.
• സമ്പത്തും ശരീരവും കൊണ്ട് ആവശ്യമുള്ളപ്പോഴെല്ലാം യുദ്ധത്തിലേർപ്പെടുക എന്നത് നിർബന്ധമാണ്. info

• الأيمان الكاذبة توجب الهلاك.
• കള്ളസത്യം പറയുക എന്നത് നാശം വരുത്തിവെക്കും. info

• وجوب الاحتراز من العجلة، ووجوب التثبت والتأني، وترك الاغترار بظواهر الأمور، والمبالغة في التفحص والتريث.
• (കാര്യങ്ങളിൽ) ധൃതികൂട്ടുക എന്നതിൽ നിന്ന് നിർബന്ധമായും വിട്ടുനിൽക്കണം. (വാർത്തകൾ കേട്ടാൽ) അവധാനതയും കൂടുതൽ ഉറപ്പു വരുത്തലും നിർബന്ധമാണ്. വിഷയങ്ങളുടെ ബാഹ്യരൂപം കണ്ട് ഒരിക്കലും വഞ്ചിതരാകരുത്. കാര്യങ്ങൾ പരിശോധിക്കുന്നതിൽ അവധാനതയും അങ്ങേയറ്റത്തെ സൂക്ഷ്മതയും പുലർത്തണം. info

• من عناية الله بالمؤمنين تثبيطه المنافقين ومنعهم من الخروج مع عباده المؤمنين، رحمة بالمؤمنين ولطفًا من أن يداخلهم من لا ينفعهم بل يضرهم.
• മുസ്ലിംകളെ അല്ലാഹു നല്ലവണ്ണം പരിഗണിക്കുന്നു എന്നതിനുള്ള തെളിവാണ് കപടവിശ്വാസികളെ അവൻ അവരിൽ നിന്ന് അകറ്റി നിർത്തുകയും, മുസ്ലിംകളോടൊപ്പം പുറപ്പെടുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു എന്നത്. മുസ്ലിംകൾക്ക് ഉപകാരം ചെയ്യാത്ത -മറിച്ച് അവർക്ക് ഉപദ്രവം വരുത്തി വെക്കുന്നവർ- കൂട്ടത്തിൽ കടന്നുകൂടുന്നതിൽ നിന്ന് അല്ലാഹു അവരോടുള്ള കാരുണ്യവും അനുകമ്പയും കാരണത്താൽ തടസ്സം സൃഷ്ടിച്ചു. info