Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
47 : 20

فَاْتِیٰهُ فَقُوْلَاۤ اِنَّا رَسُوْلَا رَبِّكَ فَاَرْسِلْ مَعَنَا بَنِیْۤ اِسْرَآءِیْلَ ۙ۬— وَلَا تُعَذِّبْهُمْ ؕ— قَدْ جِئْنٰكَ بِاٰیَةٍ مِّنْ رَّبِّكَ ؕ— وَالسَّلٰمُ عَلٰی مَنِ اتَّبَعَ الْهُدٰی ۟

അതിനാൽ നിങ്ങൾ രണ്ടു പേരും അവൻ്റെ അടുക്കൽ ചെല്ലുകയും, അവനോട് ഇപ്രകാരം പറയുകയും ചെയ്യുക: ഹേ ഫിർഔൻ! ഞങ്ങൾ നിൻ്റെ രക്ഷിതാവിൻ്റെ അടുക്കൽ നിന്നുള്ള രണ്ട് ദൂതന്മാരാണ്. അതിനാൽ ഇസ്രാഈൽ സന്തതികളെ നീ ഞങ്ങളോടൊപ്പം അയക്കുക. അവരുടെ കുട്ടികളെ കൊന്നൊടുക്കിയും, അവരിലെ സ്ത്രീകളെ ജീവിക്കാൻ വിട്ടും നീ അവരെ ഉപദ്രവിക്കരുത്. ഞങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന, നിൻ്റെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങളുമായാണ് ഞങ്ങൾ നിൻ്റെയടുക്കൽ വന്നിരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ സന്മാർഗം പിൻപറ്റുകയും ചെയ്തവർക്കാകുന്നു അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള നിർഭയത്വമുള്ളത്. info
التفاسير:
Benefits of the verses in this page:
• كمال اعتناء الله بكليمه موسى عليه السلام والأنبياء والرسل، ولورثتهم نصيب من هذا الاعتناء على حسب أحوالهم مع الله.
• അല്ലാഹു സംസാരിച്ചു എന്ന ശ്രേഷ്ഠത ലഭിച്ച മൂസ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിലും, മറ്റു നബിമാരുടെയും റസൂലുകളുടെയും കാര്യത്തിലും അല്ലാഹുവിൻ്റെ പരിപൂർണ്ണ ശ്രദ്ധ (ഈ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം). അല്ലാഹുവുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നബിമാരുടെ അനന്തരാവകാശികൾക്കും (മതപണ്ഡിതന്മാർ) ഈ ശ്രദ്ധയിൽ നിന്ന് ഒരു പങ്ക് ഉണ്ടായിരിക്കുന്നതാണ്. info

• من الهداية العامة للمخلوقات أن تجد كل مخلوق يسعى لما خلق له من المنافع، وفي دفع المضار عن نفسه.
• സർവ്വസൃഷ്ടികൾക്കും അല്ലാഹു നൽകിയ മാർഗദർശനം കാരണത്താലാണ് എല്ലാ സൃഷ്ടികളും അവക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട പ്രയോജനങ്ങൾ നേടിയെടുക്കാനും, അവക്ക് ഉപദ്രവമുണ്ടാക്കുന്നതിൽ നിന്ന് പ്രതിരോധം സ്വീകരിക്കാനും ശ്രമിക്കുന്നതായി നീ കാണുന്നത്. info

• بيان فضيلة الأمر بالمعروف والنهي عن المنكر، وأن ذلك يكون باللين من القول لمن معه القوة، وضُمِنَت له العصمة.
• നന്മ കൽപ്പിക്കുന്നതിൻ്റെയും തിന്മ വിരോധിക്കുന്നതിൻ്റെയും ശ്രേഷ്ഠത. ശക്തിയും അധികാരവുമുള്ളവരോടാണ് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതെങ്കിൽ അത് സൗമ്യത നിറഞ്ഞ സംസാരത്തോടെയായിരിക്കണം. ഈ പ്രവൃത്തിയിൽ ഇറങ്ങുന്നവർക്ക് അല്ലാഹുവിൻ്റെ സംരക്ഷണം ഉറപ്പു നൽകപ്പെടുകയും ചെയ്തിരിക്കുന്നു. info

• الله هو المختص بعلم الغيب في الماضي والحاضر والمستقبل.
• കഴിഞ്ഞു പോയതും വരാനിരിക്കുന്നതും വർത്തമാന കാലത്തുള്ളതുമായ സർവ്വ അദൃശ്യജ്ഞാനങ്ങളും അറിയുന്നവൻ അല്ലാഹു മാത്രമാണ്. info