Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans

Nummer der Seite:close

external-link copy
191 : 2

وَاقْتُلُوْهُمْ حَیْثُ ثَقِفْتُمُوْهُمْ وَاَخْرِجُوْهُمْ مِّنْ حَیْثُ اَخْرَجُوْكُمْ وَالْفِتْنَةُ اَشَدُّ مِنَ الْقَتْلِ ۚ— وَلَا تُقٰتِلُوْهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتّٰی یُقٰتِلُوْكُمْ فِیْهِ ۚ— فَاِنْ قٰتَلُوْكُمْ فَاقْتُلُوْهُمْ ؕ— كَذٰلِكَ جَزَآءُ الْكٰفِرِیْنَ ۟

അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവർ നിങ്ങളെ പുറത്താക്കിയേടത്ത് - മക്കയിൽ - നിന്ന് നിങ്ങൾ അവരെ പുറത്താക്കുകയും ചെയ്യുക. മുഅ്മിനിനെ സത്യമതത്തിൽ നിന്ന് തടയുകയും അവിശ്വാസത്തിലേക്ക് അവനെ മടക്കികൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് അവരുണ്ടാക്കിയ കുഴപ്പം കൊലയെക്കാൾ ഗൗരവതരമാണ്. മസ്ജിദുൽ ഹറാമിന്നടുത്ത് വെച്ച് നിങ്ങൾ അവരോട് യുദ്ധം തുടങ്ങരുത്. അതിനോടുള്ള ആദരവാണത്. അവർ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവർ നിങ്ങളോട് മസ്ജിദുൽ ഹറാമിൽ വെച്ച് യുദ്ധത്തിൽ ഏർപെടുകയാണെങ്കിൽ അവരെ കൊന്നുകളയുക. ഇത് പോലുള്ള പ്രതിഫലമാണ് - അഥവാ, അവരെ കൊന്നുകളയുക പോലെയുള്ള പ്രതിഫലമാണ്- മസ്ജിദുൽ ഹറാമിൽ വെച്ച് അതിക്രമം കാണിച്ചാൽ കാഫിറുകൾക്കുള്ള പ്രതിഫലം. info
التفاسير:

external-link copy
192 : 2

فَاِنِ انْتَهَوْا فَاِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟

ഇനി അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതും അവരുടെ കുഫ്റും അവസാനിപ്പിക്കുകയാണെങ്കിൽ നിങ്ങളും അവരോടുള്ള യുദ്ധം അവസാനിപ്പിക്കുക. തീർച്ചയായും പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനാണ് അല്ലാഹു. മുൻ പാപങ്ങൾക്ക് അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവരോട് കരുണയുള്ളവനുമാണ് അല്ലാഹു. ധൃതിപ്പെട്ട് അവൻ അവരെ ശിക്ഷിക്കുകയില്ല. info
التفاسير:

external-link copy
193 : 2

وَقٰتِلُوْهُمْ حَتّٰی لَا تَكُوْنَ فِتْنَةٌ وَّیَكُوْنَ الدِّیْنُ لِلّٰهِ ؕ— فَاِنِ انْتَهَوْا فَلَا عُدْوَانَ اِلَّا عَلَی الظّٰلِمِیْنَ ۟

ശിർക്കും ജനങ്ങളെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയലും, അവിശ്വാസവും ഇല്ലാതാവുകയും, പ്രകടമായ മതം അല്ലാഹുവിൻറെ മതമാവുകയും ചെയ്യുന്നത് വരെ നിങ്ങൾ അവിശ്വാസികളോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാൽ അവർ അവിശ്വാസത്തിൽ നിന്നും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുന്നതിൽ നിന്നും വിരമിക്കുകയാണെങ്കിൽ അവരോട് യുദ്ധം ചെയ്യൽ നിങ്ങൾ ഒഴിവാക്കുക. അവിശ്വാസവും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുകയും ചെയ്യുന്ന അക്രമികളോടല്ലാതെ ശത്രുതയില്ല തന്നെ. info
التفاسير:

external-link copy
194 : 2

اَلشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمٰتُ قِصَاصٌ ؕ— فَمَنِ اعْتَدٰی عَلَیْكُمْ فَاعْتَدُوْا عَلَیْهِ بِمِثْلِ مَا اعْتَدٰی عَلَیْكُمْ ۪— وَاتَّقُوا اللّٰهَ وَاعْلَمُوْۤا اَنَّ اللّٰهَ مَعَ الْمُتَّقِیْنَ ۟

