Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
152 : 6

وَلَا تَقْرَبُوْا مَالَ الْیَتِیْمِ اِلَّا بِالَّتِیْ هِیَ اَحْسَنُ حَتّٰی یَبْلُغَ اَشُدَّهٗ ۚ— وَاَوْفُوا الْكَیْلَ وَالْمِیْزَانَ بِالْقِسْطِ ۚ— لَا نُكَلِّفُ نَفْسًا اِلَّا وُسْعَهَا ۚ— وَاِذَا قُلْتُمْ فَاعْدِلُوْا وَلَوْ كَانَ ذَا قُرْبٰی ۚ— وَبِعَهْدِ اللّٰهِ اَوْفُوْا ؕ— ذٰلِكُمْ وَصّٰىكُمْ بِهٖ لَعَلَّكُمْ تَذَكَّرُوْنَ ۟ۙ

പ്രായപൂർത്തി എത്തുന്നതിന് മുൻപ് പിതാവിനെ നഷ്ടപ്പെട്ട യതീമിൻ്റെ സമ്പാദ്യം നിങ്ങൾ കൈക്കലാക്കുന്നതും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു; യതീമിന് ഉപകാരവും നന്മയും അവൻ്റെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നതുമായ മാർഗത്തിൽ (ഉപയോഗിക്കുന്നത്) ഒഴികെ. അവൻ പ്രായപൂർത്തി ആവുകയും, അവനിൽ വിവേകം കാണപ്പെടുകയും ചെയ്യുന്നത് വരെ ഈ രൂപത്തിൽ അവൻ്റെ സ്വത്ത് കൈകാര്യം ചെയ്യുക. അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കുന്നതും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. വാങ്ങുന്നതിലും വിൽക്കുന്നതിലും, എടുക്കുമ്പോഴും നൽകുമ്പോഴും നീതി പുലർത്തുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഒരാളുടെ മേലും അയാൾക്ക് സാധ്യമാകുന്നതല്ലാതെ നാം ബാധ്യതയാക്കുകയില്ല. തൂക്കത്തിൽ ശ്രദ്ധിക്കാൻ സാധിക്കാത്ത രൂപത്തിലുള്ള (ചെറിയ) വർദ്ധനവിലും കുറവിലും ശിക്ഷയില്ല. അടുത്ത ബന്ധുവിനെയോ കൂട്ടുകാരനെയോ സഹായിക്കുന്നതിനായി വാർത്തയിലോ സാക്ഷ്യത്തിലോ സത്യമല്ലാത്തത് പറയുന്നതും അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിനോട് കരാർ ചെയ്യുകയോ, അല്ലാഹുവിൻ്റെ പേരിൽ (ജനങ്ങളുമായി) കരാറിൽ ഏർപ്പെടുകയോ ചെയ്താൽ അല്ലാഹുവിൻ്റെ ആ കരാർ ലംഘിക്കുന്നതും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. മറിച്ച് ആ കരാർ പാലിക്കുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഈ പറയപ്പെട്ട കാര്യങ്ങൾ; അവയാകുന്നു അല്ലാഹു നിങ്ങളോട് വളരെ പ്രാധാന്യത്തോടെ കൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ. നിങ്ങളുടെ പര്യവസാനം നിങ്ങൾ ഓർക്കുന്നതിനത്രെ ഇതെല്ലാം. info
التفاسير:
Benefits of the verses in this page:
• لا يجوز التصرف في مال اليتيم إلّا في حدود مصلحته، ولا يُسلَّم ماله إلّا بعد بلوغه الرُّشْد.
• യതീമിൻ്റെ സമ്പാദ്യം അവന് ഉപകാരപ്രദമായ വഴിയിലല്ലാതെ ഉപയോഗപ്പെടുത്തരുത്. വിവേകമെത്തുന്നത് വരെ ആ സമ്പാദ്യം അവനെ ഏൽപ്പിക്കുകയുമരുത്. info

• سبل الضلال كثيرة، وسبيل الله وحده هو المؤدي إلى النجاة من العذاب.
• വഴികേടിൻ്റെ മാർഗങ്ങൾ ധാരാളമുണ്ട്. അല്ലാഹുവിൻ്റെ മാർഗമാകട്ടെ; ഒന്ന് മാത്രമാണ്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന വഴി അത് മാത്രമാണ്. info

• اتباع هذا الكتاب علمًا وعملًا من أعظم أسباب نيل رحمة الله.
• ഖുർആൻ പഠനത്തിലും പ്രവർത്തനത്തിലും പിൻപറ്റുക എന്നത് അല്ലാഹുവിൻ്റെ കാരുണ്യം ലഭിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ്. info