Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
38 : 6

وَمَا مِنْ دَآبَّةٍ فِی الْاَرْضِ وَلَا طٰٓىِٕرٍ یَّطِیْرُ بِجَنَاحَیْهِ اِلَّاۤ اُمَمٌ اَمْثَالُكُمْ ؕ— مَا فَرَّطْنَا فِی الْكِتٰبِ مِنْ شَیْءٍ ثُمَّ اِلٰی رَبِّهِمْ یُحْشَرُوْنَ ۟

ഭൂമിക്ക് മുകളിൽ ചലിക്കുന്ന ഏതൊരു ജീവിയാകട്ടെ, ആകാശത്ത് പറക്കുന്ന ഏതൊരു പക്ഷിയാകട്ടെ; അവയെല്ലാം സൃഷ്ടിപ്പിൻ്റെയും ഉപജീവനത്തിൻ്റെയും കാര്യത്തിൽ -ആദമിൻ്റെ മക്കളേ- നിങ്ങളെ പോലുള്ള ജീവവർഗങ്ങൾ മാത്രമാകുന്നു. ലൗഹുൽ മഹ്ഫൂദ്വിൽ ഒരു കാര്യവും സ്ഥിരപ്പെടുത്താതെ നാം വിട്ടു പോയിട്ടില്ല. എല്ലാവരെക്കുറിച്ചുമുള്ള അറിവ് അല്ലാഹുവിങ്കലുണ്ട്. ശേഷം അവരുടെ രക്ഷിതാവിങ്കലേക്ക് മാത്രമാകുന്നു വിധി പ്രഖ്യാപനത്തിനായി അവർ ഒരുമിച്ചു കൂട്ടപ്പെടുന്നത്. അങ്ങനെ എല്ലാവർക്കും അവർക്ക് അർഹമായ പ്രതിഫലം അവൻ നൽകുന്നതാണ്. info
التفاسير:
Benefits of the verses in this page:
• تشبيه الكفار بالموتى؛ لأن الحياة الحقيقية هي حياة القلب بقَبوله الحق واتباعه طريق الهداية.
• (അല്ലാഹുവിനെ) നിഷേധിച്ചവരെ മരിച്ചവരോട് ഉപമിച്ചിരിക്കുന്നു. കാരണം, സത്യം സ്വീകരിക്കുന്നതിലൂടെയും സന്മാർഗത്തിൻ്റെ വഴി പിന്തുടരുന്നതിലൂടെയും ഹൃദയത്തിന് ലഭിക്കുന്ന ജീവിതമാണ് യഥാർഥ ജീവിതം. info

• من حكمة الله تعالى في الابتلاء: إنزال البلاء على المخالفين من أجل تليين قلوبهم وردِّهم إلى ربهم.
• പരീക്ഷണങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശത്തിൽ പെട്ടതാണ് (സത്യത്തെ) എതിർത്തു നിൽക്കുന്നവരുടെ ഹൃദയങ്ങൾ (അതിലൂടെ) മയപ്പെടുത്തുകയും, അവരുടെ രക്ഷിതാവിലേക്ക് അവരെ മടക്കുകയും ചെയ്യാനായി പ്രയാസങ്ങൾ അവർക്ക് മേൽ ഇറക്കുക എന്നത്. info

• وجود النعم والأموال بأيدي أهل الضلال لا يدل على محبة الله لهم، وإنما هو استدراج وابتلاء لهم ولغيرهم.
• വഴികേടിൻ്റെ വക്താക്കളുടെ കയ്യിൽ സമ്പാദ്യങ്ങളും അനുഗ്രഹങ്ങളും ഉണ്ട് എന്നത് അല്ലാഹു അവരെ സ്നേഹിക്കുന്നു എന്നതിൻ്റെ അടയാളമല്ല. അത് (ശിക്ഷയിലേക്ക്) ക്രമേണയായി അവരെ പിടിച്ചു കൊണ്ടുവരലും, അവർക്കും മറ്റുള്ളവർക്കുമുള്ള പരീക്ഷണവുമാകുന്നു. info