ഹിജ്റ ഏഴാം വർഷം ഹറമിൽ പ്രവേശിക്കാനും ഉംറ നിർവഹിക്കാനും നിങ്ങൾക്കല്ലാഹു സൗകര്യം ചെയ്തുതന്ന വിലക്കപ്പെട്ട മാസം, ഹിജ്റ ആറാം വർഷം മുശ്രിക്കുകൾ നിങ്ങളെ തടഞ്ഞതിന് പകരമാകുന്നു. പവിത്രമായ കാര്യങ്ങൾ - ഹറമിൻറെയും വിലക്കപ്പെട്ട മാസത്തിൻറെയും ഇഹ്റാമിൻറെയും പവിത്രത പോലുള്ളവ - നില നിൽക്കുന്ന സമയത്തും അതിക്രമകാരികളോട് പ്രതിക്രിയ ചെയ്യേണ്ടതാണ്. അത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്കെതിരെ ആർ അതിക്രമം കാണിച്ചാലും അവൻ നിങ്ങളുടെ നേർക്ക് കാണിച്ച അതിക്രമത്തിന് തുല്യമായ പ്രവർത്തനം അവൻറെ നേരെയും കാണിച്ചുകൊള്ളുക. തുല്യതയുടെ പരിധി വിട്ടുകടക്കരുത്. അല്ലാഹുവിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല. അവനനുവദിച്ച പരിധി ലംഘിക്കുന്നതിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹു അവനെ സൂക്ഷിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. അവരെ സഹായിച്ചുകൊണ്ടും ശക്തിപ്പെടുത്തിക്കൊണ്ടും അവൻ അവരുടെ കൂടെയുണ്ടാവും. info
التفاسير:

external-link copy
195 : 2

وَاَنْفِقُوْا فِیْ سَبِیْلِ اللّٰهِ وَلَا تُلْقُوْا بِاَیْدِیْكُمْ اِلَی التَّهْلُكَةِ ۛۚ— وَاَحْسِنُوْا ۛۚ— اِنَّ اللّٰهَ یُحِبُّ الْمُحْسِنِیْنَ ۟

ജിഹാദിനും മറ്റുമായി അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾ ചെലവ് ചെയ്യുക. ജിഹാദും അവൻറെ മാർഗ്ഗത്തിൽ ചിലവ് ചെയ്യലും ഉപേക്ഷിച്ച് നിങ്ങളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളിക്കളയരുത്. അല്ലെങ്കിൽ നിങ്ങളുടെ നാശത്തിന് ഹേതുവാകുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾ നിങ്ങളെ നാശത്തിലകപ്പെടുത്തരുത്. നിങ്ങളുടെ ആരാധനകളിലും ഇടപാടുകളിലും സ്വഭാവങ്ങളിലും നല്ല രൂപത്തിലും പ്രവർത്തിക്കുക. എല്ലാ കാര്യങ്ങളിലും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടും. അവർക്കവൻ പ്രതിഫലം മഹത്തരമായി നൽകുകയും നേർമാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യും. info
التفاسير:

external-link copy
196 : 2

وَاَتِمُّوا الْحَجَّ وَالْعُمْرَةَ لِلّٰهِ ؕ— فَاِنْ اُحْصِرْتُمْ فَمَا اسْتَیْسَرَ مِنَ الْهَدْیِ ۚ— وَلَا تَحْلِقُوْا رُءُوْسَكُمْ حَتّٰی یَبْلُغَ الْهَدْیُ مَحِلَّهٗ ؕ— فَمَنْ كَانَ مِنْكُمْ مَّرِیْضًا اَوْ بِهٖۤ اَذًی مِّنْ رَّاْسِهٖ فَفِدْیَةٌ مِّنْ صِیَامٍ اَوْ صَدَقَةٍ اَوْ نُسُكٍ ۚ— فَاِذَاۤ اَمِنْتُمْ ۥ— فَمَنْ تَمَتَّعَ بِالْعُمْرَةِ اِلَی الْحَجِّ فَمَا اسْتَیْسَرَ مِنَ الْهَدْیِ ۚ— فَمَنْ لَّمْ یَجِدْ فَصِیَامُ ثَلٰثَةِ اَیَّامٍ فِی الْحَجِّ وَسَبْعَةٍ اِذَا رَجَعْتُمْ ؕ— تِلْكَ عَشَرَةٌ كَامِلَةٌ ؕ— ذٰلِكَ لِمَنْ لَّمْ یَكُنْ اَهْلُهٗ حَاضِرِی الْمَسْجِدِ الْحَرَامِ ؕ— وَاتَّقُوا اللّٰهَ وَاعْلَمُوْۤا اَنَّ اللّٰهَ شَدِیْدُ الْعِقَابِ ۟۠

