ഓ നബിയേ ഓർക്കുക: ഇബ്റാഹീം തന്റെ റബ്ബിനെ വിളിച്ചുപ്രാർഥിച്ച സന്ദർഭം: എൻറെ റബ്ബേ, നീ മക്കയെ, ഒരാളും ഉപദ്രവിക്കപ്പെടാത്ത നിർഭയത്വത്തിന്റെ നാടാക്കേണമേ. മക്കയിലെ ആളുകൾക്ക് പലവിധ പഴവർഗങ്ങൾ ഉപജീവനമായി നൽകേണമേ. അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് മാത്രമായി നീ അത് നൽകേണമേ. അല്ലാഹു പറഞ്ഞു: അവരിൽ പെട്ട കാഫിറിനും ഞാൻ ആഹാരം നൽകുന്നതാണ്. അൽപകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാൻ നൽകുക. പിന്നീട് പരലോകത്ത് അവനെ നിർബന്ധപൂർവം ഞാൻ നരകത്തിലാക്കുന്നതാണ്. ഖിയാമത്ത് നാളിൽ അവന് ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
التفاسير:
من فوائد الآيات في هذه الصفحة:
• أن المسلمين مهما فعلوا من خير لليهود والنصارى؛ فلن يرضوا حتى يُخرجوهم من دينهم، ويتابعوهم على ضلالهم.
• യഹൂദികൾക്കും നസ്റാനികൾക്കും മുസ്ലിംകൾ എത്ര തന്നെ നന്മകൾ ചെയ്ത് കൊടുത്താലും മുസ്ലിംകൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നത് വരെ അവർ തൃപ്തിപ്പെടുകയില്ല. യഹൂദി നസ്റാനികളുടെ വഴികേടിനെ പിന്തുടർന്നാലല്ലാതെ അവർ മുസ്ലികളെ തൃപ്തിപ്പെടുകയില്ല.
• الإمامة في الدين لا تُنَال إلا بصحة اليقين والصبر على القيام بأمر الله تعالى.
• അടിയുറച്ച ശരിയായ വിശ്വാസവും അല്ലാഹുവിൻറെ കൽപനകൾ നിറവേറ്റാനുള്ള ക്ഷമയും മുഖേനയല്ലാതെ ദീനിൽ നേതൃത്വം കരസ്ഥമാക്കാൻ സാധിക്കുകയില്ല.
• بركة دعوة إبراهيم عليه السلام للبلد الحرام، حيث جعله الله مكانًا آمنًا للناس، وتفضّل على أهله بأنواع الأرزاق.
• മക്കയെന്ന പവിത്രഭൂമിക്കു വേണ്ടിയുള്ള ഇബ്റാഹീം നബിയുടെ പ്രാർത്ഥനയുടെ ബറകത് (ഐശ്വര്യം). അതു മുഖേന അവിടം അല്ലാഹു ജനങ്ങൾക്ക് നിർഭയമുള്ള സ്ഥലമാക്കി മാറ്റുകയും അവിടെയുള്ളവർക്ക് വിവിധ ഭക്ഷണങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു.