Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
96 : 7

وَلَوْ اَنَّ اَهْلَ الْقُرٰۤی اٰمَنُوْا وَاتَّقَوْا لَفَتَحْنَا عَلَیْهِمْ بَرَكٰتٍ مِّنَ السَّمَآءِ وَالْاَرْضِ وَلٰكِنْ كَذَّبُوْا فَاَخَذْنٰهُمْ بِمَا كَانُوْا یَكْسِبُوْنَ ۟

നാം നമ്മുടെ ദൂതന്മാരെ നിയോഗിച്ച ആ നാട്ടുകാർ ആ ദൂതന്മാർ കൊണ്ടുവന്നത് സത്യപ്പെടുത്തുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നതും തിന്മകൾ പ്രവർത്തിക്കുന്നതും ഉപേക്ഷിച്ച് തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നെങ്കിൽ നന്മയുടെ വാതിലുകൾ എല്ലാ വശങ്ങളിൽ നിന്നും നാം അവർക്ക് തുറന്നു നൽകുമായിരുന്നു. എന്നാൽ അവർ (നബിമാരെ) സത്യപ്പെടുത്തുകയോ, അല്ലാഹുവിനെ സൂക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, അവരുടെ ദൂതന്മാർ കൊണ്ടുവന്നതിനെ അവർ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോൾ പൊടുന്നനെ അവരെ നാം ശിക്ഷ കൊണ്ട് പിടികൂടി; അവർ ചെയ്തു കൂട്ടിയ തിന്മകളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായിരുന്നു അത്. info
التفاسير:
Benefits of the verses in this page:
• الإيمان والعمل الصالح سبب لإفاضة الخيرات والبركات من السماء والأرض على الأمة.
• (അല്ലാഹുവിലുള്ള) വിശ്വാസവും, സൽപ്രവൃത്തികളും ജനങ്ങൾക്ക് മേൽ ആകാശത്ത് നിന്ന് അല്ലാഹു നന്മകളും അനുഗ്രഹങ്ങളും കോരിച്ചൊരിയാനുള്ള കാരണമാണ്. info

• الصلة وثيقة بين سعة الرزق والتقوى، وإنْ أنعم الله على الكافرين فإن هذا استدراج لهم ومكر بهم.
• ഉപജീവനത്തിൽ വിശാലത നൽകപ്പെടുക എന്നത് അല്ലാഹുവിനെ സൂക്ഷിക്കുക എന്ന വിശിഷ്ട ഗുണവുമായി അഭേദ്യബന്ധം പുലർത്തുന്നു. അല്ലാഹു അവനെ നിഷേധിച്ചവർക്ക് മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ടെങ്കിൽ അത് അവരെ പൊടുന്നനെ പിടികൂടുന്നതിനായുള്ള തന്ത്രം മാത്രമാണ്. (അല്ലാതെ അവരോട് അവന് തൃപ്തിയുള്ളതുകൊണ്ടല്ല.) info

• على العبد ألا يأمن من عذاب الله المفاجئ الذي قد يأتي في أية ساعة من ليل أو نهار.
• പൊടുന്നനെ വന്നേക്കാവുന്ന അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഒരാളും നിർഭയനായിരിക്കരുത്. ഏത് സമയത്തും -രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ- അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തിയേക്കാം. info

• يقص القرآن أخبار الأمم السابقة من أجل تثبيت المؤمنين وتحذير الكافرين.
• മുൻ സമുദായങ്ങളുടെ ചരിത്രം വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നത് അല്ലാഹുവിൽ വിശ്വസിച്ചവരുടെ മനസ്സുകൾക്ക് സ്ഥൈര്യം നൽകുന്നതിനും, അല്ലാഹുവിനെ നിഷേധിച്ചവരെ താക്കീത് ചെയ്യുന്നതിനുമാണ്. info