നിങ്ങൾ അല്ലാഹുവിന് വേണ്ടി -അവൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട്- ഹജ്ജും ഉംറഃയും പൂർണ്ണമായി നിർവ്വഹിക്കുക. ഇനി രോഗമോ ശത്രുവിൻ്റെ ഉപദ്രവമോ കാരണത്താൽ നിങ്ങൾക്ക് ഹജ്ജ് പൂർത്തീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കപ്പെട്ടാൽ ഇഹ്റാമിൽ നിന്നും ഒഴിവാകുന്നതിന് വേണ്ടി നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ -ഒട്ടകം, ആട്, മാട് എന്നിവയിൽ നിന്നും- ബലിയർപ്പിക്കേണ്ടതാണ്. ബലിമൃഗം അറുക്കുന്നത് അനുവദിക്കപ്പെട്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങൾ തല മുണ്ഡനം ചെയ്യുകയോ തലമുടി വെട്ടുകയോ ചെയ്യരുത്. ഹറമിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയപ്പെട്ട അവസ്ഥയിലാണെങ്കിൽ തടയപ്പെട്ട ഇടത്താണ് ബലിയർപ്പിക്കേണ്ടത്. ഇനി ഹറമിൽ നിന്ന് തടയപ്പെട്ടിട്ടില്ല എങ്കിൽ ദുൽഹജ്ജ് പത്തിനോ അതിന് ശേഷമുള്ള അയ്യാമുത്തശ്രീഖിൻറെ (മൂന്ന്) ദിവസങ്ങളിലോ ഹറമിൽ വെച്ചും അറവ് നിർവ്വഹിക്കണം. നിങ്ങളിലാർക്കെങ്കിലും രോഗമോ, തലയിൽ പേൻ പോലുള്ള വല്ല ശല്യവും അനുഭവപ്പെടുകയോ ചെയ്താൽ മുടി (സമയമാകുന്നതിന് മുൻപ്) മുണ്ഡനം ചെയ്യുന്നതിന് കുഴപ്പമില്ല. അതിനുള്ള പ്രായശ്ചിത്തമായി മൂന്ന് ദിവസം നോമ്പെടുക്കുകയോ, ഹറമിലെ സാധുക്കളിൽ നിന്ന് ആറു പേരെ ഭക്ഷിപ്പിക്കുകയോ, ആടിനെ ബലിയറുത്ത് ഹറമിലെ ദരിദ്രർക്കിടയിൽ വിതരണം ചെയ്യുകയോ ചെയ്താൽ മതിയാകും. ഇനി നിങ്ങൾ നിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോൾ ഒരാൾ ഹജ്ജ് മാസങ്ങളിലൊന്നിൽ ഉംറഃ നിർവ്വഹിച്ചിട്ട് ഹജ്ജിന് ഇഹ്റാം ചെയ്യുന്നത് വരെ അവന് ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ആടിനെയോ, അല്ലെങ്കിൽ മാട് ഒട്ടകം എന്നിവയിൽ ഏഴാളുകൾ പങ്ക് ചേർന്നോ ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്. ഇനി ആർക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും, നാട്ടിൽ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേർത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. ബലി നിർബന്ധമാകുന്നതും കഴിയാത്തവർ നോമ്പനുഷ്ഠിക്കലും മസ്ജിദുൽ ഹറമിൻ്റെ പരിസരത്തല്ലാതെ താമസിക്കുന്നവർക്കാകുന്നു. അല്ലാഹുവിൻറെ നിയമങ്ങളെ പിൻപറ്റിയും പരിധികളെ മഹത്വപ്പെടുത്തിയും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അവൻറെ കൽപ്പനകൾക്കെതിര് പ്രവർത്തിക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
info
التفاسير:
Die Nutzen der Versen in dieser Seite:
• مقصود الجهاد وغايته جَعْل الحكم لله تعالى وإزالة ما يمنع الناس من سماع الحق والدخول فيه.
• അല്ലാഹുവിന്റെ വിധി നടപ്പാക്കലും ജനങ്ങൾ സത്യം കേൾക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള തടസങ്ങളും നീക്കം ചെയ്യലുമാണ് ജിഹാദിൻറെ ഉദ്ദേശവും ലക്ഷ്യവും. info

• ترك الجهاد والقعود عنه من أسباب هلاك الأمة؛ لأنه يؤدي إلى ضعفها وطمع العدو فيها.
• ജിഹാദ് ഒഴിവാക്കലും അതിൽ നിന്ന് പിന്തിരിയലും സമുദായത്തിൻറെ നാശത്തിന് കാരണമാകുന്ന കാര്യങ്ങളിൽ പെട്ടതാണ്. സമുദായം ദുർബലമാവാനും ശത്രുക്കൾ സമുദായത്തെ ലക്ഷ്യം വെക്കാനുമുള്ള കാരണമാണ്. info

• وجوب إتمام الحج والعمرة لمن شرع فيهما، وجواز التحلل منهما بذبح هدي لمن مُنِع عن الحرم.
• ഹജ്ജിലും ഉംറയിലും പ്രവേശിച്ചവർ അത് പൂർത്തിയാക്കൽ നിർബന്ധമാണ്. ഹറമിൽ നിന്ന് തടയപ്പെട്ടവന് ബലിമൃഗത്തെ അറുത്ത് അതിൽ നിന്ന് വിരമിക്കൽ അനുവദനീയമാണ്. info