Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
102 : 4

وَاِذَا كُنْتَ فِیْهِمْ فَاَقَمْتَ لَهُمُ الصَّلٰوةَ فَلْتَقُمْ طَآىِٕفَةٌ مِّنْهُمْ مَّعَكَ وَلْیَاْخُذُوْۤا اَسْلِحَتَهُمْ ۫— فَاِذَا سَجَدُوْا فَلْیَكُوْنُوْا مِنْ وَّرَآىِٕكُمْ ۪— وَلْتَاْتِ طَآىِٕفَةٌ اُخْرٰی لَمْ یُصَلُّوْا فَلْیُصَلُّوْا مَعَكَ وَلْیَاْخُذُوْا حِذْرَهُمْ وَاَسْلِحَتَهُمْ ۚ— وَدَّ الَّذِیْنَ كَفَرُوْا لَوْ تَغْفُلُوْنَ عَنْ اَسْلِحَتِكُمْ وَاَمْتِعَتِكُمْ فَیَمِیْلُوْنَ عَلَیْكُمْ مَّیْلَةً وَّاحِدَةً ؕ— وَلَا جُنَاحَ عَلَیْكُمْ اِنْ كَانَ بِكُمْ اَذًی مِّنْ مَّطَرٍ اَوْ كُنْتُمْ مَّرْضٰۤی اَنْ تَضَعُوْۤا اَسْلِحَتَكُمْ ۚ— وَخُذُوْا حِذْرَكُمْ ؕ— اِنَّ اللّٰهَ اَعَدَّ لِلْكٰفِرِیْنَ عَذَابًا مُّهِیْنًا ۟

അല്ലാഹുവിൻ്റെ റസൂലേ! ശത്രുവുമായി യുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന വേളയിൽ താങ്കൾ സൈന്യത്തിലുണ്ടാവുകയും, അവരെ കൊണ്ട് നിസ്കരിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ സൈന്യത്തെ രണ്ട് വിഭാഗമായി തിരിക്കുക. ശേഷം അവരിൽ ഒരു വിഭാഗം താങ്കളോടൊപ്പം നിസ്കരിക്കുകയും, തങ്ങളുടെ നിസ്കാരത്തിൽ ആയുധങ്ങൾ കയ്യിൽ തന്നെ വെക്കുകയും ചെയ്യട്ടെ. അപ്പോൾ മറുവിഭാഗം നിങ്ങളുടെ സംരക്ഷണം ശ്രദ്ധിക്കുകയും ചെയ്യട്ടെ. അങ്ങനെ ഒന്നാമത്തെ വിഭാഗം ഇമാമിനോടൊപ്പം ഒരു റക്അത് പൂർത്തീകരിച്ചാൽ അവർ തങ്ങളുടെ ബാക്കി നിസ്കാരം സ്വന്തമായി മുഴുവനാക്കട്ടെ. അവരുടെ നിസ്കാരം കഴിഞ്ഞാൽ അവർ നിങ്ങളുടെ പിറകിൽ ശത്രുവിനെതിരെ നിലകൊള്ളട്ടെ. അപ്പോൾ മുൻപ് -നിസ്കരിക്കാതെ- കാവൽ നിന്നിരുന്ന കൂട്ടർ ഇമാമിനോടൊപ്പം ഒരു റക്അത് നിസ്കരിക്കട്ടെ. അങ്ങനെ ഇമാം തൻ്റെ (രണ്ട് റക്അതുള്ള) നിസ്കാരം പൂർത്തീകരിച്ചാൽ അവർ തങ്ങളുടെ നിസ്കാരത്തിലെ ബാക്കിയുള്ള രണ്ടാമത്തെ റക്അത് പൂർത്തീകരിക്കട്ടെ. (നിസ്കാരത്തിനിടയിൽ) അവർ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങൾ കയ്യിൽ വഹിക്കുകയും ചെയ്യട്ടെ. നിസ്കരിക്കുന്ന വേളയിൽ നിങ്ങളുടെ ശ്രദ്ധ ആയുധങ്ങളിൽ നിന്നും, നിങ്ങളുടെ വസ്തുവകകളിൽ നിന്നും മാറിയെങ്കിൽ നിങ്ങൾക്ക് നേരെ ശക്തമായ ഒരു ആക്രമണം നടത്തുകയും, നിങ്ങളെ പിടികൂടുകയും ചെയ്യാമായിരുന്നു എന്ന് നിഷേധികൾ ആഗ്രഹിക്കുന്നു. മഴ ബാധിച്ചത് കാരണത്താൽ എന്തെങ്കിലും പ്രയാസമോ, രോഗം കാരണത്താലോ മറ്റോ നിങ്ങൾ ആയുധങ്ങൾ ഇറക്കി വെക്കുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് തെറ്റില്ല. സാധ്യമാകുന്ന രൂപത്തിലെല്ലാം നിങ്ങൾ ശത്രുവിൽ നിന്ന് ജാഗ്രത കൈക്കൊള്ളുക. തീർച്ചയായും അല്ലാഹു അവനെ നിഷേധിച്ചവർക്ക് അപമാനകരമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു. info
التفاسير:
Benefits of the verses in this page:
• استحباب صلاة الخوف وبيان أحكامها وصفتها.
ഭയത്തിൻ്റെ സന്ദർഭത്തിലുള്ള നിസ്കാരം സുന്നത്താണെന്നും, അതുമായി ബന്ധപ്പെട്ട വിധിവിലക്കുകളും രൂപവും വിശദീകരിക്കുന്നു. info

• الأمر بالأخذ بالأسباب في كل الأحوال، وأن المؤمن لا يعذر في تركها حتى لو كان في عبادة.
• ഏതു സന്ദർഭങ്ങളിലും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഇബാദത്തിൻ്റെ സന്ദർഭത്തിൽ പോലും അത്തരം വഴികൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ ഒരു മുഅ്മിനിന് ന്യായമില്ല. info

• مشروعية دوام ذكر الله تعالى على كل حال، فهو حياة القلوب وسبب طمأنينتها.
• എല്ലാ സന്ദർഭത്തിലും അല്ലാഹുവിനെ സ്മരിക്കേണ്ടതുണ്ട്. ഹൃദയത്തിൻ്റെ ജീവൻ നിലനിർത്തുന്നതും, അത് സമാധാനമടയുന്നതും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ടാണ്. info

• النهي عن الضعف والكسل في حال قتال العدو، والأمر بالصبر على قتاله.
• ശത്രുവുമായുള്ള യുദ്ധത്തിനിടയിൽ ദൗർബല്യം കാണിക്കുകയും മടിച്ചിരിക്കുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കുന്നു. യുദ്ധവേളയിൽ ക്ഷമയോടെ നിലകൊള്ളാൻ അവൻ കൽപ്പിക്കുകയും ചെയ്യുന്നു. info