Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
15 : 28

وَدَخَلَ الْمَدِیْنَةَ عَلٰی حِیْنِ غَفْلَةٍ مِّنْ اَهْلِهَا فَوَجَدَ فِیْهَا رَجُلَیْنِ یَقْتَتِلٰنِ ؗ— هٰذَا مِنْ شِیْعَتِهٖ وَهٰذَا مِنْ عَدُوِّهٖ ۚ— فَاسْتَغَاثَهُ الَّذِیْ مِنْ شِیْعَتِهٖ عَلَی الَّذِیْ مِنْ عَدُوِّهٖ ۙ— فَوَكَزَهٗ مُوْسٰی فَقَضٰی عَلَیْهِ ؗ— قَالَ هٰذَا مِنْ عَمَلِ الشَّیْطٰنِ ؕ— اِنَّهٗ عَدُوٌّ مُّضِلٌّ مُّبِیْنٌ ۟

ജനങ്ങൾ അവരുടെ വീടുകളിൽ വിശ്രമിക്കുന്ന സമയത്ത് മൂസാ പട്ടണത്തിൽ പ്രവേശിച്ചു. അപ്പോൾ അവിടെ രണ്ടാളുകൾ പരസ്പരം തർക്കിക്കുകയും, അടിയുണ്ടാക്കുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു. അതിലൊരാൾ മൂസായുടെ ജനതയായ ഇസ്രാഈല്യരിൽ പെട്ടവനാണ്. അടുത്തവനാകട്ടെ, മൂസായുടെ ശത്രുക്കളായ ഫിർഔൻ്റെ ജനതയിൽ പെട്ട ഖിബ്ത്വി വംശജനുമാണ്. അപ്പോൾ അദ്ദേഹത്തിൻ്റെ ജനതയിൽ പെട്ടവൻ ഖിബ്ത്വികളിൽ പെട്ട തൻ്റെ ശത്രുവിനെതിരിൽ മൂസായോട് സഹായം ചോദിച്ചു. തൻ്റെ മുഷ്ടി ചുരുട്ടി കൊണ്ട് മൂസാ ഖിബ്ത്വിയെ ഇടിച്ചതും, ശക്തിയേറിയ പ്രഹരമായതിനാൽ അതവനെ കൊലപ്പെടുത്തി. മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇത് പിശാചിൻ്റെ തന്ത്രവും വഞ്ചനയുമാകുന്നു. തീർച്ചയായും പിശാച് അവനെ പിൻപറ്റിയവരെ വഴികേടിലാക്കുന്ന, (മനുഷ്യനോട്) വ്യക്തമായ ശത്രുത പുലർത്തുന്ന ശത്രുവാകുന്നു. എൻ്റെ അടുക്കൽ നിന്ന് ഈ സംഭവിച്ചത് അവൻ്റെ ശത്രുത കാരണത്താലും, എന്നെ വഴികേടിലാക്കാൻ ഉദ്ദേശിക്കുന്ന വഴിപിഴപ്പിക്കുന്നവനാണ് അവൻ എന്നതിനാലുമാണ്. info
التفاسير:
Benefits of the verses in this page:
• الاعتراف بالذنب من آداب الدعاء.
• സംഭവിച്ച തെറ്റ് ഏറ്റുപറയുക എന്നത് പ്രാർത്ഥനയുടെ മര്യാദയിൽ പെട്ടതാണ്. info

• الشكر المحمود هو ما يحمل العبد على طاعة ربه، والبعد عن معصيته.
• അല്ലാഹുവിങ്കൽ പ്രശംസനീയമായ നന്ദിപ്രകടനമെന്നാൽ തൻ്റെ രക്ഷിതാവിനെ അനുസരിക്കാൻ പ്രേരിപ്പിക്കുകയും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് അകറ്റുകയും ചെയ്യുന്ന രൂപത്തിലുള്ള നന്ദിയാണ്. info

• أهمية المبادرة إلى النصح خاصة إذا ترتب عليه إنقاذ مؤمن من الهلاك.
• കഴിയുംവേഗം ഗുണകാംക്ഷാപരമായ ഉപദേശം ഒരാൾക്ക് എത്തിച്ചു നൽകേണ്ടതിൻ്റെ പ്രാധാന്യം. പ്രത്യേകിച്ച് (അല്ലാഹുവിൽ) വിശ്വസിച്ച ഒരാളെ എന്തെങ്കിലും ഒരു നാശത്തിൽ നിന്ന് രക്ഷപ്പെടുത്തുക എന്നത് അതിൻ്റെ പരിണിതഫലമായി ഉണ്ടാകുമെങ്കിൽ. info

• وجوب اتخاذ أسباب النجاة، والالتجاء إلى الله بالدعاء.
• രക്ഷയുടെ മാർഗങ്ങൾ സ്വീകരിക്കൽ നിർബന്ധമാണെന്നും, അല്ലാഹുവിലേക്ക് പ്രാർഥന കൊണ്ട് അഭയം തേടണമെന്നുമുള്ള പാഠം. info