Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
52 : 15

اِذْ دَخَلُوْا عَلَیْهِ فَقَالُوْا سَلٰمًا ؕ— قَالَ اِنَّا مِنْكُمْ وَجِلُوْنَ ۟

അവർ അദ്ദേഹത്തിൻ്റെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന് 'സലാം' പറഞ്ഞു. അവർ പറഞ്ഞതിനെക്കാൾ നല്ല രൂപത്തിൽ അവർക്ക് അദ്ദേഹം സലാം മടക്കി. അവർക്ക് ഭക്ഷിക്കുന്നതിനായി വേവിച്ച ഒരു പശുക്കുട്ടിയെ അദ്ദേഹം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അദ്ദേഹം ധരിച്ചത് അവർ മനുഷ്യരാണെന്നായിരുന്നു. എന്നാൽ അവർ മുന്നിൽ വെച്ച ഭക്ഷണത്തിൽ നിന്ന് കഴിക്കാതെ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: ഞങ്ങൾ നിങ്ങളെ കുറിച്ച് ഭയമുള്ളവരാകുന്നു. info
التفاسير:
Benefits of the verses in this page:
• تعليم أدب الضيف بالتحية والسلام حين القدوم على الآخرين.
• അതിഥികൾ പാലിക്കേണ്ട മര്യാദ ഇവിടെ പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ അടുക്കലേക്ക് എത്തുമ്പോൾ അഭിവാദ്യമർപ്പിച്ചും സലാം പറഞ്ഞുമാണ് ചെല്ലേണ്ടത്. info

• من أنعم الله عليه بالهداية والعلم العظيم لا سبيل له إلى القنوط من رحمة الله.
• അല്ലാഹു സന്മാർഗവും മഹത്തരമായ വിജ്ഞാനവും നൽകി അനുഗ്രഹിച്ചവർ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശപ്പെടാൻ ഒരു വഴിയുമില്ല. info

• نهى الله تعالى لوطًا وأتباعه عن الالتفات أثناء نزول العذاب بقوم لوط حتى لا تأخذهم الشفقة عليهم.
• ലൂത്വിൻ്റെ സമൂഹത്തിന് മേൽ ശിക്ഷ വന്നിറങ്ങുന്ന വേളയിൽ തിരിഞ്ഞു നോക്കരുതെന്ന് ലൂത്വിനോടും അദ്ദേഹത്തിൻ്റെ അനുയായികളോടും അല്ലാഹു വിലക്കിയത് നശിപ്പിക്കപ്പെട്ട ജനതയുടെ കാര്യത്തിൽ അവർക്ക് ഒരു അലിവ് തോന്നാതിരിക്കാനാണ്. info

• تصميم قوم لوط على ارتكاب الفاحشة مع هؤلاء الضيوف دليل على طمس فطرتهم، وشدة فحشهم.
• ലൂത്വിൻ്റെ അതിഥികളുമായി സ്വവർഗരതിയിൽ ഏർപ്പെടാനുള്ള അദ്ദേഹത്തിൻ്റെ സമൂഹത്തിൻ്റെ ആഗ്രഹം, അവരുടെ ശുദ്ധപ്രകൃതി തീർത്തും തുടച്ചു നീക്കപ്പെട്ടിരിക്കുന്നതിനും, അവരെത്തിപ്പെട്ടിരിക്കുന്ന കഠിനമായ മ്ലേഛതക്കുമുള്ള തെളിവാണ്. info